ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, ഏപ്രി 25

മനസ്സ്

 മനസ്സ്.


        കണ്ണിനം കണ്ണായ് വിളങ്ങുന്ന സത്യമേ

 കനക മഴ പൊഴിവതാം കഴിവിന്നൊ-രുറവയേ

 കേട്ടു സുഖ പരിചനാം നിന്നിലെ യുൺമയെ കാൺമതിൽ ഞാനിന്നു ഹൃദ്യനാം ലോകമേ


 പത്തുപന്തീരാണ്ടു വർഷം കൊഴിഞ്ഞതും 

തെറ്റിലൂടേ റെനടന്നൂ കിതപ്പതും 

സത്യത്തിൽ നിന്നെ ഞാൻ കാൺമാൻ തുനിച്ചിട്ടു നഷ്ട്ടങ്ങളേറെയായ് കെട്ടഴിഞ്ഞീവിധം 

പ്രിയതമയായ് കൂട്ടിന്നു കൂടെയെന്നോതിയോർ ഒഴികഴിവു ചൊന്നു പിരിഞ്ഞു പോയകലേ ദൂരെയേതോ നൽ ചില്ല മേലേവരും കൂടണഞ്ഞെന്നിലേക്കോർമ്മകൾ ബാക്കിയായ്    കഥ ചൊന്നു കരയിച്ച വിരഹമല്ലോ മലേ  

കരളിൽ തറിച്ചെൻ്റ പ്രണയമാണോമലേ 

കരൾ നുറുങ്ങീടുന്ന കഥനം പങ്കിടാൻ കനലു പോലുള്ളോരു വാക്കുമില്ലോമലേ

ഒറ്റയാനായുള്ള യാത്രയാണെൻ്റെയീ  അറ്റമെന്തറിയാത്ത ജീവിതപ്പാതയിൽ 

തറ്റു പോയുള്ളോരുമാനസമിന്നൊരു 

വ്യർത്ഥമാം ലോകത്തെ വീക്ഷിച്ചൊരേകനായ്


 നിന്നിടം തേടീയ ലഞ്ഞോരു യാത്രയിൽ ദുരിതങ്ങളുരുവിട്ടു പരിണമിച്ചീവിധം      

കാലം കരം മേൽ പകർന്ന പ്രതീക്ഷ മേൽ 

വഴി പിഴച്ചാലും തുണച്ചിന്നു ജീവിതം 

സത്യമായ് ത്തീർത്ത നിന്നാഗമനത്തിലി- 

ന്നുത്തരം മുട്ടി ഞാൻ സതബ്ധനായ്ത്തീർന്നിദം


മധുരസ്വപ്നം ശയിക്കുന്ന മായാ കദംബമേ ചേതോഗതം പൂത്തുലഞ്ഞിടും ചിത്തമേ 

മാധവൻ നൽകിയൊരു മായാജാലകം 

മാനസമെന്നു പേരോതുമീ ലോകം


 കാണാൻ കഴിഞ്ഞവനു കൽ കണ്ട നാമ്പും കാൺമാതെപ്പോന്നോർക്കു കാഞ്ഞിരം പോലുമേ ജീവിതമീ വിധം നൽകാൻ കരുത്തുള്ള പാനപാത്രത്തിലെ പീയുഷ മേ


നിന്നെയും തേടിയലഞ്ഞ കാലാന്തരം തിണ്ണകളേറെയായ് കേറി റങ്ങി

അന്ധമാമെന്നിലെ നിന്നവ- ബോധത്തെ 

സാദൂകം ചൂഷണം ചെയ്തവറേറെയും ,,,

ആൾദൈവമാൾ രൂപമായുധമാക്കിയോര - ന്ധവിശ്വാസത്തിൽ മൂടിപ്പുതപ്പിച്ചു 

ഏറെ നാളുമ്മറ തിണ്ണ മേൽ തെണ്ടിയും 

നിന്നെയും തേടിഭജിച്ചിരിപ്പന്നു ഞാൻ


രോഗിയെ തിന്നാൻ തുറന്നിട്ട ബോർഡുമായ് കാത്തിരിക്കുന്നോ- രനാരോഗ്യ പാലകർ 

സേവനം വിറ്റൂ മരവിച്ച കൈകളിൽ 

ചേതനയറ്റൂ മരിച്ചു കിടന്നു ഞാൻ


ഇരുളൂർന്നുവീഴുന്ന രാത്രി തൻ മാറി ലൊ -

 ടുങ്ങാൻ കിടന്നോണ്ടുറക്കെ കരഞ്ഞും നിസ്സഹായത്തിൻ നിവൃത്തികേടോർത്തു ഞാൻ നിർദ്ധയം നിൽപ്പൂ നിരാലംബ പാത്രനായ്

 അന്നൊരു രാത്രി ഞാൻ കണ്ണാടി നോക്കവേ കണ്ണടച്ചോണ്ട- ങ്ങുറക്കെ കരഞ്ഞും വിരൂപനായ്ത്തീർന്ന ശരീരം ചുമക്കുന്ന -രൂപിയാമെന്നിലെ അവധൂ തനെകാൺമിൽ


 ഋതുഭേദം മാറി ഞാൻ പുറമേ പുഞ്ചിരിച്ച-

ലയടിച്ചെത്തിയെന്നുയിരിന്നു കൂട്ടായി 

സഹൃദ നായ-രികത്തിരുന്നോണ്ടു നാൾക്കുനാൾ നിപുണനായ് മറുമരുന്നരുൾചെയ്തു ഭാനുമാർ


 വിറയാർന്ന ചുണ്ടിലെൻ മുറിവേറ്റ നോവുകൾ 

നിനയാതെ -യാദ്യം തലോടിയാ - കൈകൾ മേല - വസാന ശ്വാസം നിലയ്ക്കുന്ന നാളെ - 

ന്നകക്കാമ്പിലുണ്ടൊരു പുകൾപെറ്റിടം


 ഇത്ര മേലെന്തേ പറഞ്ഞതെന്നോർക്കുക ചിത്തത്തിനുള്ളിലെ - യുത്തുംഗ ശൃംഖങ്ങളർത്ഥവത്തായി പഠിച്ചിടേണേ വരു-മനർത്തങ്ങളില്ലാതുയർന്നു വാണീടുവാൻ


 ആവർത്തനത്തിന്നൊരവസരം തീണ്ടാത്തൊ- രവിചാര നടനമല്ലീ ജീവിതം ?? 

ദ ദ്വങ്ങളാമേതു നൻമയും തിൻമയും 

തണ്ടിലേറ്റുന്ന മഹാമാരു തന്നു പേർ  

മനസെന്നു മാത്രം പറഞ്ഞു നിർത്തീടുന്നു


 പരിശുദ്ധ ഗ്രന്ഥങ്ങളേവതും ചൊല്ലുന്നു മനസ്സിനുമേൽ നീ - അതീതനാ യു യരുവാൻ ഇതിഹാസപുരുഷൻമാരേ വരുമുയർത്തുന്നു മനസ്സിന്നു മേൽ നീ അതീതനായ് വളരുവാൻ


 കഷ്ട്ടമിതിങ്ങനെ കേട്ടു വളർന്നിട്ടും സപഷ്ട്ടമായൊട്ടും തിരിച്ചറിഞ്ഞീടാതെ

 ഇഷ്ട്ടമാം ജീവൻ ബലീ കൊടുത്തോണ്ടിന്നു ലക്ഷങ്ങളുണ്ടും ഉറങ്ങിടുന്നിവിടം


22 - March - 2021

Shami Kannur

9986932294

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge