ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഡിസം 31

ശവപ്പെട്ടികൾ ചിരിക്കുമ്പോൾ

ശവപ്പെട്ടികൾ ചിരിക്കുമ്പോൾ
........................................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
........................................................

"ജനിച്ച നാളിൽ കുറിച്ചുവച്ചിതാ
മരണമെത്തുന്ന സമയവും എൻ കൈകളിൽ
വിറയാർന്ന ഹൃദയം നീരസത്തോടെ
എതിരേറ്റു മരണമാം പ്രഹേളികയെ...

എത്തിയിതാ എൻ മരണനേരം
ദിക്കുകളിലെല്ലാം മുഴങ്ങി മരണമണികൾ
എൻ ചേതനയറ്റ ശരീരം വെൺശീലയിൽ
പുതച്ചു, കൈകാലുകൾ കെട്ടിയൊതുക്കി....

അരണ്ട ഇടനാഴികളിൽ വെള്ളിവെളിച്ചം ചിതറിയപ്പോൾ, 
എൻ ആത്മാവ് ഈ ദേഹം വിട്ട് മേലേക്കുയർന്നു...

വാങ്ങിയിതാ ആറടി മണ്ണിൻ അവകാശിയാകാൻ
മരത്തിൽ പണിതെടുത്തൊരു ശവപ്പെട്ടിയും
ചിരിക്കുന്നു പെട്ടിയും ഉള്ളിലൊതുക്കി
അണിയിച്ചുവല്ലോ അതിനുള്ളിൽ പനിനീർപൂക്കളാൽ....

എൻ ശരീരമിതാ പോകുന്നു പെട്ടിയിൽ
എൻ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നു
അസ്ഥികളെല്ലാം നുറുങ്ങിയോ അതിനുള്ളിൽ
വീർപ്പുമുട്ടുന്നു നൽ ശ്വാസത്തിനായ്....

പോകുവാൻ വയ്യ, പോകുവാൻ വയ്യ
ഈ കറുത്തിരുണ്ട കുഴിയിൽ തപ്പിത്തടഞ്ഞ്
ചുറ്റും നോക്കിയിതാ കണ്ടില്ല പ്രിയരെ
കാണുവാനാകില്ല ഈ കണ്ണുകൾക്കിനിയും...

...ജോസഫ് ജെന്നിംഗ്സ് എം.എം...

2018, ഡിസം 30

പെങ്ങളോട്‌

പെങ്ങളോട്‌.....
••••••••••••••••
രചന:കമർ മേലാറ്റൂർ
................
മഴയൂഞ്ഞാലിൽ
തുള്ളിയാടിയൊരു പെങ്ങളുകൊച്ച്‌,
നൂലറ്റ പട്ടം പറന്നുപോയപ്പോൾ
കണ്ണീർ തൂവിയിരുന്നു.
പട്ടത്തോടൊപ്പം നൂലറ്റ്‌ 
അവൾ പോയത്‌
ഏത്‌ കണ്ണെത്താത്ത 
മാമരകൊമ്പത്തേക്കാണ്‌?

പെങ്ങളേ 
ദൈവമല്ല നിന്നെ പ്രസാദമൂട്ടിയത്‌,
ചെകുത്താന്മാർ തന്നെ; ദൈവസാക്ഷ്യത്തിൽ.

പെങ്ങളേ 
ഇത്‌ ദൈവത്തിൻ സ്വന്തം നാട്‌,
ചെകുത്താന്റെ നാടാക്കാനും
ഇവിടൊരു കൂട്ടർ;
പരദേശിയായ്‌ വന്നിട്ടും വിടാതെ
നിന്നെ രുചിച്ചവർ.

ഇരുട്ടിലൊരു റെയിൽപ്പാളത്തിൽ
പെങ്ങളേ നീ
നിലവിളിയൊരൊറ്റക്കയ്യൻ
ചെന്നായിൽ പിടഞ്ഞുതീർന്നവൾ.

കനലുതിരുന്നൊരീ താഴ്‌വാരത്ത്‌ 
ഞാൻ കൂട്ടിരിക്കാം 
പെങ്ങളേ
ഇനിയൊരു നിഴൽ നിന്നിൽ
ആസക്തിയാവില്ല.

