ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ഒക്ടോ 17

ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ.

 *ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ.* 

 __(ഒരു കോറന്റയിൻ കവിത)

പന്തളം അനിൽ__ 


ആത്മഹത്യയ്ക്കെനിക്കാവില്ല മുമ്പേ നീ

ആരുമറിയാതെ കൊന്നതല്ലേ,

എന്നെ നീ കീറിമുറിച്ചതല്ലേ,

എന്റെ വേദന കണ്ടു രസിച്ചതല്ലേ ....

മിഴിനീരു താഴേക്കു വീണു ചിതറേ നീ,

മൊഴികളിലമ്പുമായ് നിന്നതല്ലേ,

മഴനീരതെന്നു നീയോതിയില്ലേ,

മഴ തോരാതെ മാനം കരഞ്ഞതല്ലേ ......

നിണമുതിരുമെന്റെ ഹൃദയത്തെ നോക്കി നീ,

നിർനിമേഷയായ് ചൊന്നതില്ലേ,

 വെറിപൂണ്ട് മണ്ണിലെറിഞ്ഞതല്ലേ,

വെറും ചെമ്പരത്തിപ്പൂവെന്നോതിയില്ലേ,

എന്നോ കവർന്നൊരെന്നുള്ളത്തെയിന്നു നീ

എങ്ങോ വലിച്ചെറിഞ്ഞോടിയില്ലേ,

എന്നെ തനിച്ചാക്കി പോയതല്ലേ ,

എന്നിലൊരുപാട് നോവായ് പടർന്നതല്ലേ,

ഒടുവിലീ പടിയിറങ്ങിടുന്ന നേരം നീ

ഒരു മാത്രമെല്ലെ ചിരിച്ചുവല്ലേ,

ഒരുപാട് കള്ളം പറഞ്ഞുവല്ലേ,

മുന്നിലൊരു കടം കഥയായി മാറിയില്ലേ .....

മരണം

 മരണം


മരണമെത്തുന്ന

നേരത്ത് മർത്ത്യാ ......

നീ കരയുവതെന്തിന്

കഷ്ടം.....


ജീവിത വ്യഥകൾ

തെളിഞ്ഞു നിന്നിൽ....

കണ്ണീർ പാടം

നിറഞ്ഞൊഴുകി....


ഒരു തുള്ളി വെള്ളം

പകർന്നു കൊടുക്കാതെ,

കാട്ടിയ ക്രൂരത

ഓർത്തീടുവിൻ.....


ഏറിയ കാലമായ്

ചെയ്തു വരുന്നതോ,

എണ്ണിയാൽ തീരാത്ത

പാപമെന്നറിയു  നീ.....


പാപങ്ങൾ കഴുകി നീ

മോക്ഷത്തിനായിനി

കാലം കളയാതെ

കാത്തിരിക്കൂ....


മർത്ത്യാ........ നീ...... കരയുവതെന്തിന്.........


95-22-04-017-6.53 pm

വിനോദ് കുമാർ ടി വി

9833443602

വീട്ടുതടങ്കൽ

 വീട്ടുതടങ്കൽ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഗ്രാമീണപ്പഴമയിലെ

 ജൈവസുഗന്ധം,

തിരിച്ചുതന്നൊരു

ദുരിതകാലമേ 


മണ്ണിൻ പൂമണം

തിരിച്ചറിയാൻ,

വറ്റിവരണ്ടൊരു

 പുഴയറിയാൻ,

മുണ്ഡനമായൊരു

മലയറിയാൻ ,


കരിയില കുമിഞ്ഞൊരു

കാട്ടുചോലതൻ

നിർമ്മലമായൊരു

കുളിരറിയാൻ,

സാഗര ഗർജന

തിരമാലകളേ,

മനംനിറയേ

കൺപാർക്കാൻ,

വരമായിത്തന്നൊരു

നല്ല കാലം...


കനകം വിളയും

നെൽപ്പാടത്തിലെ

 ചെളിയും മണവും,

ഹൃദ്യമായൊരു

ഗൃഹാതുരത്വമേ ....

സമർപ്പിതമല്ലോ?

പ്രകൃതിയാം

 പ്രതിഭയ്ക്കൊരു

ഗീതാഞ്ജലി......


ക്ഷൗരം ചെയ്യാത്ത

താടിയിൽ നോക്കി

വിസ്മയം പൂണ്ടൊരു

പശു കിടാവേ...

മുറ്റത്തെ പൂവിൻ

 സുഗന്ധം നുകരാൻ,

പറന്നെത്തിയൊരു

വർണ്ണപൂമ്പാറ്റയതാ

ചിറകൊതുക്കിയെൻ

മേനിയിലിക്കിളിയായി,

അത്ഭുതം കൂറിയവൻ

ആശങ്കയിലായി,

മധു നുണയാൻ

പൂവിതൾ തലോടും

സന്യാസിരൂപിയാം

മറ്റൊരു പങ്കാളിയോ?


മയിലാട്ടവും

കുയിൽ നാദവും,

കേട്ടുരസിക്കും

പൂർവ്വികനായൊരാൾ,

ചെന്തെങ്ങിൽ

കൈതൊട്ടിരിക്കും

മർക്കട കടാക്ഷം

വിളനിലത്തിലൊരു

അപരിചിതനാര് ?


 മുറ്റത്ത് നിൽപ്പൊരു

തേന്മാവിൻ കൊമ്പത്ത്

 വലിഞ്ഞുക്കേറി ഞാൻ

 പ്രണയനിലാവിലെ

പ്രാണസഖിക്ക്

ആഹ്ലാദമായല്ലോ,

മാമ്പഴത്തിനായി

 നൊയമ്പ് നോറ്റൊരു

കാക്കയുമണ്ണാനും,

ശപിപ്പതുകേൾക്കാം,


കൊറോണ മാറട്ടേ, 

മഹാമാരിയൊഴിയട്ടേ,

തിരിച്ചുപോകട്ടേ

  തിരക്കുതീരാത്ത

മഹാനഗരത്തിലേക്കിവർ

ആർത്തി മാറാത്ത

ധൂർത്തപുത്രൻമാർ...


(ഷറീഫ് കൊടവഞ്ചി )

പുഴ ഒഴുകുകയാണ്

 പുഴ ഒഴുകുകയാണ്.... 


ഇന്നലെയുടെ കണ്ണീർചോലകൾ 

വഹിച്ചു പുഴ പിന്നെയും 

ഒഴുകുകയായിരുന്നു 


മഴപെയ്‌തുകളിൽ 

ഉള്ളം നിറച്ചും കൊടുംവേനലിൽ 

കരളുരുക്കിയും സ്വയം 

തുഴഞ്ഞും നിർത്താതെ.. 


പൂങ്കാടിനോട് സല്ലപിച്ചും 

ഇടിഞ്ഞു വീഴുന്ന മൺകട്ടകളെ 

ചേർത്തു നിർത്തിയും 

അനസ്യൂതം.... 


വഴിയാത്രക്കാരുടെ 

സങ്കടങ്ങളേറ്റു വാങ്ങിയും 

വേദനകൾ ഉള്ളാഴങ്ങളിൽ 

ഒളിപ്പിച്ചും... 


എന്തെന്നാൽ പുഴയുടെ 

ഉള്ളിൽ ഒരുപാട് പച്ചയായ 

ജീവനുകൾ തുടിച്ചിരുന്നു 


പായലുകൾ പുഴയുടെ 

ഓരങ്ങളിൽ ചിത്രം വരച്ചു

രസിച്ചിരുന്നു 


കാട്ടുമൃഗങ്ങൾ ദാഹം 

ശമിപ്പിക്കാൻ പുഴയുടെ 

തെളിനീരൂറ്റി കുടിച്ചിരുന്നു 


ദേശാടനക്കിളികൾ 

പുഴക്കരയിൽ കൂടു 

കൂട്ടി താമസിച്ചിരുന്നു 


പിന്നീടൊരിക്കൽ പുഴയിലൂടെ 

പേരില്ലാത്ത ആത്മാക്കൾ 

ഒഴുകി നടക്കാൻ തുടങ്ങി 


പുഴയുടെ ആഴം കൂടിയും 

കാഴ്ചയിൽ കരിനീല 

നിറം കൂടിയും വന്നു 


പുഴയുടെ കണ്ണാടിയിൽ 

തിരിച്ചറിയാനാകാത്ത 

മുഖങ്ങൾ മാത്രം 


ആളും തോണിയുമൊഴിഞ്ഞ 

തീരങ്ങളിൽ പുഴയുടെ 

ഏകാന്തവാസം 


മിടിപ്പുകൾ നിൽക്കാറായ  തന്റെ 

ഹൃദയത്തെ  ഓളങ്ങളിൽ 

ഒളിപ്പിച്ചു കണ്ണീർ തുടച്ചു 

പുഴ പിന്നെയും ഒഴുകുകയാണ്... 

