ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ജൂലൈ 31

മണവും നാറ്റവും


 മണവും നാറ്റവും
_____________________
 രചന:ആബിദ് സെയ്ന്‍ കടുങ്ങല്ലൂര്‍
----------–---------------------

മതവും
ജാതിയും
മനസ്സില്‍ കാത്തു കൊളളുക

വിശ്വാസവും
അവിശ്വാസവും
അവനവന്‍റേതെന്നു
ഉറപ്പിക്കുക

മിതവാദമെന്ന് അവനും 
തീവ്രവാദമെന്ന് നീയും
വീണ്ടും വീണ്ടും 
ഉറപ്പിച്ചു പറയും
ചിലതിനെ..

പക്ഷെ
നിങ്ങളുടെ ആ പ്രതിവാദങ്ങളുണ്ടല്ലോ
അത് മിതമായിരിക്കട്ടെ..

കൂട്ടായിരിക്കുമ്പോള്‍
ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ..
തെറ്റിദ്ധരിക്കപ്പെട്ടവ
പുതുവസ്ത്രമണിയട്ടെ..

ഇന്ത്യ മാത്രമല്ല,
വാട്സപ്പ് ഗ്രൂപ്പൂകളും
മതേതരമാകട്ടെ..






2018, ജൂലൈ 27

ലാസ്റ്റ് ബസ്സ്

*ലാസ്റ്റ് ബസ്സ്*
-------- -----------
രചന:രാഹുൽ കക്കാട്ട്
---------------------

മുടക്കങ്ങളില്ലാതെ
തിരക്കുഴിഞ്ഞു
അഴിച്ചു വച്ചൊരു 
കിതപ്പും പേറി
കുതിക്കുന്നുണ്ടൊരു
ശകടം.

അവസാന ബസ്സിന്റെ
സഞ്ചാര ഉടമാവകാശം
തീറെഴുത്തപ്പെട്ട
വെറും ഏഴ് 
യാത്രക്കാരവർ
പുറപ്പെട്ടു യാത്രക്കായി.


ഇരുളിനെ
രണ്ടായി പകുത്തു 
കൊണ്ടേയീവഴി 
നീളെ പോകുമ്പോൾ, 
ഏഴിനെ ഏഴ് 
ജീവിത തരം പറയാം.

വീടെത്തലിന്റെ
കാത്തിരിപ്പിനാൽ
കഴുത്തുളുക്കി 
ഞെരുങ്ങുന്നു 
പീടികക്കാരൻ
ധാമോദരൻ ചേട്ടൻ.

ഫോൺ ബൂത്തിലെ
വരുമാനം 
മിച്ചപിടിക്കാനാവാതെ, 
തന്റെ ഉപ്പൂറ്റി 
പൊട്ടിയ 
പൊയ്‌ക്കാൽ തൊട്ട് 
തലോടി നെടുവീർപ്പിട്ടു
സുഗതമ്മ ചേച്ചി.

കരിക്കട്ട തൂക്ക
വെത്യസാ 
വില പേശലിനെ
തർക്കം ഒറ്റക്കമർഷത്താൽ
പിന്നെയുമൊറ്റക്ക്
പിറു പിറക്കുന്നു
മുരുകയ്യൻ.

പാഠഭാഗങ്ങൾ
അയവിറക്കി
പുസ്തക താളിൽ
ചിക്കി തിരഞ്ഞുകൊണ്ടേ
അവൾ മിടുക്കി പെൺകൊടി
ദൂരെ പഠിക്കുന്നവൾ ഗൗരി, 
അവൾ പഠിക്കട്ടെ.

വിശപ്പിനത്താഴമില്ലാതെ
കെട്ടടങ്ങിയ മുല്ലപ്പൂ
ഗന്ധവും പേറി
മടങ്ങി പോകുന്നു 
അവൾ . അവൾക്ക് 
പേരില്ലത്രേ , ഉള്ളത് 
വിലമാത്രമെന്നാരോ
പറഞ്ഞതോർക്കുന്നു..


രണ്ടെണ്ണം മോന്തി , 
മൂന്നിനപ്പുറം ഓര്മയില്ലാതെ
കാലിടറി , മനസിടറി
കുട്ടപ്പൻ ചേട്ടനും
കൈയിലെ പൊതിയെ
മുറുകെ പിടിച്ചിട്ട്.
കുഞ്ഞിനെന്നപോൾ
കൊഞ്ചിച്ചു കൊഞ്ചിച്ചു.

പിന്നെയൊന്നു , 
ഞാനും നിത്യ 
സഞ്ചാരിയെങ്കിലും 
ആരുമാരുമെന്നെ
കാണുന്നില്ല കേൾക്കുന്നില്ല
പറയുന്നില്ല
അറിയുന്നില്ല .ഒരു പക്ഷെ
ഒറിക്കലെപ്പഴോ 
മരിച്ചതിനാലാവാം....









