ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, ഏപ്രി 29

അപ്പൂപ്പൻതാടികൾ

 കവിത : *അപ്പൂപ്പൻതാടികൾ*

രചന: ഉഷാമുരുകൻ

**********************

നിനയാത്തനേരമെൻസുന്ദരസങ്കല്പ-

നിറനീലവാനിന്റെയങ്കണത്തിൽ

ഒരുവേനലവധിതൻസുഖമെഴുമോർമ്മയിൽ

ഒരുവേളഞാനുംമുഴുകിനില്ക്കേ

ആയിരംമോഹങ്ങളുള്ളിൽനിറയുമീ-

യഴകോലുമപ്പൂപ്പൻതാടിപോലെ

ഒാർമ്മകൾപൂത്തവസന്തങ്ങളിൽനിങ്ങ-

ളോമൽകിനാക്കളായ്പാറിവന്നൂ

ഒരുവാസരത്തിന്റെതൂവെണ്മയാകെയും

ഒട്ടൊതുങ്ങുംനിൻപട്ടുമേനിയിങ്കൽ

ഋതുമതിയായവസന്തംതുടിച്ചൂ

ഋതുകന്യകൾചിരി മണിയുതിർത്തൂ

കാലങ്ങളറിയാതെകളങ്കമറിയാതെ

ആത്മാവിലലിയുംനിഗൂഢതന്ത്രം

ഉച്ചമയക്കത്തിനെല്ലാരുംപോയപ്പോൾ

പിച്ചവച്ചന്നു നടന്നുഞാനും

മുറ്റത്തെമാങ്കൊമ്പിൽഞാന്നുകിടക്കുമാ-

പുല്ലാനിച്ചില്ലയിലൂർന്നനേരം

കണ്ണിമാങ്ങാച്ചുനമണമുള്ളകാറ്റിന്റെ 

കൈകളിൽകളിയാടി നീയണഞ്ഞൂ

വശ്യമായെന്നിളംകവിളിൽതലോടിയ

വർണ്ണമയൂഖങ്ങൾനിങ്ങളല്ലേ 

ഇടനെഞ്ചിലെവിടെയോകൂടുകെട്ടീ-

യെന്റെയിടനെഞ്ചിൻഭാരംപകുത്തെടുത്തു

ഒരുമരക്കൊമ്പത്തുചേർന്നിരുന്നുചേലി-

ലൊരുചെറുകാറ്റിലാലോലമാടി

പിന്നെയുംപിന്നെയുംകഥകൾചൊല്ലി-

യെന്റെഹൃദയാഭിലാഷങ്ങളേറ്റിക്കൊണ്ടും

ആദ്യവസന്തത്തിലാദ്യമഴകളിൽ

ആ സ്വപ്നക്കൂടു തുറന്നുവന്നൂ

ആചെറുമാവിന്റെചോട്ടിലുംമുറ്റത്തും

പാതയോരത്തുംപറമ്പിലുംമാത്രമോ

കാടിനുമക്കാണുംപുഴകൾക്കുംമേലേനീ

കവിതകൾചൊല്ലിപ്പറക്കാറില്ലേ

കമനീയകൗമാര സുന്ദരസ്വപ്നങ്ങൾ - 

ക്കേഴഴകുംനിങ്ങളേകിയില്ലേ

ഇനിയുംപറക്കട്ടെഞാനെൻഗൃഹാതുര

ചിന്തയാൽമോഹക്കടൽകടന്നും

അകലേയ്ക്കുനീപറന്നകലുമ്പോളറിയാതെ

അലിവാർന്നൊരെന്നുള്ളമാർദ്രമാകും

ഒരുവേളകൂടിയെന്നരികിൽനീവന്നെങ്കിൽ

ബാല്യത്തിലേയ്ക്കു തിരിച്ചുപോകും

ഞാനെന്റെബാല്യത്തിലേയ്ക്കുതിരിച്ചുപോകും

----------------------------------------

ഭ്രാന്തിന്റെ കുത്തും കോമയും ഇല്ലാത്ത കഥ

 ഭ്രാന്തിന്റെ കുത്തും കോമയും ഇല്ലാത്ത കഥ


അട്ടപ്പാടിയിൽ നൂറ്റാണ്ടുകൾ ഇരുട്ടായിരുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുട്ട് അട്ടപ്പാടിയിൽ കെട്ടിക്കിടന്നു

ഒരിക്കൽ പെട്ടെന്ന് അവിടെ മഴ പെയ്തു

ഇരുളിൽ ഇലമൂടിക്കിടന്ന മാറാല വിത്തുകൾ ഒക്കെയും മുള പൊട്ടി ചിലത് മരങ്ങളായി ചിലത് ചെറിയ ചെടികളായി ഇളകളൊക്കെയും പല നിറങ്ങളിൽ കാണപ്പെട്ടു അങ്ങനെ അട്ടപ്പാടി നിറങ്ങളുടെ ലോകമായി