കണ്ണിലൊരു കനൽ ബാക്കിവെച്ച്‌ ഞാൻ
ഈ ഇരുൾവീഥിയിൽ 
സ്വയമെരിഞ്ഞുതീർന്നിടാം
നിനക്കു വെട്ടമായിടാം;
പെങ്ങളേ
നിനക്കു ഞാനൊരു വ്യക്തമാം
"ആൺമതിൽ" ആയിടാം.
•••••••••••••••••••
കമർ മേലാറ്റൂർ
••••••••••••••••••

മരണവഴികൾ


മരണവഴികൾ
-----------------------
രചന:ആഷിഖ് കരിയന്നൂർ
............................................
സത്യങ്ങൾ മനസ്സിലാക്കാതെ
എന്നെ കുറ്റം പറഞ്ഞവർ
എന്നെകുറിച്ച് നല്ലത് പറയുന്നത്
കാണുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഒരിക്കലും മറക്കില്ലെന്ന്
പറഞ്ഞെന്നെ മറന്നു പോയവരുടെ 
മനസ്സിൽ ഒരു നിമിഷമെങ്കിലും
ഓർമ്മയാകുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഈ തടവറയിൽ
തനിച്ചായതുപോലെ
മരണത്തോടെ
ഞാൻ വീണ്ടും തനിച്ചാണെന്നവരെ
ഓർമ്മിപ്പിക്കുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഇനിയുള്ള കാലം
ആരുടെയെല്ലാം ഓർമ്മകളിൽ
ഞാൻ ജീവിക്കുമെന്നറിയാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം

✍ ആഷിഖ് കരിയന്നൂർ

എന്റെ ചെമ്പക പൂമരം


എന്റെ ചെമ്പക പൂമരം 
..........................................
രചന:Manurag Nellikal
...........................................
ഇന്നെനിക്കുണ്ടരു  ചെമ്പകചോട് 
ഒരു വർഷാരം 
കുട പിടിച്ച
 ഒരു ജൂൺ മാസരാവിൽ
 ഞാൻ നട്ടൊരു കാട്ടു ചെമ്പകം
 സ്കൂളിലെ പടവുകളിൽ 
വീണു കിട്ടിയ   കുഞ്ഞൻമരം
നട്ടു നനച്ചു നോക്കിയല്ലേ....
ബാല്യവും കൗമാര കാലമത്രെയും 
ഇന്നെത്തി നിൽക്കയാ യൗവനത്തിൽ 
മൗനമായിരുന്നു എൻ ജീവിതത്തിൽ
തത്തയും മൈനയും 
വിരുന്ന് വന്നു
ചെമ്പക കൊമ്പിൽ കൂടു കൂട്ടി 
ഒരു കുഞ്ഞൻ പ്രാവും  അഭയാർഥിയായി  
ഒരായിരം പേർ വിരുന്നുകാരായി 
കലപില കലപില കളകൂജനം
എന്നുമിവിടെ ബഹളമല്ലേ....
അതു കേട്ടുണരുവാൻ ഭാഗ്യമല്ലേ
പൂർവികർ ചെയ്തൊരു  സുകൃതമല്ലേ........
.
രചന
Manurag Nellikal

എന്തു പറ്റി നമുക്ക്


എന്തു പറ്റി നമുക്ക്*
........................................
✍🏻സുജ ശശികുമാർ
.......................................
പൂനിലാവ് എങ്ങോ മാഞ്ഞു പോയോ..
കൂരിരുൾ മാത്രം ബാക്കി വെച്ചോ..
പൂത്തുലഞ്ഞാടു ന്ന നെൽവയലെങ്ങുപോയ്
കളകളം പാടുന്ന അരുവികളെങ്ങു പോയി വറ്റി  വരണ്ടുവോ, ഉണങ്ങി കരിഞ്ഞുവോ, അന്നു നാം കണ്ടോരാ പ്രകൃതി തൻ സൗന്ദര്യം എങ്ങോമറഞ്ഞു പോയി.. കണ്ട തില്ല.
എന്തു പറ്റി  നമുക്ക് എന്നറിയില്ല
മഴച്ചാറ്റലും വിട്ടു പോയോരു നാളിൽ നമ്മെ.. നോക്കി നിന്നു കണ്ണീർ പൊഴിച്ചു ഞാൻ. ഈ വഴി വന്നതില്ലാ  വസന്തവും, ഒരു സ്നേഹത്തിൻ  കണികയും, പൂത്തുലഞ്ഞില്ലാ  പൂങ്കാവനങ്ങൾ.. എന്തുപറ്റി നമുക്ക് എന്ന് അറിയില്ല.. പൊള്ളുന്ന വേനലിൽ സൂര്യ ന്റെ ദൃഷ്ടി പതിച്ചു പോയി എങ്ങും. വറ്റി വരണ്ടു പോയി  നമ്മുടെ ഹൃത്തി ന്റെ നീർച്ചാലുകൾ. തെളിഞ്ഞു കിടക്കുന്ന മാനം നോക്കി എന്മനം പോലെ എന്ന് ഞാൻ അഹങ്കരി ച്ചു.
ഇന്നിരുണ്ട കാർമേഘമുള്ള മാനം കണ്ടു ഞാൻ കണ്ണടച്ചീടുന്നു.
മങ്ങുന്നുവോ ഇന്നു നമ്മുടെ മനമെല്ലാം. വെയിലത്തു വാടുന്ന പുൽകൊടി കണക്കെ
ഇതളു പൊഴിഞ്ഞോരു പൂവിനെപോലെ എന്തുപറ്റീ നമുക്കെന്നറിയില്ലാ.... 