2018, ജൂലൈ 26

സംശയങ്ങൾ

സംശയങ്ങൾ
--------------------
രചന:ശഹറൂഖ് അലി നരിപ്പറമ്പ്
------------------------

എന്റെ കണ്ണുകൾ
ചെന്നെത്തുന്നതെല്ലാം
സംശയങ്ങളുടെ മുമ്പിൽ.
അതുകളെന്നെ
വിടാതെ വിടാതെ
പിന്തുടരുന്നു,
വലയം ചെയ്യുന്നു
എവിടെയും എപ്പോഴും.
എനിക്ക് സ്വാതന്ത്ര്യമില്ല.
അത് സംശയങ്ങളുടെ
കസ്റ്റടിയിലാണ്.
അവകൾ
ആ സംശയങ്ങൾ
നിറം മാറിക്കൊണ്ടിരിക്കുന്നു
തുറിച്ച കണ്ണുകളായി,
മൂർച്ചയുള്ള വാക്കുകളായി, 
വിരൽ ചൂണ്ടലുകളായി, ചോദ്യചിഹ്നങ്ങളായി.
ഞാൻ മാത്രമല്ല
സംശയങ്ങൾ പോലും
സംശയിച്ചു പോകുന്നു
" എന്തിനാണീ സംശയങ്ങൾ "



     
                    

2018, ജൂലൈ 25

പിൻവലി

പിൻവലി
---------------
രചന:സാദിർ തലപ്പുഴ
,,,,,,,,,,,,,,,,,,,,,,,,
പൂവിനെക്കുറിച്ചെഴുതി.
വീടിന് ചുറ്റും
വിരിഞ്ഞ് നിന്ന്
നാറ്റിച്ച്
വസന്തം
പ്രതിഷേധിച്ചു.
മഴയെക്കുറിച്ചെഴുതി.
പെയ്ത്
പെയ്ത്
ഊണും
ഉറക്കവും കെടുത്തി.
പുഴയെക്കുറിച്ചെഴുതി.
വീടിനകത്തേക്ക്
കയറി വന്ന്
മുദ്രാവാക്യം മുഴക്കി.
മഞ്ഞിനെക്കുറിച്ചെഴുതി.
മൂക്കിലേക്കടിച്ചു കയറി
ആസ്തമയും
ബ്രോങ്കൈറ്റിസും
കൂട്ടിക്കൂട്ടി
ശ്വാസം മുട്ടിച്ചു.

കൊടുങ്കാറ്റിന്
സാധ്യത ഉള്ളതിനാൽ
കാറ്റിനെക്കുറിച്ചെഴുതിയത്
നിരുപാധികം
പിൻവലിക്കുന്നു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


2018, ജൂലൈ 22

ഗ്രഹണത്തിൽ പറക്കുന്ന നിശാശലഭങ്ങൾ

ഗ്രഹണത്തിൽ പറക്കുന്ന നിശാശലഭങ്ങൾ
---------------------------
രചന:രാഹുൽ കക്കാട്ട്
---------------------------
പല കവി ഉപമകളാൽ  തമ്മിലുരഞ്ഞു , അരികടർന്നു തിളക്കം കുറഞ്ഞുപോയ ചന്ദ്രൻ പാൽനിലവിനാൽ ഇരുട്ടിന്റെ അരിക് ചോരുന്ന പഴുതിലൂടെ രാത്രിയോട് എന്ത് കുശാലമാവാം പറയുകയുണ്ടാവുക.

പൂർണ ചന്ദ്രഗ്രഹണ നാളുകളിൽ കുളത്തിലെ നീല ജലാശയം നിലാവിൻ വെൺ നീലിമയെ ദൈർഖ്യമേറിയ ജീവിത ലിഖിതത്തെ ഉൾക്കൊള്ളുവാനാകാതെ ഗാഢതക്കുപരിതലത്തിൽ പൂവിടും ആമ്പൽ പൂവിനെ പ്രണയിച്ചിരുന്നുവെന്നോ..

പകലിരവിന്റെ നീളം കൂടിയ ഇൻട്രോവേർട്ടുകൾക്കകം പുറം രാത്രികൾ തികയാതെ നിശാശലഭങ്ങൾ പൂര്ണചന്ദ്രന്റെ അഴകടയാളങ്ങളിൽ ഇരുട്ടിന്റെ തിരശീലക്കപ്പുറം നിഴലില്ലാതെ ചുവന്നു കത്തുന്ന ജീവിത യാഥാർഥ്യങ്ങളിലെ നേർക്കാഴ്ചകളാകുന്നുവെന്നോ..

രാഹുൽ കക്കാട്ട്

ഇരുട്ടിൽ തനിയെ... 😔*

*ഇരുട്ടിൽ തനിയെ... 😔* 
–---------------------------
രചന: സുജ ശശികുമാർ

ഒരു നാലുകെട്ടിന്നകത്തളത്തിൽ ഉന്മാദചിത്തയായ്  മേവുന്നിതൊരുവൾ. ഓർമ്മകൾ താളംതെറ്റി കരയുന്ന മിഴിയുമായ്, ഉറക്കെ  ചിരിച്ചും പുലമ്പിയുമിന്നവൾ. കാലചക്രത്തിന്റെ കൈകളിലമർന്ന് 
ഉറങ്ങാൻ മറന്നവൾ പാടുന്നു. രാത്രിതൻ നിലാവെളിച്ചത്തിൽ നൃത്തമാടുന്നു. കാലിനെ ബന്ധിച്ച ചങ്ങല മറന്നവൾ. പുറത്തു തോരാതെ രാത്രിമഴ ആടിത്തിമിർക്കുന്നു. അട്ടഹാസംപോലെ ഇടിതൻ മുഴക്കവും. കാറ്റത്തുലഞ്ഞാടുന്ന മുറ്റത്തെ പ്ലാവിൻ കൊമ്പിലേക്കെ ത്തി നോക്കീടുന്നു.  കേശഭാരത്താൽ തലചായ ്ച്ചോരു സുന്ദരി. മിന്നൽ  വെളിച്ചത്തിൽ തിളങ്ങുന്നിതവളുടെ കണ്ണുകൾ ദുഃശ്ശകുനമെന്നാരോ പുലമ്പുന്നു.ഉമ്മറ ത്ത് ഒരു കോണിൽ ഒന്നുമറിയാതിന്നവൾ ഏകയായ്, ദുഃഖപുത്രിയായ് അകത്തളത്തിൽ. മുഷിഞ്ഞ ചേലചുറ്റി 
തറയിൽ 
തലചായ്ച്ചിരിക്ക വെ. അവൾക്കുമുണ്ടൊരുപാട് കഥകൾ പറയുവാൻ. പട്ടുപാവാടയുടുത്തു ചിത്രശലഭംപോലെ പാറിപ്പറന്ന നക്ഷത്രകണ്ണുള്ള പെൺകിടാവിന്റെ കഥ. മണ്ണിനെ സ്നേഹിച്ച് കൊതിതീരാത്തൊരീ ചന്ദനമണമുള്ള പെൺകിടാവിന്റെ കഥ. ഒരുനാൾ വരുമെന്നാശയോടെ പ്രണയിച്ച പയ്യനെ കാത്തിരുന്നു. എന്നാലവനൊരിക്കലും വരികയില്ലെന്നാരോ പറഞ്ഞവൾ കേട്ടനേരം. വാടിയ വദനവുമായവൾ നിൽക്കവേ. ഉള്ളിലെരിയുന്നൊരഗ്നിയായി ഓർമ്മകൾ അവളിൽ പടർന്നു കേറി. ഉറ്റവർപോലും അകറ്റിനിർത്തി, കുറ്റപ്പെടുത്തലായ് എന്നുമെന്നും. ഈഴവനായി പിറന്നതാണി -
ന്നൂരിൽനിന്നവനെ അകറ്റിയതും. കൊല്ലാൻ വിധിച്ചവർ കൊണ്ടുപോയി. ഉറ്റവർപോലും തടഞ്ഞതില്ലാ ഒട്ടു വിഷാദം എനിക്കു നൽകി. 

              രചന:സുജ ശശികുമാർ

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

2018, ജൂലൈ 21

(പണയാതുരം

(പണയാതുരം
----------------------
രചന:ലതിക രാജേഷ്
--------------------

നിൻ മനമൊന്നു പിടഞ്ഞതറിഞ്ഞതില്ല
നിൻ മിഴികൾ നിറഞ്ഞത് കണ്ടതില്ല മൂകമായ് മറയുന്ന  സന്ധ്യയോട് യാ(ത മൊഴിയൊന്നും ചൊന്നതില്ല
തെന്നൽ വന്നു തഴുകുമ്പോൾ ഏതോ സ്വകാര്യം ചൊന്നതുപോൽ
നിറനിലാവിനെ നോക്കി നിൽക്കേമിന്നിതിളങ്ങുന്ന താരകത്തെ കൈ കുമ്പിളിൽ കോരി ഹൃത്തിൽ വെയ്ക്കാൻ കൈ നീട്ട വെ താരകം ദൂരേക്ക് തെന്നിമാറി



കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

2018, ജൂലൈ 19

എന്റെ അനുജന്

എന്റെ അനുജന്
________________
രചന:സിയ
( വര്ഷങ്ങള്ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ അനുജന്റെ ഓര്മയ്ക്കായി എഴുതിയ കവിത)
------------------------------

നഷ്ട്ട സൗഭാഗ്യങ്ങളുടെ നെറുകയിൽ
നീയായിരുന്നു എനിക്കന്നുമിന്നും.
നാമിരുവർക്കും നമ്മൾ ശത്രുക്കളെങ്കിലും
നാമറിയാതെ നമ്മെയറിഞ്ഞവർ നാം.

നീ മറയുന്നനേരത്തും നിൻ മൂല്യമറിയാതെ
നിന്നവളല്ലോ ഈ പെങ്ങളൂട്ടി.
ഒന്നൊന്നുമറിയാതെ തീരാത്ത  വേദന
നീ മാത്രമുള്ളിൽ കുടിയിരുത്തി.

എല്ലാമറിഞ്ഞും പുറം ലോകമെത്താതെ
ഉള്ളാലെ നീറിക്കഴിഞ്ഞവർ രണ്ടുപേർ
കണ്ണീർ തുടയ്ക്കുന്നു, ഹൃദയം മുറിക്കുന്നു,   
കരയാതെ കരഞ്ഞെരിഞ്ഞില്ലാതെയാകുന്നു.

അടിപിടികൂടാനും മുടിമേൽ കളിക്കാനും
കല്ലുകൊണ്ടീ തലയെറിഞ്ഞൊന്നുടയ്ക്കാനും,
നീമാത്രമല്ലോ
ഈ പെണ്ണിനെന്നും.

എങ്കിലും നിൻ സ്പർശം,
നിൻ സ്വരം, നിൻ രൂപം  വീഥിയിൽ-
എന്നെന്നും മൗനമായ്‌,
വർഷമായ് പെയ്തിടുന്നു.

-----------------

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

,കുഴിമാടത്തിലേക്ക്


കുഴിമാടത്തിലേക്ക്
____________________
രചന:   അജ്നാസ് വാളാട്
-----------------------------------
ഗ്രാമത്തിലെ മരിച്ചു പോയവർ കുഴിമാടത്തിലുറങ്ങുന്നു 
അവർക്ക് പ്രഭാദത്തിന്റെ പൊന്കിരണങ്ങൾ ആസ്വദിക്കാൻ കഴിയുന്നില്ല 
പുഴകളുടെ കളകളാരവം കേൾക്കാൻ കഴിയുന്നില്ല 
കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാൻ കഴിയുന്നില്ല 
ഇരുൾ മുറ്റിയ രാത്രികളിൽ നക്ഷത്രങ്ങളോട് കിന്നരിക്കാൻ കഴിയുന്നില്ല പടങ്ങളിലിറങ്ങി പാട്ടും പാടി അധ്വാനിക്കാൻ കഴിയുന്നില്ല. 

കോലോത്തെ തംബ്രാനും വല്യപുരക്കൽ ഹാജിയാരും മനക്കൽ പത്രോസും ഇവരെ നിന്ദയോടെ കാണരുത് കാരണം എല്ലാ സമ്പത്തും പ്രശസ്തിയും ആർഭാടവുമുള്ളവരുമായിരുന്നു അവർ, 
 ആ കുഴിമാടങ്ങളിലുറങ്ങുന്നവർ...... 



ഫുട്ബോൾ മാമാങ്കം

ഫുട്ബോൾ മാമാങ്കം
---------------------------
 രചന:ഡാനിയേൽ അലക്സാണ്ടർ
----------------- 

 ഉരുളാൻ വെമ്പും  പന്തുണ്ട് ...
ഒട്ടും വേഗത ഇല്ലതിനു ...
മാന്ത്രിക കാലുകൾ തട്ടുമ്പോൾ ഉയർന്നു ചാടി കുതിക്കുന്നു .... 

കാലുകൾ ചട പട പായുന്നു ..
കണ്ണുകൾ മനസ്സുകൾ ഓടുന്നു 
കാലിൽ കിട്ടി പോയാലുടനെ മുന്നേറുകയായ് വേഗത്തിൽ ......

അങ്ങോട്ടൊന്നു തട്ടുമ്പോൾ 
ഇങ്ങോട്ടും അത് കിട്ടുന്നു 
ഒരൊറ്റ പന്തിനായ് പായുന്നു 
കരുത്തു കാട്ടാൻ വെമ്പുന്നു ...

ഇടക്കൊരുത്തൻ 
വിസിലുമായ് ഓടിച്ചാടി വിലസുന്നു..
 മഞ്ഞ കാർഡ് കാട്ടുന്നു 
അടിയും പിടിയും ബഹു കേമം ......

മറു ഭാഗത്തെ ഗോൾ വലയം ലക്ഷ്യം 
വച്ചോണ്ടോടുന്നു .
ഗോളുകൾ അനവധി നേടേണം  കൂടുതൽ കൂടുതൽ നേടേണം ......

പല പല തന്ത്രം മെനയുന്നു മിന്നൽ പിണരായി പായുന്നു 
തടഞ്ഞു നിർത്തി പ്രതിരോധിച്ചു കരുത്തരായ മറുഭാഗം.....

കാലും മെയ്യും തലയും ഒപ്പം മനസ്സും ഉണർന്നു പോരാടുന്നു ...
കരുത്തരായി  മാറണം 
അലസത ഒട്ടും പാടില്ല 
കപ്പിൽ മുത്തം വെയ്ക്കണമെങ്കിൽ  കഠിനാദ്ധ്വാനം. . അനിവാര്യം ......

വമ്പന്മാർ ചിലർ വീഴുന്നു 
കൊമ്പന്മാർ ചിലർ താഴുന്നു .....
കാല്പന്തിന്റെ മായാജാലം മനക്കരുത്തും മസ്സിൽ ബലവും......

 മൈതാനത്തിൻ മദ്ധ്യത്തിൽ  പുൽപ്പരപ്പിൻ  മുകളിലായി പോരാട്ടങ്ങൾ തുടരുന്നു കാണികൾ  കണ്ണുകൾ അതിനൊപ്പം ...


കാല്പന്തിന്റെ കുഞ്ഞന്മാർ അട്ടിമറിച്ചു വിജയങ്ങൾ 
ശക്തന്മാർ  അവർ വീഴുന്നു ആരാധകർ കേഴുന്നു ......

ഹർഷാരവത്തിന് അകമ്പടിയായി പൊരുതി തോറ്റവർ കളമൊഴിഞ്ഞു ...
കേമന്മാരാം മറ്റു ചിലർ കരു നീക്കുന്നു കപ്പിൽ  മുത്തമിടാൻ ......

ഒരു  നിമിഷത്തിൻ  വീഴ്ചകളാൽ ഗോൾ വലയം കാക്കാഞ്ഞാൽ 
കാൽ വിരുതുള്ള കേമന്മാർ   ഗോളുകൾ എല്ലാം നേടിടും ....

ഓരോ കളിയും തീരുമ്പോൾ നന്നേ ക്ഷീണിച്ചിടുമ്പോൾ വിജയം പറയും  ഗോൾ വലയം വിജയികളാക്കി തീർക്കുന്നു ....

 കളിക്കൊടുവിൽ കിട്ടീടും മികവിനുള്ള  അംഗീകാരം രചിക്കും  ചരിത്രതാളുകളിൽ പുതിയ പുതിയ അദ്ധ്യായം 

ഫുട്ബോൾ എന്ന മാമാങ്കം അരങ്ങൊഴിഞ്ഞു മാറുമ്പോൾ വിജയ പരാജയ ഭാവങ്ങൾ  മനസ്സിൽ മങ്ങാതെ നിലനിൽക്കും.....

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

2018, ജൂലൈ 17

മധുനുകരാം

_*മധുനുകരാം*_
(ആശയം :മധുവിന്റെ മരണം )
------–------------------
രചന:സുജ ശശികുമാർ
---------------------–-

കാടിന്റെമക്കളേ മാപ്പുനൽകീടുക
കാടിന്നു നൊമ്പരം ചേർത്തു ഞങ്ങൾ 
കാട്ടുതീയായി പടർന്നുവല്ലോ 
കാട്ടുപുത്രന്റെ രോദനം നാട്ടിലാകെ...
            (കാടിന്റെ )
ഒരുനേരമന്നത്തിനായലഞ്ഞു 
കാട്ടുവഴികൾ കടന്നവൻ നാടുപൂകി.
പൈദാഹമോടവൻ നീട്ടിയ കൈകളിൽ 
നൽകിയതതിക്രൂര പീഡനങ്ങൾ.
             (ഒരുനേര)
കൊന്നു നാം ആർജ്ജിച്ച മലയാളമണ്ണിന്റെ 
ഉണ്മയെ
പെരുമയെ തൂവെണ്മയെ P
ആഡംബരങ്ങൾ തൻ മധുവുണ്ടു മതികെട്ടു 
മധുവിനെ തീർക്കുന്നു മദചിത്തരായ്. 
നരഭോജികളാം മൃഗങ്ങളായ് ഞങ്ങളി നാടിനെ കാടിനെ തിന്നുതീർപ്പൂ 
             (കൊന്നു )
ആഹാരഭേദങ്ങൾ നാനാനിറങ്ങളിൽ രുചികളിൽ 
കൂമ്പാരമാവുമീ ദൈവഭൂവിൽ.... 
ഒരു ചാൺവയറിനായ് തെണ്ടുന്ന കാടിന്റെ പട്ടിണിക്കോലങ്ങൾക്കെന്തുകാര്യം... 
ചിക്കനെ സ്വാദിൽ പൊരിെച്ചടുത്തോ ർ ഞങ്ങൾ ചെക്കനെ പച്ചയായ് 
തിന്നുതീർത്തു
       (ആഹാരഭേദ)
ഫേസ്ബുക്ക്‌ മരത്തിന്റെ കൊമ്പത്ത്കയറി നാം 
മൂത്രമൊഴിക്കുന്നു ലൈക്കിനായി. 
കൊന്നുതിന്നും നാളെ പെറ്റിട്ടമക്കളെ അത്ര വിശപ്പാണ് ഞങ്ങൾക്കിപ്പോൾ 
ലൈക്കണമെല്ലാരും പങ്കുവച്ചിടണം  ഞങ്ങൾക്കതെയുള്ളു ജന്മമോക്ഷം 
     ലൈക്കണമെല്ലാരും പങ്കുവച്ചിടണം ഞങ്ങൾക്കതെയുള്ളു ജന്മമോക്ഷം. 

                -----------
 കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ ചേർത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക  or കവിതകൾ  9446479843 whatsaap നമ്പറിലേയ്ക്കു ലേക്ക് അയ്‌ക്കുക

2018, ജൂലൈ 15

മഴയൊരുകഥ, ഒരു പഴങ്കഥ

മഴയൊരുകഥ, ഒരു പഴങ്കഥ 
=======================
രചന:അഡ്വ. സീമാ പ്രമോദ് ,ബാംഗ്ലൂർ
-----------------------------------------------

ഉള്ളിലൊരു രാഗമെരിയെയുദക -
പ്പോള പോലെനൊടിയുടഞ്ഞമർന്നവൾ 
കള്ളമല്ലിവളുള്ളുവെന്ത കടുവേനൽ  
തള്ളിയയിടവമാസ മഴമേഘവർഷിണി 

തുള്ളിയാർക്കുമൊരു സങ്കടക്കടൽ
വെള്ളമൊക്കെവരണ്ടുണങ്ങവേ 
വെള്ളിടിവെട്ടി ഉള്ളുപൊള്ളിയൊരു 
വെള്ളിലംപാല പോൽ തിളച്ചവൾ 

എള്ളോളം കനിവുള്ളിലുള്ള നാൾ 
എള്ളുനീരതിലുദക പിണ്ഡമുരുട്ടുക 
നാളെയിവളോരു പഴങ്കഥ, നിള പോ-
ലിളം മുറയ്ക്കൊരു കേട്ടു കേൾവിയാം



കടപ്പാട്

..   കടപ്പാട്   ..   
–----------------------------------
    രചന:  എബിൻ മാത്യു  
-----------------------------------
                    കൂട് നഷ്ട്ടപ്പെട്ട നീര്‍  പക്ഷിക്ക് ഒരു കൂട് തന്നതിന്. 
തനിയേ പറയാനാവാതെ വന്നപ്പോള്‍ ഒരു ചിറകു തന്നതിന്. 
സങ്കടകടൽ ഗര്‍ജ്ജനത്തിൽ 
ഒരു തിരമാലയായി തലോടിയതിന്. 
കാത്തുവെച്ച കിനാവുകൾക്ക് ഒരു തണലേകിയതിന്. 
ഈ വാടിയ പൂവിനും മധുരമുണ്ടന്ന് കണ്ടതിന്. 
എന്റെ കണ്ണിലേക്ക് നോക്കുക നിനക്കതുവഴി  ഹൃദയത്തിലെക്കിറങ്ങാം അവിടെ ഞാൻ പറയാതെ പെയ്ത വസന്തത്തിന്റെ പേമാരി കാണാം.         
- എബിൻ മാത്യു

2018, ജൂലൈ 14

പൂമരം

പൂമരം
-----------–-–------
രചന:ഗോപിക ലിജു ഗോപാൽ
******
എന്നുടലിൽ തളിർത്തൊരു പൂമരം എന്മകൻ....
നിന്റെ തണലിൽ കഴിയുവാൻ അടിഞ്ഞൊരു മണ്ണായി ഞാൻ ....
ഈ ജലരേഖ അമ്മിഞ്ഞപ്പാലായ് നുകരുണ്ണി ..
എൻ കനവുകൾ പൂക്കളായ് പൊഴിച്ചിടും നാളിലായ് ...
നിന്റെ തണലിൽ തണുത്തിടാൻ കൊതിച്ചൊരീ ജന്മം ഞാൻ ...
നിൻ കാലുകൾ വേരായി പടർത്തിടുണ്ണീ നീ ...
നിൻ വിളവെല്ലാം കാക്കുന്ന വളമായി മാറും ഞാൻ ...
തണലാണ് നീ...
നിന്റെ നിഴലാണ് ഞാൻ ...
എൻ മലരാണ് നീ ...
നിന്റെ മധുരമോ ഞാൻ ...


വവ്വാലിന്റെ ദീന രോദനം

വവ്വാലിന്റെ  ദീന രോദനം
രചന:ഡാനിയേൽ അലക്സാണ്ടർ 
===================

 നിപ്പ വൈറസ് വന്നത് മൂലം പഴി കേൾക്കുന്നു  നിത്യം .....തീർത്തും ഞങ്ങൾ കാരണമല്ല കേട്ടിടുക സത്യം ....

സസ്തനി തൻ  ഗണത്തിൽ പെട്ട   പാവം ജീവികൾ ഞങ്ങൾ ....
പേറ്റു നോവും മാതൃത്വവും ആസ്വദിക്കും ഞങ്ങൾ ...

പാല മരവും ആൽമരവും. .. വാസസ്ഥാനം ആക്കി ......
കൂടി ചേർന്നു വസിപ്പൂ അവിടെ അടി പിടി ലേശം ഇല്ല...

അന്ധരെന്നു വിളിച്ചു പക്ഷെ നല്ല  കാഴ്ച ഉണ്ട് 
തല കീഴായി തൂങ്ങി. പലതരം കാണാ കാഴ്ചകൾ കാണ്മൂ 

ഭീകര  വേഷം ചാർത്തി  പ്രേത കഥകളിൽ വില്ലനുമാക്കി ...
 രക്ത രക്ഷസിൻ പ്രതിനിധിയാക്കി 
ഭീതി പരത്തി ....

കായ്കനികൾ ചെറുപ്രാണികൾ വിശപ്പകറ്റാൻ തിന്നു ...
അതിന്റെ പിന്നിൽ ചെയ്യും സേവനം മനസിലാക്കുക നിങ്ങൾ ..

കീടങ്ങളെ തിന്നുക മൂലം കൃഷിയെ സംരക്ഷിക്കും....... മാനവ ജാതിക്കന്നം നേടാൻ ഇതൊരു കാരണം അത്രേ ..

പൂക്കൾ തൻ മധു നുകർന്നു ഞങ്ങൾ പര പരാഗണം ചെയ്‌വു ....
 നല്ല ഫലങ്ങൾ ലഭ്യമാക്കാൻ  അദ്ധ്യാനിപ്പു നിത്യം ......

വഴിയരികിൽ തരിശു ഭൂമിയിൽ കാണും മരങ്ങളെല്ലാം .....
ഞങ്ങൾ നട്ട  വിത്തുകൾ മുളച്ചു മരമായി തണലേകുന്നു .......

ഞങ്ങൾ ചപ്പിയ പാക്കും മാങ്ങയും തിന്നു വളർന്നവർ നിങ്ങൾ പൂർവികരോ   ടാരാഞ്ഞാൽഅവർ പറയും കഥകൾ .....

കാടും കാവും വനവും കൃഷിയും അന്യമായി  നാട്ടിൽ 
ചേരാൻ ഒരു ചെറു കൂര പോലും ഇല്ല വാസ്തവമത്രേ ...

വംശനാശ ഭീഷണിയിൽ അത്രേ വവ്വാൽ കൂട്ടം...
 പിന്നേം അപകീർത്തി പെടുത്തി   ചെയ്യരുതേ കൊല്ലാ കൊല...

റോസാപ്പൂവ്

🌹റോസാപ്പൂവ്🌹
രചന: ഇസ്ഹാഖ് നരിപ്പറ്റ
➖➖➖➖➖➖
ഓരോ രാത്രിയും പ്രണയത്തെ 
ഗർഭം ധരിക്കുന്നു
നിഴൽ വറ്റിയ രൂപങ്ങൾക്ക്
നിലാവ് കളമൊരുക്കുന്നു.

ഉടലിറക്കങ്ങളുടെ ഭൂമിയിലെ 
വേനൽ തുഷാരമാം നിന്നെ
അനന്തതയുടെ വിഹായസ്സി-
ലേക്ക് പറത്തുന്നു.

കടൽ,ആകാശം,പ്രണയം,
അറ്റമില്ലാത്ത നഗ്നചിത്രങ്ങളി
ലേക്കു മാത്രം ഉന്നം 
പിടിക്കും വേട്ടക്കാരൻ

നിന്നോളം വലിപ്പമുള്ള
ഒരാകാശവും പറന്നിട്ടില്ല.
നിന്നോളം ആഴമുള്ള 
ഒരു കടലും നീന്തിയിട്ടില്ല.

ഈ വാക്കുകൾ നടപ്പാതകളിൽ
പ്രതിധ്വനിച്ചു മരണമടഞ്ഞു.
ഒറ്റപ്പെട്ടൊരു വീട്ടിൽ
അവയെ മറവ് ചെയ്തു.

പരിഭ്രമപ്പാച്ചലുകളില്ലാതെ
ചന്ദ്രൻ സുര്യനു വഴിമാറി.
സന്ധ്യ പക്ഷിയോടൊപ്പം
പുലർവെട്ടമൊഴിഞ്ഞുപോയി.

നിന്റെ ഇല്ലായ്മകളുടെ
പകലുകൾ വൈകി ജനിക്കുന്നു.
രാത്രികൾ മാതൃദു:ഖത്താൽ
                         നരകിച്ചു മരിക്കുന്നു.

2018, ജൂലൈ 13

ചെല്ലമകന് ഒരു വാഴ്ത്ത്

ചെല്ലമകന് ഒരു വാഴ്ത്ത് /വീരാൻകുട്ടി
___________________

മലമുകളില്‍ നിന്ന്
കാട്ടുറവപോലെ
അവൻ വന്നു,
സമതലത്തിലെ ഉണക്കങ്ങളെ
ചുവന്ന തളിരുകളിലൂടെ വീണ്ടെടുക്കാൻ.

ഏറ്റ അടിയില്‍
കൊണ്ട തീയില്‍
അവൻ കാരിരുമ്പ് പോലെ തിളങ്ങുകയും ബലപ്പെടുകയും ചെയ്തു.
അവന്‍ നിന്നിടം തണലായി
അവൻ പൂത്തിടം വസന്തവും.

എതിരാളിയേയും
അവൻ തോളില്‍ ചായാൻ വിളിച്ചു.
വെറുപ്പെന്നെഴുതിയ ഇടം
സ്നേഹം കൊണ്ട് മെഴുകി.

നിലാവിന്റെ ഒരു തുണ്ട്
അവനെപ്പോഴും
ചുണ്ടില്‍ കരുതി
നക്ഷത്രത്തിൽ നിന്നുള്ള പൊരി കണ്ണിലും.

ഒരു കുത്തു കൊണ്ട് അവൻറെ
വിപ്ലവ വാക്യങ്ങൾക്ക് വിരാമമിടാനാവില്ല എന്നറിയാമായിരുന്നവർ
ഒറ്റക്കുത്തു കൊണ്ട് അവനെത്തന്നെ ഇല്ലാതാക്കാനൊരുങ്ങി.
അവരെത്ര വിഡ്ഢികള്‍!
അവരുടേതാണ് വലിയ വ്യമോഹം.

പൊലിയുന്ന ജീവനിൽനിന്ന്
അനശ്വരതയെ കൊളുത്തിയെടുക്കാനുള്ള വിപ്ലവകാരിയുടെ
വീര്യത്തെപറ്റി
ആരവർക്ക് പറഞ്ഞുകൊടുക്കും?

മരിച്ചാലും കൊന്നാലും
വീരസ്വർഗം കിട്ടുമെന്ന് ഉറപ്പിച്ച്
കഠാരയുമായി വരുന്നവരെ കരുതിയിരിക്കണം.
ആരെയും കിട്ടാതെവന്നാൽ
ദൈവത്തെതന്നെ കൊന്ന്
അവര്‍ സ്വർഗാവകാശം സ്ഥാപിച്ചേക്കും.
മാനവികതയുടെമേൽ
അവരുടെ കുത്ത്
ഇതാ വീണു കഴിഞ്ഞിരിക്കുന്നു.



2018, ജൂലൈ 12

മഷിത്തണ്ട്

മഷിത്തണ്ട്
------------------
രചന:ഗോപിക ലിജു ഗോപാൽ

ഒരു പെണ്‍കുട്ടിക്കാലത്തെഞാനോര്‍ത്തുപോകുന്നു, 
ഓരോ ഉരുളയ്ക്കും മുഖത്തുതുപ്പുന്ന കുഞ്ഞുവാശിക്കുമപ്പുറം, 
വെണ്മയേറിയ എന്‍റെ വെളുക്കുന്ന മുടികള്‍ക്കുമപ്പുറം,
ഒരു പെണ്‍കുട്ടിക്കാലത്തെ ഞാനോര്‍ത്തുപോകുന്നു,

ഒരു കുഞ്ഞിസ്ലേറ്റും കുറ്റിപെന്‍സിലുകളും തലപൊക്കുന്നു,
ഒരു നിഷ്ക്രൂരയായ കുഞ്ഞുവില്ലത്തി സ്ലേറ്റുടച്ചുകളിക്കുന്നു,
ഇന്നെന്‍റെ വഴിയിലെ വിളറിയപച്ചപ്പുല്ലുകള്‍ക്കുമപ്പുറം,
പഴമയില്‍ ഞെരിഞ്ഞൊരാ പച്ചഞരമ്പുകള്‍ തിളങ്ങുന്നു,

വിലക്കപ്പെട്ട വഴികളിലാ ഇരമ്പുന്ന ബാല്യമന്നാര്‍ത്തു ചിരിച്ചു,
വലിച്ചെടുത്തുയര്‍ന്നുചാടിയാ കുഞ്ഞികൈകള്‍,
മത്സരച്ചൂടിനാല്‍ കറുത്തൊരാ കുഞ്ഞുസ്ലേറ്റില്‍ മണക്കുന്നു,
ചെളിയില്‍,മണലില്‍ വളര്‍ന്നുവീര്‍ത്തൊരാ മഷിത്തണ്ടുകള്‍,

ഇന്നെത്ര തിരഞ്ഞിട്ടും മണത്തിട്ടും അകലെ നീ,
ഓര്‍മ നിഴലിക്കുന്നില്ലായത് ഒരുകുഞ്ഞിസ്വപ്നം പോലെ,
തടിച്ചുചിരിച്ചു കടുത്തുമടുത്തൊരാ വെറ്റമഷിത്തണ്ട്,
കറുത്തുസ്ലേറ്റില്‍ ഇരുട്ടുകൂട്ടിയെന്‍ വെറ്റമഷിത്തണ്ട് !