അതേ ഇത് നിറങ്ങളുടെ ലോകം

ഇവിടെ നിറങ്ങളും പ്രകാശവും മാത്രം

പഴയ നിറങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പുതിയ നിറങ്ങൾ ജനിക്കുന്നു

 മരിക്കുന്നു

വീണ്ടും ജനിക്കുന്നു

 ഇത്ര മാത്രം കൂടുതലായി ഇവിടെ ഒന്നും നടക്കുന്നില്ല

 ഞാൻ പറഞ്ഞു നിർത്തി

 അവർ ചിരിച്ചു

അവർ ഉറക്കെ കരഞ്ഞു

 അതി നിശ്ശബ്ദമായി ഒരു മസ്തിഷ്കം പൊട്ടിത്തെറിച്ചു


Sujin vp

Valiyaparambil house

Cherpulassery po

Palakkad

Ph :9744394077

മാറാ രോഗം

           

മാറാ രോഗം😷

...............................

ഒരു നവ പുലരൊളി പിറക്കുവാൻ ഒരുപോലെ

കാലവും ലോകവും അനുദിനം കൈകൂപ്പി 

കരുണാമയൻ തൻ്റെ കണ്ണ് തുറന്നൊന്ന്

കാണണം തൻ്റെ ഈ മണ്ണിൽ കൊറോണയെ

കളിയാടും ഓമന കൊച്ചു കിടാവിലും 

വിളയാടി മുന്നേറ്റം കുറിച്ചൊരു ദീനം

ഒരു നേരം ഉണ്ണാൻ കൊതിച്ചൊരു ജീവനെ 

മുഴു നേരം ഉണ്ണാൻ ജനിച്ചൊരു ദീനം

പൂക്കാലം എത്തുന്നതറിയാൻ കഴിഞ്ഞില്ല

പുളകം പുതയ്ക്കുന്നതറിയാൻ കഴിഞ്ഞില്ല

മൂക്കോളം മൂടുന്ന മുഖംമൂടി ഒന്നുണ്ട്

മുക്കാലും മൂടി നടക്കണമെന്നപോൽ

ഹസ്തവും മുത്തവും അകലം ചമഞ്ഞൂ

പുസ്തകം തുറന്നൊരു കാലം മറന്നു

നാട്ടിൻപുറങ്ങളിൽ ഓമൽ കിടാങ്ങൾ 

നാട്ടുമാവിൻ  തണൽച്ചില്ല മീതേ കളിക്കയായ്

പൂരത്തിമിർപ്പിൻ്റെ ആരവം കേട്ടില്ല

പൂരപ്പറമ്പിലിന്നാരുമേ വന്നില്ല

തൊട്ടും പിടിച്ചും നടന്നവർക്കൊട്ടും

തൊട്ടിടാൻ, അട്ടപോലോട്ടിടാൻ വയ്യ.

മാംഗല്യ മണ്ഡപം കൊതിക്കുന്ന വേളികൾ

മങ്ങുന്ന ദീപകം പോലെ കഴിഞ്ഞുപോയി

നാളേക്ക് നീട്ടിയതൊക്കെയും വീണ്ടും

നാളേക്ക് മാത്രമായി നീളുന്നു പിന്നെയും


അന്നന്നു ചോര പിഴിഞ്ഞുള്ളോരപ്പം

അന്നമായി വിളമ്പുന്ന പാവങ്ങളെല്ലാരും 

ആശ്രയം തേടുന്നു ഭീതിയിൽ ഇന്നും

അടുപ്പത്ത് കഞ്ഞിക്കലം കേണു നിറയുവാൻ

അടുക്കലോ കണ്ണീർ കുടം തന്നെ നിറവിൽ

അരിയില്ലാ വീട്ടിലെ വയറിന് വേദന ,

ആരാരുമറിയാതെ ഉരുകുന്നു ചേതന,

ആരിലും അലിവോടെ നീളുന്നു പ്രാർത്ഥന.

തിരികെ മടങ്ങി തൻ മണ്ണിൽ ചവിട്ടുവാൻ

അകലെ പ്രവാസികളാകെ കൊതിക്കുന്ന

നേരം കടം തന്ന ദീനം കൊറോണയോ?

ഇരു തലം തേച്ചുരച്ചുകൊണ്ടാകുമോ

ഇനിയും കൊറോണയെ കൊന്നൊടുക്കാൻ?

ഇനിയെന്തൊരത്ഭുത പിറവി ഈ ഭൂവിൽ

ഇംബം മുളയ്ക്കാൻ  ഇവിടെ വിതയ്ക്കണം?

ഇല പോലെ കൊഴിയാൻ കൊറോണയും പഴുക്കാൻ

ഇനിയെന്ന് വരുമൊരു നേരം ഈ ജന്മം?

എന്തിനോ തിളയ്ക്കുന്ന തിരിനാളം അത്

എന്തിനോ ഉദിക്കുന്നു പിന്നെയും പിന്നെയും

വരുവാനിരിക്കുന്ന സുദിനം തിളക്കുവാൻ

അകലെ ചുവപ്പിൻ്റെ തിരിതുമ്പ് മിനുക്കുന്ന

കതിരോൻ ഉറങ്ങാതെ കാക്കുന്നു മറവിൽ

ഒരു നവ പുലരൊളി പിറക്കുവാനാശിക്കാം

ഒരു നന്മ പൂവിടും കാലം പ്രതീക്ഷിക്കാം🙏🏻

                  

               JITHIN NELLIKODE ✍🏻

പേക്കോ ലങ്ങൾ


പേക്കോലങ്ങൾ

.............................

ശിവൻ തലപ്പുലത്ത്‌

..............................

അലമാരയിൽ നട്ടെല്ലിനെ അലക്കി തേച്ചു

മിനുക്കി വച്ചു

എല്ലാ വാക്കുകളും

തുരുമ്പെടുത്തു

പേനക്ക് പേടി

പറ്റാതി രിക്കാൻ

ഏലസ്സ് കെട്ടി

കക്ഷത്തിൽ എല്ലാം

തിരുകികയറ്റി

വെളുക്കെ ഒരുചിരി

ചിരിച്ചു

ഒറ്റ നടപ്പ്

കാൽച്ചുവട്ടിൽ

ചതഞ്ഞമ രുന്ന

വാക്കുകളക്ഷരങ്ങൾ

പുറകെ തലോടി

വീരവാദങ്ങൾ പറഞ്ഞു

ഉമ്മ വാക്കുന്ന

പേക്കോ ലങ്ങൾ

ആദർശങ്ങൾ


2021, ഏപ്രി 25

മനസ്സ്

 മനസ്സ്.


        കണ്ണിനം കണ്ണായ് വിളങ്ങുന്ന സത്യമേ

 കനക മഴ പൊഴിവതാം കഴിവിന്നൊ-രുറവയേ

 കേട്ടു സുഖ പരിചനാം നിന്നിലെ യുൺമയെ കാൺമതിൽ ഞാനിന്നു ഹൃദ്യനാം ലോകമേ


 പത്തുപന്തീരാണ്ടു വർഷം കൊഴിഞ്ഞതും 

തെറ്റിലൂടേ റെനടന്നൂ കിതപ്പതും 

സത്യത്തിൽ നിന്നെ ഞാൻ കാൺമാൻ തുനിച്ചിട്ടു നഷ്ട്ടങ്ങളേറെയായ് കെട്ടഴിഞ്ഞീവിധം 

പ്രിയതമയായ് കൂട്ടിന്നു കൂടെയെന്നോതിയോർ ഒഴികഴിവു ചൊന്നു പിരിഞ്ഞു പോയകലേ ദൂരെയേതോ നൽ ചില്ല മേലേവരും കൂടണഞ്ഞെന്നിലേക്കോർമ്മകൾ ബാക്കിയായ്    കഥ ചൊന്നു കരയിച്ച വിരഹമല്ലോ മലേ  

കരളിൽ തറിച്ചെൻ്റ പ്രണയമാണോമലേ 

കരൾ നുറുങ്ങീടുന്ന കഥനം പങ്കിടാൻ കനലു പോലുള്ളോരു വാക്കുമില്ലോമലേ

ഒറ്റയാനായുള്ള യാത്രയാണെൻ്റെയീ  അറ്റമെന്തറിയാത്ത ജീവിതപ്പാതയിൽ 

തറ്റു പോയുള്ളോരുമാനസമിന്നൊരു 

വ്യർത്ഥമാം ലോകത്തെ വീക്ഷിച്ചൊരേകനായ്


 നിന്നിടം തേടീയ ലഞ്ഞോരു യാത്രയിൽ ദുരിതങ്ങളുരുവിട്ടു പരിണമിച്ചീവിധം      

കാലം കരം മേൽ പകർന്ന പ്രതീക്ഷ മേൽ 

വഴി പിഴച്ചാലും തുണച്ചിന്നു ജീവിതം 

സത്യമായ് ത്തീർത്ത നിന്നാഗമനത്തിലി- 

ന്നുത്തരം മുട്ടി ഞാൻ സതബ്ധനായ്ത്തീർന്നിദം


മധുരസ്വപ്നം ശയിക്കുന്ന മായാ കദംബമേ ചേതോഗതം പൂത്തുലഞ്ഞിടും ചിത്തമേ 

മാധവൻ നൽകിയൊരു മായാജാലകം 

മാനസമെന്നു പേരോതുമീ ലോകം


 കാണാൻ കഴിഞ്ഞവനു കൽ കണ്ട നാമ്പും കാൺമാതെപ്പോന്നോർക്കു കാഞ്ഞിരം പോലുമേ ജീവിതമീ വിധം നൽകാൻ കരുത്തുള്ള പാനപാത്രത്തിലെ പീയുഷ മേ