2018, ഡിസം 16

മഞ്ഞുകാലം

മഞ്ഞുകാലം
.......................
രചന:രാഹുൽ കക്കാട്ട്
............................

തറ നിലത്തു
തഴ പാ വിരിച്ച്
ഒറ്റ കരിമ്പടത്തിനടിയിൽ
ഒന്നിച്ചുറങ്ങിയ
ബാല്യകാലത്തിനെയാണ്
ഡിസംബറിലെ
മഞ്ഞുകാലം വീണ്ടും
നീറ്റുന്നത്.

ഇല കൊഴിയപ്പെട്ട
കണിക്കൊന്ന
പച്ചമരത്തിന്റെ
എത്താ കൊമ്പിന്റെ
അറ്റത്ത്
നക്ഷത്ര വിളക്ക്
തൂക്കിയ 
അതേ ഡിസംബർ.

ഈറൻ
മഞ്ഞു കണങ്ങളെ
വാരി ഉടുത്ത
രാത്രിയെ
മിന്നാമിനുങ്ങിന്റെ
മഞ്ഞ പൊട്ട്
പുള്ളി കുത്തുന്ന
വയൽ വരമ്പു
നടത്തങ്ങൾ,
തുള്ളിയോട്ടങ്ങളുണ്ടായിരുന്ന
അതേ ഡിസംബർ.



രാഹുൽ കക്കാട്ട്

നീയും, ഞാനും

നീയും, ഞാനും
.............................
രചന:സ്മിത സ്റ്റാൻലി മുപ്പത്തടം.  
.........................

എന്നിൽ നിറയെ കനവുണ്ട് 
നിന്നിൽ നിറയെ കനിവുണ്ട് 
എന്നിലേക്കൊഴുകണം നീയൊരു 
തേൻ തുള്ളിയായ് പ്രിയനേ 
നിന്നിൽ നിറയെ കുളിരുണ്ട് 
എന്നിൽ  നിറയെ പ്രണയവുമുണ്ട് 
എന്നിലേക്കൊഴുകണം നീയൊരു 
മഴ തുള്ളിയായ് പ്രിയനേ 
ഞാനും നീയും അകലെയാണ് 
ഹൃദയം നിറയെ തേങ്ങലാണ്  
പിരിയുവാൻ കഴിയാതെ നിന്നിൽ  
ചേർന്നിരിക്കണം എനിക്ക്  പ്രിയനേ, 
നിൻ കാലൊച്ചകൾക്കു പോലും
ഈണമുണ്ട്, ഒരു അടക്കമുണ്ട് 
വിളിയൊച്ചകളെക്കാൾ ശ്രുതിയുണ്ടതിന് 
ശ്രദ്ധിച്ചു കേൾക്കണം എനിക്ക് നിന്നെ 
നിൻ നിഴലിനൊരു  മനോജ്ഞ നിറമുണ്ട്  
നീ മൂളും വരികളിൽ പോലും ഞാനുണ്ട്   
നീ എഴുതും കവിതയിൽ നിലാവുണ്ട് 
നിന്നിലാണെന്റെ ജീവിതം  പ്രിയനേ 
ചേർന്നങ്ങിരിക്കണം എനിക്ക് നിന്നോടൊപ്പം  
ഒടുവിലൊരുമിച്ച് മണ്ണിൽ മറയണം നമുക്ക്.