2018, ജൂലൈ 11

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം 
രചന:സനൂപ് കുമാർ. എൻ
===================                   
സ്വാതന്ത്ര്യത്തിൻ പൊൻ പുലരി.അഭിമാനത്തിൻ
പൊൻപുലരി ബാബുജി തന്നുടെ പ്രതിമയിതാ തൊഴുതു നമിക്കു കൂട്ടികളെ
അടിമത്വത്തിൻ ചങ്ങലയിൽ നമ്മുടെ നാട് കരഞ്ഞപ്പോൾ
ക്ഷമയും സത്യവും ആയുദ്ധം മാക്കി പൊരുതി മക്കൾ വീ
റോടെ ലാതികളില്ല തോക്കു
കളില്ല തൊഴുതു വണങ്ങി
വെള്ളക്കാർ സ്വാതന്ത്ര്യത്തി
ൻ മൂവർണ്ണ കോടി പാറുമ്പോ
ൾ മനംനിറഞ്ഞു തുളുബോട്ടെ
ബാബുജി നൽകിയ സന്ദേശം

വേരുകൾ



വേരുകൾ
❤💚💛
---------------------
രചന:ബിജു വളയന്നൂർ
ഒരു 
വേരായ്
ജനിക്കണം.
മണ്ണിനോട്
ഒട്ടിച്ചേരണം.
കടലിലേക്ക്
ഇറങ്ങി
ചെല്ലണം.
അയൽവാസിയുടെ
മതിലിനെ
പ്രണയിക്കണം.
ചെമ്പരത്തിപ്പൂ
പോലുള്ള
ഹൃദയം
സ്വന്തമാക്കണം.
മഴയോട്
ചങ്ങാത്തം
കൂടണം.
കാറ്റിനെ
ഭയപ്പെടുത്തണം.
വേനലിൽ
നനഞ്ഞ്
കുളിരണം.
നിന്റെ
മാറിൽ
ഒന്ന്
മയങ്ങി
കിടക്കണം.
ഒടുവിൽ,
കവിത പൂക്കുന്ന
ഒരു മരത്തെ
സ്വപ്നം
കണ്ട്
ഉറങ്ങണം...
     

2018, ജൂലൈ 10

അടുക്കളക്കുറ്റി

അടുക്കളക്കുറ്റി
* * * * * * * * * *
രചന: ഇസ്ഹാഖ് നരിപ്പറ്റ

അടുക്കളയുടെ 
ചുണ്ടിൽ
കത്തിയെരിയുന്ന
ബീഡിക്കുറ്റി
തീപ്പെട്ടിയെ വിഴുങ്ങി
തള്വയിൽ ചാടി
നീന്തി തളർന്ന്
അലക്കുകല്ലിൽ
കണ്ണീരൊലിപ്പിക്കാതെ
തലതല്ലി കരഞ്ഞു

    *   *   *   *   *   *   *

കലങ്ങിമറിഞ്ഞ ആകാശ-
ക്കുളത്തിൽ നീരാടി
തീൻമേശക്കരികിലേക്ക്
ഓടിക്കിതച്ചെത്തി,
പൊരിച്ചുവെച്ച വാൽ
എടുത്തിടുന്നു.

   *   *   *   *   *   *   *   *

മേഘ കിടക്കയിൽ
ഉറങ്ങാൻ കിടന്ന
ചന്ദ്രനെ
താരാട്ടുപാടിയുറക്കി
കോഴിയുടെ
കൂവലായുണരുന്നു.

2018, ജൂലൈ 6

പ്രതീക്ഷ

പ്രതീക്ഷ 
______________
രചന:സുജ ശശികുമാർ

വിടരാൻ വിതുമ്പുന്ന പൂമൊട്ടുപോലെ 
പറക്കാൻ കൊതിക്കുന്ന പറവയെപ്പോലെ 
തേൻ നുകരാൻ കൊതിക്കുന്ന പൂമ്പാറ്റപോലെ 
ഒരു നുള്ളു സ്നേഹത്തിനായ്‌ നാം കൊതിച്ചു. 
അറിയാതെ പറയാതെ അന്നു നാം കണ്ടു 
ഒരു വറ്റുപോലും പെറുക്കാൻ കൊതിച്ചവർ
അരവയർ കെട്ടി ഒതുക്കി നടന്നുപോയ് 
തെരുവിലെ സന്തതിയെന്നു നാമിന്നവരെ 
ഒരുമാത്ര ചെല്ലപ്പെരിട്ടു വിളിക്കുന്നു. 
അവരുമോരമ്മതൻ മക്കളാണെന്നറിവ് നമ്മുടെ ചിന്തയിലെന്നേ മറന്നുപോയ്. 

               

2018, ജൂലൈ 3

കണ്ണേറ്

കണ്ണേറ്
__________
രചന:ശഹറൂഖ് അലി  നരിപ്പറമ്പ്
വഴിയരികിൽ 
ഒരു മണിമാളിക
കണ്ടു ഞാൻ
മിഴിച്ചു നിൽക്കവേ
ഒരു കോലം 
വിളിച്ചു പറഞ്ഞു
"കരിങ്കണ്ണാ നോക്കല്ലേ "

Gibin Mathew Chemmannar | Create Your Badge