നിന്നെയും തേടിയലഞ്ഞ കാലാന്തരം തിണ്ണകളേറെയായ് കേറി റങ്ങി

അന്ധമാമെന്നിലെ നിന്നവ- ബോധത്തെ 

സാദൂകം ചൂഷണം ചെയ്തവറേറെയും ,,,

ആൾദൈവമാൾ രൂപമായുധമാക്കിയോര - ന്ധവിശ്വാസത്തിൽ മൂടിപ്പുതപ്പിച്ചു 

ഏറെ നാളുമ്മറ തിണ്ണ മേൽ തെണ്ടിയും 

നിന്നെയും തേടിഭജിച്ചിരിപ്പന്നു ഞാൻ


രോഗിയെ തിന്നാൻ തുറന്നിട്ട ബോർഡുമായ് കാത്തിരിക്കുന്നോ- രനാരോഗ്യ പാലകർ 

സേവനം വിറ്റൂ മരവിച്ച കൈകളിൽ 

ചേതനയറ്റൂ മരിച്ചു കിടന്നു ഞാൻ


ഇരുളൂർന്നുവീഴുന്ന രാത്രി തൻ മാറി ലൊ -

 ടുങ്ങാൻ കിടന്നോണ്ടുറക്കെ കരഞ്ഞും നിസ്സഹായത്തിൻ നിവൃത്തികേടോർത്തു ഞാൻ നിർദ്ധയം നിൽപ്പൂ നിരാലംബ പാത്രനായ്

 അന്നൊരു രാത്രി ഞാൻ കണ്ണാടി നോക്കവേ കണ്ണടച്ചോണ്ട- ങ്ങുറക്കെ കരഞ്ഞും വിരൂപനായ്ത്തീർന്ന ശരീരം ചുമക്കുന്ന -രൂപിയാമെന്നിലെ അവധൂ തനെകാൺമിൽ


 ഋതുഭേദം മാറി ഞാൻ പുറമേ പുഞ്ചിരിച്ച-

ലയടിച്ചെത്തിയെന്നുയിരിന്നു കൂട്ടായി 

സഹൃദ നായ-രികത്തിരുന്നോണ്ടു നാൾക്കുനാൾ നിപുണനായ് മറുമരുന്നരുൾചെയ്തു ഭാനുമാർ


 വിറയാർന്ന ചുണ്ടിലെൻ മുറിവേറ്റ നോവുകൾ 

നിനയാതെ -യാദ്യം തലോടിയാ - കൈകൾ മേല - വസാന ശ്വാസം നിലയ്ക്കുന്ന നാളെ - 

ന്നകക്കാമ്പിലുണ്ടൊരു പുകൾപെറ്റിടം


 ഇത്ര മേലെന്തേ പറഞ്ഞതെന്നോർക്കുക ചിത്തത്തിനുള്ളിലെ - യുത്തുംഗ ശൃംഖങ്ങളർത്ഥവത്തായി പഠിച്ചിടേണേ വരു-മനർത്തങ്ങളില്ലാതുയർന്നു വാണീടുവാൻ


 ആവർത്തനത്തിന്നൊരവസരം തീണ്ടാത്തൊ- രവിചാര നടനമല്ലീ ജീവിതം ?? 

ദ ദ്വങ്ങളാമേതു നൻമയും തിൻമയും 

തണ്ടിലേറ്റുന്ന മഹാമാരു തന്നു പേർ  

മനസെന്നു മാത്രം പറഞ്ഞു നിർത്തീടുന്നു


 പരിശുദ്ധ ഗ്രന്ഥങ്ങളേവതും ചൊല്ലുന്നു മനസ്സിനുമേൽ നീ - അതീതനാ യു യരുവാൻ ഇതിഹാസപുരുഷൻമാരേ വരുമുയർത്തുന്നു മനസ്സിന്നു മേൽ നീ അതീതനായ് വളരുവാൻ


 കഷ്ട്ടമിതിങ്ങനെ കേട്ടു വളർന്നിട്ടും സപഷ്ട്ടമായൊട്ടും തിരിച്ചറിഞ്ഞീടാതെ

 ഇഷ്ട്ടമാം ജീവൻ ബലീ കൊടുത്തോണ്ടിന്നു ലക്ഷങ്ങളുണ്ടും ഉറങ്ങിടുന്നിവിടം


22 - March - 2021

Shami Kannur

9986932294

Gibin Mathew Chemmannar | Create Your Badge