പുഴ പിന്നെയും ഒഴുകുകയാണ്...

തേപ്പ്

 തേപ്പ് 

ബസിന്റെ സീറ്റിൽ മുട്ടിയിരുമ്മി 

ചുണ്ടുകൾ പരസ്പരം സംസാരിച്ച് 

മതിമറന്നവന്റെ തോളിൽ തലചായ്ച്ച് 

സ്വപ്നലോകത്തിലേക്ക് യാത്ര ചെയ്യുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന് 


സിനിമ തീയറ്ററിനുള്ളിൽ ഇരുട്ടിന്റെ 

മറവിൽ പെപ്കോണും ഐസ്ക്രീമും

ആവോളം നുണഞ്ഞവന്റെ വിരിമാറിൽ 

തലചായ്ച്ച് സ്‌ക്രീനിൽ കാണുന്ന രംഗങ്ങളിലെ  നായിക നീയാണെന്ന് സങ്കൽപ്പിച്ച് മതിമറന്നാഘോഷിക്കുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


ബൈക്കിന്റെ പുറകിൽ മുഖം

ഷോളാൽ മറച്ചവനെയും 

കെട്ടിപ്പിടിച്ചു ലൈസൻസ്സില്ലാതെ

നാടാകെ ചുറ്റികറങ്ങുമ്പോൾ 

തലയിൽ ഒന്നുമില്ലാതെ 

ജീവനിൽ ഭയമില്ലാതെ 

അറുപതിൽ പായുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


വാട്സ്ആപ്പിൽ പരസ്പരം 

നഗ്നതകൾ സെന്റ് ചെയ്തും 

സിരകളിൽ ചൂടേറും 

മെസ്സേജുകളാൽ ചാറ്റ് ചെയ്തും 

ആപ്പുകളെല്ലാം നിനക്കാപ്പാകുമ്പോൾ നെറ്റിൽ നീ കുടുങ്ങുമ്പോൾ 

റിപ്ലൈകൾ ലേറ്റാവുമ്പോൾ 

നീയറിയുന്നൊവോ തേപ്പാണെന്ന്‌ 


ഞങ്ങൾ ന്യൂജനറേഷൻ പിള്ളേർ 

ക്കൊന്നും കെട്ടിപൊതിഞ്ഞു 

വയ്ക്കാ നില്ലെന്നു വീമ്പിളക്കി 

ലോഡ്ജിലും റൂമിലും ശരീരം 

പങ്കിട്ടുകൊണ്ട് അവന്റെ 

ബീജം നിന്നിലൊരു കുഞ്ഞായി 

വളരുമ്പോൾ നമുക്കിപ്പോളെന്തിനാ

 ചക്കരേ ഒരു കുഞ്ഞ്

നിനക്ക് ഞാനും എനിക്ക് നീയുമെന്ന് മൊഴിഞ്ഞ് അബോഷൻ 

ചെയ്തു കളയുമ്പോൾ 

നീയറിയുന്നുവോ തേപ്പാണെന്ന്‌ 


തേച്ചവനോടൊരു പ്രതികാരം ചെയ്യുവാനായി 

ഫയറിലും കയറിലും നീ തീരുമ്പോൾ 

ചലനമില്ലാത്ത നിന്റെ ശരീരത്തെ കെട്ടി 

പിടിച്ചലറുന്നൊരമ്മയുമച്ചനും സ്വപ്നം 

കണ്ടതെല്ലാം നിമിഷനേരത്തിൽ തകർന്നവർ 

അലമുറയിടുമ്പോൾ നെഞ്ചത്തടിച്ചു നിലവിളിക്കുമ്പോൾ വാവിട്ട് കരയുമ്പോൾ 

നീയറിയുന്നുവോ നീ തേച്ചത് അവനെയല്ല 

സ്വന്തം മാതാപിതാക്കളെയാണെന്ന്

                                       ഷിജിന തൻസീർ

Gibin Mathew Chemmannar | Create Your Badge