ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, ജനു 31

ശരിയുടെ ലോകം

 



ശരിയുടെ ലോകം


(മാത്യു പണിക്കർ  

Whatsapp: 73562 59468)


അടിച്ചമർത്തപ്പെട്ടവരുടെ അട്ടഹാസമാണ് താനെന്നു മൗനം അഹങ്കരിക്കുന്നു

കണ്ണുനീർ അത് സമ്മതിക്കുന്നു


പുറകോട്ടു പായുന്നവർ മുമ്പോട്ട് ഇഴയുന്നവർക്കായി

ചരമഗീതം രചിക്കുന്നു


കണ്ണിൽ നിന്ന് വിയർപ്പു

നെറ്റിയിൽ നിപതിക്കുന്നു

നാവു പല്ലുകളെ കടിക്കുകയും വിരട്ടിയകററുകയും ചെയ്യുന്നു


ഭ്രാന്തില്ലെന്ന് വിളിച്ചു കൂവി കൂവി മരിക്കുന്നവർ

പുഴുക്കളായി സ്വതന്ത്രരാകുന്നു


പായുന്ന പാവം വണ്ടിയിൽ ഒരു വഴിയോരശില

മനപൂർവ്വം പോയി ഇടിക്കയും

തെറ്റ് സ്വയം സമ്മതിക്കയും

ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു


നിലാവിൽ കത്തിയുടെ കൊടും തിളക്കത്തിൽ

ഉറക്കം വരാത്ത കിടാവുകൾ

അറവുകാരനോട്ഉറക്ക് പാട്ടിനായി

കെഞ്ചുകയും കൊഞ്ചുകയും ചെയ്യുന്നു


തുറന്ന കണ്ണുള്ളവർക്ക് മാത്രമായി ഇരുട്ട്

കണ്ണടച്ചവർക്കായോ

വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തുറക്കപ്പെടുന്നു

മരം പെയ്യുമ്പോൾ

 മരം പെയ്യുമ്പോൾ


മരം പെയ്യുമ്പോലെ ആകണം നീയെനിക്ക്

ആർത്തലച്ചു പെയ്യുന്ന മഴയിൽ നീയെനിക്ക് മരമായ് കുടപിടിക്കണം . 

നിന്റെ ചില്ലകളിൽ കുട ചൂടി, കോരിച്ചൊരിയുന്ന മഴയെ എന്റെ ഹൃദയത്തിൽ ഏറ്റ് വാങ്ങണം .

ശരീരം നനയാതെ തണുത്തുറഞ്ഞ ശീതക്കാറ്റിൽ എന്റെ കവിൾത്തടം നനയണം , ഹൃദയം കുളിരണം .

പെയ്തിറങ്ങുന്ന ഓരോ തുള്ളിയുടേയും ഗന്ധവും കുളിർമ്മയും നിന്റെ തണലിൽ ഞാനറിയണം . 

ഇറ്റുവീഴുന്ന വിയർപ്പുകണത്തിലും ,മഴത്തുള്ളിയുടെ മാർദവം എനിക്കറിയണം

 മഴ തുള്ളിമുറിയുമ്പോൾ നീ ആർത്തലച്ചന്നിൽ പെയ്തു തുടങ്ങണം 

"മരം പെയ്യുമ്പോലെ ആകണം നീയെനിക്ക് "

നിന്റെ തണലിൽ മഴ കണ്ട എന്നെ - ഞാനറിയാതെ നനയ്ക്കണം , മരം പെയ്തു നീയെന്നെ ഉറക്കണം.

മഴയിലും സുന്ദരമാണ് , നീയെന്ന മരം ചെയ്യുമ്പോൾ - ശബ്ദമില്ല , ആഞ്ഞടിക്കുന്ന കാറ്റില്ല 

നിശബ്ദതയിൽ പതിഞ്ഞ സ്വരം മാത്രം

അടർന്നു വീഴുന്ന ഓരോ തുള്ളിയിലും ആർത്തലച്ചു പെയ്ത മഴയിൽ ഉള്ളതിനേക്കാൾ തണുപ്പും ലാളനയും

നിന്റെ  ശിഖരത്തിൽ നിന്നടർന്നു വീഴുന്ന മഴത്തുള്ളികളെല്ലാം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങട്ടെ . അവയെല്ലാം എന്റെ ഓർമ്മകളിൽ വേരോടട്ടെ 

എന്റെ ഹൃദയമിടിപ്പിന്റെ വേഗതയിൽ നീ ഒരു പുഴയാകട്ടെ


                                    നിഥിൻമേലൂട്ട്

കുഞ്ഞേ മടങ്ങുക

 കുഞ്ഞേ മടങ്ങുക !


(പ്രവീണ.വി.ജി.)


വരളുന്ന ചൊടികളാൽ

തളരുന്ന മിഴികളാൽ

ആരേ തേടുന്നു നീയോമന

                           പൈതലേ ?

നിന്നോമന മേനിയിൽ

മൃദുവായ് തഴുകിടാൻ

കഠിനമാ ഹൃദയം

മടിച്ചു നിന്നോ?

നീയെന്ന നിധിയെ

ചുമന്നൊരാ ജനനിയിൽ

ഒരു കണിക പോലും

മൃദുത്വമില്ലേ ?


കുഞ്ഞേ മടങ്ങുക !


കപടമീ ലോകത്തിൽ

ഒരു മാത്ര നീയിനി

      വാണിടേണ്ട

ഒഴുകുമീ അശ്രു കണങ്ങളാൽ

നിൻ മൃദുപാദങ്ങളിൽ 

ഞങ്ങളർപ്പിക്കുന്നീ

അർച്ചനാ പുഷ്പങ്ങൾ......

മനസ്സ്


മനസ്സ് 

രചന :സുജാത ശ്രീകുമാർ 


ജ്ഞാനപ്രപഞ്ചം അനശ്വര 

മാനന്ദ  വീഥി. 

ഇന്ദ്രിയനിഗ്രഹം ചെയ്യും ശക്തി  ആത്മശക്തി. 

അഹന്തയാം വിപരീത ശക്തി കൊല്ലുന്നു ചരാ-

ചരസങ്കുലത്തെ ക്ഷണ -

മാത്രയിങ്കൽ. 

മനസ്സൊരു  മഹാസാഗരമീ  

നന്മ, തിന്മ, ആസക്തികളെല്ലാമടിയു-

ന്നീ സാഗരസാനുവിങ്കൽ. 

ചിന്തകളാം ചെറു തോണി-

യേറിമറിയുന്നീ മാനസ്സ

സാഗരത്തിൽ.

മഹാമേരുപോൽ വളരുന്നാശകളിതിൻ തീര ഭൂവിൽ. 

ആശ തന്നലകൾ  വളരുന്നു, തളരുന്നു, കൊഴിയുന്നു, കൊല്ലുന്നു, വെല്ലുന്നു  പിന്നെയും  

പിന്നെയും യാത്ര തുടരുന്നു. 

                  22/12/2020



തല തിരിഞ്ഞ  ലോകം 

-----------------------------------

രചന :സുജാത  ശ്രീകുമാർ

 

കാലമെങ്ങു  കുതിച്ചു പാഞ്ഞീടുന്നു !

കാരണം തേടി ഞാന-

ലഞ്ഞീടുന്നു !

കാലം തെറ്റി ഋതുക്കൾ 

പാഞ്ഞീടവേ !

കാതരയാമീയേഴയെകണ്ടില്ലേ? !.

കണ്ണിമാങ്ങകൾ കണ്ടില്ലൊരേടത്തും, 

കശ്മലന്മാർ  നിറയുന്നു ഭൂവിതിൽ !

കണ്മണികളെമൊ- ട്ടായിരിക്കുമ്പോൾ 

കശക്കിടുന്നിതാ കശ്മലക്കൂട്ടങ്ങൾ !

കാനനത്തെക്കാൾ കഷ്ടമായീടുന്നോ? !

കാട്ടു ജീവികൾ  മെച്ചമായ് തീരുന്നോ? !.

കുഞ്ഞു ജീവിതം കെട്ടു  പോയീടല്ലേ !

കുഞ്ഞു കൈയ്യിൽ %മുറുകെ പിടിക്കണേ !

കാരുണ്യത്തോടെ കാത്തു 

രക്ഷിക്കണേ !

കാലിടറാതെ കൈ 

പിടിച്ചീടണേ !

കാതരയാമീയേഴയെ

കാക്കണേ !

കാത്തിരിക്കുന്നു കാരുണ്യ

മേകണേ!

കാണ്മതില്ല  കറയറ്റസൗഹൃദം !

കാണ്മതില്ല വിഷമറ്റ  കൊറ്റുകൾ !

കാണ്മാതില്ല സത്യധർമ്മാ- തികൾ !

കാണ്മതോ വെറും തല -തിരിഞ്ഞോരു  ലോകത്തെ !



2021, ജനു 6

പേരിടാത്ത കവിത

 പേരിടാത്ത കവിത

•••••••••••••••••••••••••••


വെറുതെ ഞാനെഴുന്ന കവിതകൾ

എൻ മനം എന്തോ മന്ത്രിക്കുന്നു....

ഈ രാവിലും ഉച്ചത്തെ വെയിലിൻ്റെ ചൂടിലും 

ഞാൻ ചൊല്ലുന്നതെന്തോ ആർക്കറിയാം...

ഒന്നും പ്രതീക്ഷിക്കാത്ത ജീവിതം.

അതിനുള്ളിൽ 

സ്നേഹമുണ്ടെന്ന രണ്ടാത്മാക്കളായിരുന്നു...

എല്ലാം നിശ്ചലമായ് ജീവിതത്തിൻ്റെ ഏതോ കോണിൽ,

വിധിയുടെ നിഴലാട്ടം വീണ്ടും കണ്ടു...  

എല്ലാം ഓർമ്മയിൽ മാത്രം താലോലിച്ചു,

തനിക്കുണ്ടായ കുഞ്ഞിനെ പോലും ഉപേക്ഷിക്കേണ്ട കർമ്മം

എന്നോടെന്തിന് ഈ ചതി ചെയ്തു ദൈവമേ....

ഒരാളെയും ഞാൻ വഞ്ചിതനാക്കിയവനല്ലാ...

ഒരാളിയും പാപത്തിൻ്റെ കർമ്മം ഏതെന്നറിയാത്തവൻ...

ഏത് നദിയിലും പാരമ്പര്യൻ്റെ കർമ്മ സിന്ധി തീരയില്ലാത്തവൻ...

മുജ്ജന്മം ചെയ്ത കർമത്തിൻ്റെ അവകാശം  തോണ്ടി ഞാൻ 

എല്ലാം വരായ്കകളും കാറ്റിൽ പറത്തി ഞാൻ...

എന്നിട്ടും എല്ലാം മോഹിച്ച അപ്സരസ്സു തന്നെ 

രണ്ടു വഴികളിൽ നടന്നു പോയി....


മണികണ്ഠൻ സി നായർ,

തെക്കുംകര.

പുരുഷാന്തരം

പുരുഷാന്തരം
***************
കവിത
------------
കുറ്റീരി അസീസ് 
----------------------------
23.12.2020
------------------
ഇനിയുമൊത്തിരിയൊത്തിരി 
കാണാനും കേള്‍ക്കാനുമുണ്ട്
ഓണമിനിയുമിനിയും ഉണ്ണാനും
പടക്കം പൊട്ടിച്ചും പൂത്തിരി
കത്തിച്ചും വിഷു പര്‍വ്വം 
ആടി തിമര്‍ക്കാനായുണ്ട്.

ഷഷ്ടിപൂര്‍ത്തി കഴിഞ്ഞും
കടന്നു പോയാണ്ടുകള്‍
കൊല്ലം കണക്കെങ്കിലായിരം
പൂര്‍ണ്ണചന്ദ്രന്മാരെക്കാണാനു
ണ്ടകതാരില്‍ അടങ്ങാതെ തിരമാലപോല്‍ ദാഹം മോഹം.

ആദ്യമൊക്കെ തറവാട്ടില്‍
ഒന്നിച്ചൂണും ഉറക്കവും
കളിയും ചിരിയും മേളമായ്
അക്കാലമെന്നും അപ്പാടേ
ഉണ്ടാമെന്ന് കൊതിച്ച 
കാലം എങ്ങോ മറഞ്ഞു പോയ്.

കൂട്ടുകാരോടൊത്ത്
കളിയും വികൃതി കുസൃതിയോടെ
നാളും ഞാറ്റുവേലയും കഴിഞ്ഞത്
ഓര്‍ക്കുമ്പോള്‍ നെഞ്ചകം
പിളരുന്നു, കണ്ണ് നനയുന്നു.

കൗമാരം യൗവ്വനം മീശകുരുത്തതും
കുരുത്തക്കേടൊന്നൊന്നായ്
പുറത്തെടുത്തതോര്‍മ്മയില്‍
നാണമൊപ്പം അല്പം 
ഗമയും മിന്നിമറയുന്നു.

ഭാരമെല്ലാം തോളിലേറ്റി
രാപ്പകലോടി നടന്നതും പിന്നെ
ഗൃഹസ്ഥനായ് ഭാര്യ സമേതം  മക്കളൊന്നിച്ച് കഴിഞ്ഞ നാള്‍ മനതാരില്‍ നുരയുന്നു 
മധുരമനോജ്ഞമായ്.

കാലം പയ്യെപ്പയ്യെ നീങ്ങി ഞാനുമൊപ്പം, ഇന്നെത്തി നില്‍ക്കുവതെവിടെ,
സന്തുഷ്ടിയേറെ, വേണം
ഇനിയുമിനിയും പ്രഭാതങ്ങള്‍
നന്മ കാണാന്‍, അകം ആനന്ദത്താല്‍ കുളിര്‍ത്തിടാന്‍.
             ***************

2021, ജനു 3

നിത്യത

 നിത്യത

(പ്രവീണ.വി.ജി.)


അകന്നു പോകുന്നു

ശബ്ദകോലാഹലങ്ങൾ

അന്യമാകുന്നീ മിഥ്യാ

ലോകമെനിക്കിന്ന്


നിത്യസത്യം ഞാനറിയുന്നു

നിന്നിൽ ഞാൻ ലയിച്ചിടുന്നു

ഇവിടെ ഞാനുപേക്ഷിക്കുന്നിതെൻ

മോഹങ്ങൾ, മോഹഭംഗങ്ങൾ


അഗ്നിപരീക്ഷണങ്ങൾക്കിപ്പുറം

ഞാനറിയുന്നിതേ സത്യമെന്നത്

കടന്നു ഞാൻ കടമ്പകൾ പലതും

എത്തി നിൽക്കുന്നു നിൻ മുന്നിലും


ഖണ്ഡിച്ചിടുന്നു ഞാനെന്നെ

ചേർത്തു നിർത്തിടുന്ന

ബന്ധങ്ങൾ ബന്ധനങ്ങളെ

തളർത്താതിരിക്കട്ടീ

പിൻവിളികളെന്നെയും

Gibin Mathew Chemmannar | Create Your Badge