ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ജൂലൈ 15

പൂക്കൾ

പൂക്കൾ
------------- 
കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന 
നക്ഷത്രപ്പൂക്കളെ 
കണ്ടിട്ടുണ്ടോ 
ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ 
ആ പൂക്കളെ 
പോലെയാണല്ലോ എന്റെ മനസ്സും 
ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്!

അതല്ല വേണ്ടതത്രേ, 
നിസ്സംഗനായി 
സർവം ത്യാഗിയായ 
സന്ന്യാസിയുടെ നിർവാണമാർഗമല്ലോ 
മരണം!
തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന 
ശബ്ദമണഞ്ഞാൽ  
ആത്മാവിനുണരാം  
ജീർണിച്ച തേരുവിട്ടിറങ്ങാം 
കാലത്തിന്റെ ഗുഹാമുഖത്തേക്കു 
നൂണ്ടിഴയാം, 
അന്ന് 
അനശ്വരനാകാം 
സ്മൃതിയെ വരിക്കാം.

കൂടുവിട്ടു കൂടുമാറുന്ന 
ഒരു ചെപ്പടി വിദ്യയെന്നും  
ചിലർ മരണത്തെ 
വ്യാഖാനിച്ചൂ.

നേരും നുണയും ഭാവനയും 
വേർതിരിക്കാനാവാതെ 
ഞാൻ 
ചിതലുകൾക്കായ് പുറ്റുകൾ 
തീർത്തു 
കാത്തിരുന്നൂ,  എന്തിനോ... 

പാവം, 
എന്റെ അമ്മ മാത്രം 
തോരാതെ 
പെയ്തൊഴിഞ്ഞു.
അവരുടെ സ്വപ്നവും
ഭൂതവും ഭാവിയും 
അസ്തിത്വവും 
ഒന്നായ് തകർന്നുപോയല്ലോ.
അവരുടെ മഴനൊമ്പരത്തിൽ
വേർപാടിന്റെ ശൂന്യതയിൽ 
പേരറിയാ പരിദേവനത്തിൽ  
മരണത്തിന്റെ നിർവചനങ്ങളും 
വ്യാഖാനങ്ങളും കാഴ്ചപ്പാടുകളും 
മൃതിയുടെ 
കാവൽക്കാർ മാത്രം
കാഴ്ചക്കാർ മാത്രം!

അമ്മയുടെ നെഞ്ചകം 
പിന്നെയും വിങ്ങീ
നിരന്തരം ലാവയൊഴുകീ 
അറ്റം കാണാതലഞ്ഞൂ.

മരിച്ച ആത്‌മാക്കൾക്കായ് 
കൽവിളക്കും കൊളുത്തി 
നിൽക്കുന്ന 
സാലഭഞ്ജികകൾ
നോക്കിനിന്നൂ,  വെറുതേ, 
പിന്നെ
ഇരുട്ടിന്റെ മുഖംമൂടി 
എടുത്തണിഞ്ഞു.

അമ്മയെന്നിട്ടും തോരാതെ 
ഒഴുകീ, 
അതിന്റെ തീരത്ത് 
വായ്ക്കരിയ്ക്കായ് 
ആത്‌മാക്കൾ 
വരികൾ തീർത്തു.

ഞാൻ ഇപ്പോഴും ഇവിടെയീ 
മൺകൂനക്കരികെ 
പൂവിന്റെ ഗന്ധവും 
പേറിയിരിക്കുന്നു
നിശാപുഷ്പങ്ങളോ, 
നക്ഷത്രക്കുഞ്ഞുങ്ങൾക്കായ് 
താരാട്ടു പാടിത്തുടങ്ങി 
ആകാംക്ഷയെ 
നിത്യ നിദ്രയിലാഴ്ത്താൻ!

By-അജയ് നാരായണൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge