ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2022, ജനു 23

വിതുമ്പൽ

 *വിതുമ്പൽ*


സ്നേഹം 

പ്രണയം 

ദുഃഖം

മരണം 

ചിര പരിചിതങ്ങളാം

വിഷയങ്ങൾ..

വിശ്വ പ്രശസ്ത

കവികളിൽ

വിടരുന്ന വരികളും

ഇവ തന്നെ..

പൊഴിയുന്ന ഇതളുകളിൽ

പരിമളം പോയ പൂവുകളിൽ

അന്യമാകുന്ന  തെളിച്ചം..

ഉയിർ കൊണ്ട പ്രാണന്റെ

ആത്മ ഹർഷങ്ങൾ..

ദർശനസൗകുമാര്യത്തെ

മനസ്സാ തിരസ്കരിക്കുന്നു.

വിണ്ണിലും മണ്ണിലും

ഇനിയും ജനിക്കട്ടെ

ഒരു പിടി വരികൾ..

അവയെല്ലാം കുത്തിതറക്കട്ടെ

ഹൃദയത്തിൽ..

നോവുപാട്ടുകൾ

ഇനിയൊരു കണ്ണീർ കടലായ്

പുനർജനി കൊള്ളാതിരിക്കട്ടെ..

വിതുമ്പുന്ന മുഖരങ്ങളിൽ

ആഹ്ലാദമഴ പെയ്തിറങ്ങട്ടെ..


റോസ്‌ന മുഹമ്മദ്‌

2022, ജനു 17

വേര്




വേര്


നിശബ്‍ദമായ ഒരിടം

തേടിയുള്ള യാത്ര

നിങ്ങളെ കൊണ്ടെത്തിക്കുക

വിശുദ്ധ സ്വപ്നങ്ങൾ

അടയിരിക്കുന്നിടത്തേക്കാ യിരിക്കും 



കാലടിപാടുകൾ

പിന്തുടർന്നവരൊക്കെ

നാൽ കവലയിൽ

കുന്തിച്ചിരിക്കുകയാണ്


സ്വപ്നങ്ങൾ ഒളിപ്പിക്കാൻ

നിഴലുകൾ

നിന്ദിതന്റെ നിലാവിനെ

കാത്തിരിക്കുകയാണ്


ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ

അക്ഷമയോടെ

വിയർപ്പൊഴുക്കുന്നുണ്ട്

കുടിലമോഹത്തിന്റെ

കാവലാളുകൾ


ഇഷ്ടങ്ങളുടെ വേരോട്ടം

നോക്കിയാവണം

നഷ്ടങ്ങളുടെ

വിത്ത് വിതക്കാനെന്ന്

മോഹങ്ങൾ

കണക്ക് കൂട്ടുന്നുണ്ട്



ശിവൻ തലപ്പുലത്ത്‌

ഞാൻ വരും


 മനസ്സേമടങ്ങുക;ഇരുൾവീണോരെൻ

ഭൂതകാലത്തിന്റെ തൊടിയിലേക്ക്...

അവിടെയൊരുവീടുണ്ട്- ചെറുമണ്ണുപാതയും.......

കുളിനീരുചോലയും -

ചെറുമീനിൻ കൂട്ടവും.......

ആവീട്ടിലുമ്മറ പടിയോടടുത്തൊരു,

നിലവിളക്കുണ്ടതിൽ എണ്ണയുണ്ട്...

ഒരിക്കലും വറ്റാത്തോരീയെണ്ണ- പകരുവാൻ

ആവീട്ടിലൊരു പൊന്നുമുത്തശ്ശിയും,

മുത്തശ്ശിചൊല്ലുന്ന- കഥകളിലോരോന്നും

പതിരുകളില്ലാത്ത സത്യമുണ്ട്.....

കണ്ണുകാണത്തിടത്തോളം- പരന്നിടും

ചെമ്മണുതോൽക്കുന്നോ-

രാകാശവും,

മിഴിപൂട്ടിയുറങ്ങുമീ- തൊട്ടാവാടിക്കൂട്ടം,

എത്രനാൾ പിച്ചിയെൻ പിഞ്ചുപാദം..

നിങ്ങളോടെപ്പോളും- ഈർച്ചയാണെങ്കിലും,

പൂചൂടി നിൽകുമ്പോൾ ഭംഗിയാണ്...

ഞാൻ വരും ഒരുനാൾ-

തിരികെയെന്നോർക്കുവാൻ,

ഞാൻ നട്ട ഒരുന്നൂറ് ചെടികളുണ്ട്..

ആമണ്ണിലോരുനൂറു ചെടികളുണ്ട്...

പൂത്തുകായിച്ചു- തളിർത്തുകൊഴിഞ്ഞവർ,

എന്നെയും കാത്തവിടെ- നിൽക്കയാണ്.

വരുവാനെൻ ഹൃദയമേറെക്കൊതി- ക്കുമ്പോഴും,

വലിച്ചുകൊണ്ടോടുകയാണ് കാലം..

ഞാൻ വരും തിരികെ; ഞാൻ- വരുമെന്നതെൻ

വാഗ്ദാനമാണീ മണ്ണിലേക്ക്....

നിങ്ങളോടൊപ്പമാ തൊടിയിലേക്ക്..

ഞാൻ വരും, ഞാൻ- വരുമെന്നതെൻ

വാഗ്ദാനമാണീ തൊടിയിലേക്ക്.....


-Aryadevi

2022, ജനു 6

തെരുവോരം

 തെരുവോരം.


"നിനക്കെന്തൊരു

ചന്തമാണ്...

എന്നെ പ്രണയത്തോടെ

നോക്കുന്നതുകൊണ്ടാണോ

നിന്റെ കണ്ണുകൾക്ക് ഇത്ര വശ്യത....!!


ഇരുട്ടുവീണ തെരുവിലെ

ബാറിൽ നിന്ന് നീ വിലകുറഞ്ഞ

മദ്യം കുടിച്ച്,

മുണ്ടഴിച്ചൊന്നു മുറുക്കി കുത്തി ഇറങ്ങിവന്നപ്പോൾ

ചുണ്ടിൽ ഊറിക്കൂടിയ ചിരി സഹാനുഭൂതിയുടെതായിരുന്നോ...?!!


വിലപേശലിന്റെയും, കച്ചവട- ബുദ്ധിയുടെയും കാർക്കശ്യം

നിന്റെ മുഖത്തില്ലാത്തത് എന്നോട് സ്നേഹമുള്ളതുകൊണ്ടാണോ..?!,

അതോ എന്റെ വെറും തോന്നലുകളാണോ..?


എന്റെ ചെമ്പിച്ചു തുടങ്ങിയ മുടിയിൽ

ചൂടിവെച്ച പൂവ്

വാടികരിഞ്ഞിരിക്കുന്നു....


അല്പംപോലുമാടാതെ

അയാൾ വന്നെന്റെ കയ്യിൽ

അഞ്ഞൂറുരൂപ വിറക്കാതെ വെച്ചു..


മുഖം തരാതെ

ഒരു നോട്ടം പോലും

എറിഞ്ഞു തരാതെ

വീതികൂടിയ റോഡിന്റെ ഓരത്ത് കൂടെ അയാൾ നടന്നകന്നു.

അവസാനത്തെ നിഴലും

എന്നിൽ നിന്ന് കടന്നുകളഞ്ഞു.


ഓർമ്മയുടെ താക്കോൽ തപ്പിയെടുത്തപ്പോൾ

ഭദ്രതയിൽ ഓമനിച്ചുപോറ്റിയ 

എന്റെ കളിത്തോഴനെ

ഞാൻ ഓർത്തെടുത്തു.


അയാൾ നടന്നകന്ന വഴിയിലെ

ശേഷിച്ച ഇരുട്ടിലേക്ക് നോക്കി

"എനിക്ക് നിന്നോട് ഇന്നും പ്രണയമാണ്.." എന്ന് ഞാൻ

മൗനം കൊണ്ട് കുറിച്ചിട്ടു."


          -ശ്രീജ -

          5-06-2022

യാത്ര

 യാത്ര 


"മരണം അത് വിദൂരത്തല്ല.

ചലനമറ്റ നേരത്ത്,

അല്പം കണ്ണീരൊഴുക്കേണ്ട

കണ്ണുകൾ ദൂരെദേശത്ത് പുതുമ തേടിയലഞ്ഞു.


യുദ്ധം, പൊള്ളത്തരം, കേട്ടുകഴ്ച്ചകൾ..

പുഴുകുത്തേറ്റ ഹൃദയം പേറി,

സ്നേഹം കരണ്ടുതിന്ന കാലത്തെ 

വെടിഞ്ഞ്  ഞാൻ ഒടുങ്ങുമ്പോൾ...


സ്വത്വമില്ലാതെ എന്നെ മൂടികളഞ്ഞ

മരണത്തിന്റെ മൂടുപടം

ഒന്ന് നീക്കു.


നീ... ഇനിയും വന്നിട്ടില്ലെ....?

വേണ്ട.


മരണവീട് ; നിനക്ക് ചിരിയാണ്.

എന്റെ യാത്ര നിന്നെ ചിരിപ്പിക്കുന്നതാണെങ്കിൽ...

ഈ യാത്രകൊണ്ടും

ഞാൻ തോറ്റുപോകും...."


        -ശ്രീജ -

ബലി കർമ്മം

 ബലി കർമ്മം

കരിഞ്ഞു വീണുപോയ

ഇലയും,

പെയ്തുതോർന്നമഴയിൽ

അവസാനമായി വീണ

മഴത്തുള്ളിയും,

മണ്ണിനടിയിൽ

പൊട്ടിപ്പോയ

വേരുകൾ

പോലും എന്നെ

കേൾക്കാൻഉണ്ടായില്ല.


ഒരുപക്ഷെ

അവയിലൊക്കെ

ഞാൻ ഉണ്ടാവില്ലെ..?

ഉണ്ട്.


കരിഞ്ഞ ഇലകൾ

പൊടിഞ്ഞു

പോകുംപോലെ,

മഴയുടെ അവസാന

മഴതുള്ളി

ചിതറി

പോയപോലുള്ളയെന്നെ

തിരിച്ചു വിളിക്കാൻ

ഒന്നുമുണ്ടായിരുന്നില്ല.

പുതുതായി

എന്നിൽ ഒന്നും

ഉടലെടുക്കുന്നുമില്ല...


കാരണം കണ്ടത്താനായി

എന്നിലൂടെയും,

പലരിലൂടെയും

അലഞ്ഞപ്പോഴും

എത്തിച്ചേർന്നത്

ഒന്നുമില്ലായിമയിലാണ്..


വലയം തീർത്ത

ബഹുജങ്ങൾക്ക് നടുവിൽ

ഞാൻ ഒറ്റയ്ക്കായിരുന്നു. തിരിച്ചറിവുണ്ടായത്

അപ്പോഴാണ്. 

അവിടെയായിരുന്നു 

എനിക്ക് എന്നെ

നഷ്ട്ടപെട്ടത്.

  -ശ്രീജ -

Gibin Mathew Chemmannar | Create Your Badge