സ്മിത സ്റ്റാൻലി 
മുപ്പത്തടം.  
🌸🌸🌸🌸🌸

കിളിയോട്

*കിളിയോട്*
..........................
രചന:അച്ചു കിഴക്കേപാലയ്ക്കൽ
...............................................

കുഞ്ഞു പൈങ്കിളീ നിന്നെത്തൊടാനെനി-
ക്കെത്ര മോഹമായെൻ കരം നീട്ടി ഞാൻ
എത്ര ഞാനടുത്തെത്തിയെന്നാകിലും
അത്ര ദൂരേക്കകലുന്നതെന്തു നീ?

നിന്റെ ലോലമാം കുഞ്ഞു കപോലങ്ങൾ 
നോക്കി നില്ക്കുവാനെന്തെന്തു ചാരുത !
നിന്റെ കുഞ്ഞിളം ചുണ്ടിൽ നിന്നോമനേ...
പുഞ്ചിരിപ്പാലമൃതു ചൊരിയുമോ?

ഒന്നടുക്കുവാൻ ഒന്നു തലോടുവാൻ
ഒന്നുമിണ്ടുവാൻ പോലുമരുതെങ്കിൽ...
എന്തിനിങ്ങനെയീ ജാലകത്തിലൂ-
ടെന്നെ നോക്കിയിരിക്കുന്നു നീ വൃഥാ?

എന്റെ പൈങ്കിളീ ഒന്നിങ്ങണയുമോ?
എന്നരികത്തു തെല്ലൊന്നിരിക്കുമോ?
മധുരമാം നിന്റെ നാദത്തിൽ നിന്നൊരു
നല്ല താരാട്ടുപാടിയുറക്കുമോ?

                *അച്ചു കിഴക്കേപാലയ്ക്കൽ*

2018, ഡിസം 14

എന്റെയാശാൻ

*എന്റെയാശാൻ*
...............................
രചന:സാദിഖ്
................................

ആശാന്റെ ജന്മമില്ലായെനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക് 
ആശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ല എനിക്ക്.. 
ഉന്മാദ ലഹരിയിലുറങ്ങുന്ന നേരത്തുമാശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക്.. 
സായാഹ്‌ന ലഹരിയിൽ പാടുന്ന പാട്ടുകൾ ആശാന്റെയുള്ളിലെ നോവുമാത്രം 
എന്റെയാശാന്റെയുള്ളിലെ സങ്കടങ്ങൾ 

ആശാന്റെ ജന്മമില്ലായെനിക്ക് എന്റെയാശാന്റെ ജന്മമില്ലായെനിക്ക് 
പകലിനേക്കാളുമിരുട്ടിനെ പ്രണയിച്ചു എന്റെയാശാൻ 
കരളിനേക്കാളും ലഹരിയെ പ്രണയിച്ചുയെന്റെയാശാൻ 
ആശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക്....

സാദിഖ്

2018, ഡിസം 13

പരിണാമം


പരിണാമം
..................................
രചന:അഞ്ചൽ ശ്രീനാഥ്
................………......
(1)

മണിയറയിൽ ആയിരം കനവുമായി
നമ്ര മുഖി ആയി മാറുമ്പോൾ
ഉടവു പറ്റാത്ത വക്ഷോജങ്ങളിൽ 
ക്ഷീരം ചുരത്തി ക്കുവാൻ 
കുഞ്ഞിളം പുല്ലുകൾ മാടി ഒതുക്കി
കാനന പാതയിൽ രുധിരം കിനിയിച്ചു
ചിപ്പിയിൽ ദുഗ്ധം തളിച്ചവൻ....
കാലം കടന്നത് മുത്തായി മാറി.

 (2)
 ഇരുളടഞ്ഞ ഗുഹാമുഖത്തിലെ
കറുത്ത കാടുകൾ വകഞ്ഞു മാറ്റി
ഒഴുകി എത്തിയ ചോര ച്ചാലു നീന്തി
മിഴി തുറന്നു കണ്ട് നവ്യ ലോകം
കരുതലിൻ കര വലയങ്ങളാൽ
ഇളം ചുണ്ടിൽ പാൽ ചുരത്തി
പുഞ്ചിരിക്കും ദൈവ മാം സ്നേഹ രൂപം
അമ്മ എന്ന ലോക സത്യം
                  
  (3)
അരുമ യാം പൈതലി നമ്മിഞ്ഞ ഏകും
അമ്മ തൻ നിർവൃതി എത്രയാണ് ?
ആ ഒരു ബന്ധ ത്തിൻ ആഴ മിന്നൂഴിയിൽ 
ആർക്ക് അളന്നീടുവാൻ സാധ്യ മാകും ?

2018, ഡിസം 6

ആത്മവിലാപം





  " ആത്മവിലാപം 
  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രചന:സുരേഷ് കമലം,  നിലമ്പൂർ
..................................

(ജീവിച്ചിരിയ്ക്കുമ്പോൾ
ലഭിയ്ക്കാത്ത ആദരവ്,
സ്നേഹം എന്നിവ മര-
ണ ശേഷം ഒരാൾക്കു 
ലഭിയ്ക്കുമ്പോൾ ആ 
വ്യക്തിയുടെ ആത്മാവ്
അങ്ങകലെയിരുന്ന് ഇ-
തെല്ലാം കണ്ട് വിലപിയ്-
ക്കുന്നു )



പട്ടാൽ പൊതിഞ്ഞയെ-
ന്റെയീ പട്ടടയിലേയ്ക്കു
ള്ള  ദു:ഖ മൗനയാത്ര ...
അനശ്വര സമ്പാദ്യമാം
 ആറടി മണ്ണിലേയ്ക്കു
 നിത്യശാന്തിയ്ക്കായു
 ളള ജീവിത മുക്തി
 യാത്ര ...
 ജീവിതയാത്രയിലെ -
 ന്നോടൊത്തുചേരാത്ത
 വരെല്ലാം ഒത്തുകൂടു -
 ന്നെന്റെയീ ... അനന്ത -
 യിലേയ്ക്കുള്ള യാത്ര
 യിൽ എന്നെ യാത്രയാ-
 ക്കുവാൻ .......
 വർണ്ണിയ്ക്കുന്നു പാടി
 പുകഴ്ത്തുന്നോരോരു-
 ത്തരും ജീവിത വേളയി-
 ൽ ഞാൻ ചെയ്ത കാ-
 ര്യങ്ങൾ അതിലേറെ
 ചെയ്യാത്ത കാര്യങ്ങളോ
 രോന്നും ......
 എനിയ്ക്കായ് സ്നേഹ
 ത്തിൻ ഒരിതൾ പൂ പോ 
 ലും നൽകാത്തവരോ -
 രോരുത്തരും ചാർത്തീ-
 ടുന്നെൻ നിർജ്ജീവ ....
 മേനിയിൽ ആദര സൂച
 കമായ് മലർമാലതൻ
 കൂമ്പാരങ്ങൾ ..........
 ജീവിതവീഥിയിലൊരി -
 യ്ക്കലും ലഭിയ്ച്ചിടാ -
 ത്തൊരീ സ്നേഹാദര-
 ങ്ങൾ കാണുമ്പോൾ
 എന്നാത്മാവു വിലപി-
 ച്ചീടുന്നീയനന്തതയിൽ
 ആറടി മണ്ണിലേയ്ക്കെ-
 ന്നെ ...... സ്വതന്ത്രമാ -
 ക്കിയോരോ പിടി മണ്ണെ 
 നിയ്ക്കന്ത്യ സമ്മാനമാ-
 യ് നല്കിയെല്ലോരും
 യാത്രയാവുമ്പോൾ .....
 യാത്രയാവുന്നു ഞാനു-
 മവർതൻ .....
 സ്മൃതിയിൽ നിന്നും
 വിസ്മൃതിയിലേയ്-
 ക്കായ് ......................

   ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
     സുരേഷ് കമലം
                    നിലമ്പൂർ
    ph : 90 74 31 48 34
           ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അമ്മ മാത്രം



" അമ്മ മാത്രം "
..............................
രചന:സുരേഷ് കമലം,നിലമ്പൂർ
...............................
   
അന്ന്..... അമ്മ പാടിയ
താരാട്ടിനീണങ്ങൾ........
 അവ്യക്തമെങ്കിലും എ -
 ന്നോർമയിൽ ഒളിമിന്നീ
 ടുന്നിപ്പോഴും ...............
 താരാട്ടുപാട്ടിൽ ഉറങ്ങാ
 ത്തൊരെന്നെ തൊട്ടിലി
 ൻ പാളി മെല്ലെ നീക്കി
 തെല്ലും പരിഭവമില്ലാ -
 മുഖത്തോടെയമ്മ
 വാരിപ്പുണർന്നപ്പോൾ
 സ്നേഹവാത്സല്യങ്ങൾ
 തൻ ഭാവഭേദങ്ങൾ പൂ-
 ത്തുലയുകയാണാർദ്ര-
 മാമിഴികളിൽ ..........
 അമ്മിഞ്ഞപ്പാലിനായ്
 കരയുന്നോരെന്നെ മടി 
 യിലേറ്റി മാധുര്യം ഊട്ടി -
 ടുമ്പോൾ  അമ്മയെന്ന
 വാക്കിൻ പരിപൂർണ്ണത
 യിൽ ഒരു ജൻമസാഫ-
 ല്യത്തിൻ .........
 നിർവൃതിയിലാണാ -
 മനം ....പിച്ച വെയ്ക്കു
 വാൻ വിതുമ്പുന്ന... ഇട
 റുന്നൊരെൻ പാദങ്ങൾ
 ക്കു തുണയായ് .........
 എന്നമ്മ തൻ കൈകൾ
 നീളുമ്പോൾ ................
 ആകാംക്ഷ ഭരിതമായ്
 ത്രസിച്ചീടുന്നാ മുഖം ....
 പാതി വഴിയിലെന്നെ
 തനിച്ചാക്കി പ്രാണൻ
 വെടിഞ്ഞോരമ്മേ .....
 എൻ മനം കൊതിയ്-
 ക്കുന്നു ഇനിയേറെ 
 ജൻമം  എനിയ്ക്കു -
 ണ്ടെങ്കിൽ എന്നും .....
 അമ്മയായ് ഈ ........
 "അമ്മ മാത്രം"
  
    ................................
     സുരേഷ് കമലം
          നിലമ്പൂർ
   ph : 9074314834

2018, ഡിസം 1

ആർത്തവ രക്തസാക്ഷി

ആർത്തവ രക്തസാക്ഷി
........................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
...........................................

"കാണുവാനുള്ള നൽക്കാഴ്ചകൾ കാണാതെ
കൊഴിഞ്ഞുവീഴുമോരോ സുമങ്ങളും
കണ്ടില്ലെന്ന് നടിക്കും പ്രിയജനം
വരുത്തുമോയീ വിനാശവുമിതിലേ....

കണ്ണീർക്കാഴ്ചയും നെടുവീർപ്പുമായി
തഴുകുന്നുവോ ആ കുഞ്ഞിളം മേനിയെ!
ലജ്ജിപ്പൂ സോദരരേ, നിങ്ങൾ തൻ ദു:ഖം
വരുത്തിവച്ചതാം കർമ്മഫലത്തിൻ ബാക്കിപത്രം.

കണ്ടുവോ നിങ്ങൾ പൂവാടിയിൽ പരിലസിക്കും
പൂമ്പാറ്റ തൻ ചിറകിൻ വർണ്ണവും
കണ്ടുവോ നിങ്ങളവളിൽ സ്ഫുരിക്കും
നേത്രങ്ങൾ ചൊല്ലും അവൾതൻ വീരകഥകളും.

പൊലിഞ്ഞുപ്പോയ് അവൾപ്പോലുമറിയാതെ
തൻ ഉയിരിതാ മേലോട്ടുയർന്നപ്പോലെ
വറ്റിയോ നിങ്ങൾതൻ സ്നേഹവും
അകറ്റിയോ രക്ഷയാകേണ്ടവർപോലും.

ചുവന്ന പൂക്കൾതൻ ഗന്ധം പടർന്നു
പടിയിറക്കി വിട്ടു, വീടിൻ തിരുനടയിൽ
നിനച്ചിരിക്കാതെ വന്ന പ്രകൃതിക്ഷോഭത്തിൽ
പൊലിഞ്ഞുപ്പോയ് ആർത്തവരക്തസാക്ഷി.

മാറേണ്ടതായി പലതുമുണ്ട്, മാറ്റങ്ങള-
നിവാര്യം ഈ ഭൂവിലും
മാറിയില്ലെങ്കിലോ, പാരിൽ വീണ്ടുമോരോ
ദിനത്തിലും പെരുകുമാർത്തവ രക്തസാക്ഷികൾ.

....ജോസഫ് ജെന്നിംഗ്സ് എം.എം......
Gibin Mathew Chemmannar | Create Your Badge