ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, നവം 1

കാണാമറയത്ത്


കാണാമറയത്ത്
.........................
രചന:മനുരാഗ് നെല്ലിക്കൽ
........................


മഴ അതിന്റെ എല്ലാ ഗംഭീരത്തോടും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു
വടകേടത്ത് തറവാട്ടിലെ നാമജപത്തിന്റെ ഈരടികൾ ആ നാട്ടിൻ പുറത്താകെ നിറയുന്നുണ്ടായിരുന്നു
              കാലിൽ വെള്ളി കെലുസി നെറ കിലുക്കവുമായി  അശ്വതി കുട്ടി കാവിലേ നാഗത്തറ ലക്ഷ്യമാക്കി നടന്നു. പുറകിൽ അമ്മാമ്മയുടെ ശകാരം അച്ചു സൂക്ഷിക്കണം ത്രിസന്ധ്യ ആണ് ട്ടേ അതെങ്ങനാ അഹങ്കാരംകൂടുതലാണല്ലോ കുട്ടിക്ക്... നേരം സന്ധ്യക്ക് പെണ്കുട്ട്യോള്‍ തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ... 
വഴി നിറയെ കാട്ടു ചെ ബകം
വീണ് നിറഞ്ഞിരിക്കുന്നു
പണ്ടെങ്ങാണ്ട് ഒരു സർപ്പത്തെ കണ്ടതിനാൽ പാറു ഈ വഴി തിരിഞ്ഞോക്കിട്ടില്ല
വേലിയിൽ നിറയേ ചെമ്പരത്തിയും നിരന്നിരിക്കുന്നു. സന്ധ്യാ മുല്ലയുടെ നറുമണം ആകെ - പരന്നിരിക്കുന്നുപാറുവിനെ കുടെ കൂട്ടാൻ അമ്മ പറഞ്ഞതാണ് കേട്ടില്ല
വിളക്കുവെച്ച് ഭഗവതി യേ വണങ്ങി നാഗത്തറയിലും ഗുളികനും തിരി വെച്ച് തിരികേ ന നടന്നു
"നേരം ഇരുട്ടിയിരിക്കുന്നു... സര്‍പകാവിനരികിലുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നു  അവള്‍. . . പകലില്‍ പോലും ആളുകള്‍ വരാന്‍ മടിക്കുന്ന കാവിനരികിലൂടെ വരാന്‍ തോന്നിച്ച നിമിഷത്തെ അവള്‍ മനസാ ശപിച്ചു... കുടുംബക്ഷേത്രത്തില്‍ നിന്ന് തറവാട്ടിലേക്കുള്ള എളുപ്പവഴിയാണത്... വഴിയരികിലേക്ക് പടര്‍ന്ന് നില്‍ക്കുന്ന വലിയ മരത്തിനരികില്‍ ഒരു നിഴലനക്കം തോന്നി അച്ചു നാമജപം കുടുത്തൽ വേഗത്തിലാക്കി ഭയം കൊണ്ട് ശ്വാസം നിലക്കുന്ന പോലെ... നെറ്റിയിലൂടെ ഊര്‍ന്നിറങ്ങിയ വിയര്‍പ്പുകണങ്ങള്‍ തുടച്ച് ധൈര്യം സംഭരിച്ച് പതിയെ ചോദിച്ചു... " ആരാ അത്?" ഇരുളില്‍ നിന്നാ നിഴലനക്കം തൊട്ടുമുമ്പില്‍ എത്തിയിരിക്കുന്നു... അരണ്ട വെളിച്ചത്തില്‍ അവളാ മുഖം കണ്ട് നടുങ്ങി... മുണ്ടശേരി മനയിലെ  നന്ദൻ തംബുരാൻ 
പതിയേ അവൾ നന്ദനെറ ഓർമകളിലേക്ക് നടന്നടുത്തു
ഒരു വരഷത്തിന്റെ ഏകാന്ത ത അവളെ വല്ലാണ്ട്  മാറ്റിയിരിക്കുന്നു.
കഴിഞ്ഞ ത്രിക്കാർത്തിക കയ്ക്ക് കോവിലകം.ആകെ നെയ് വിളക്കിന്റെ പ്രഭയിൽ നിറഞ്ഞിരിക്കുവായിരുന്നു
എങ്ങും തിരുവാതിര ശീലുകൾ
നന്ദന്റെ മാറിൽ തല വെച്ച് തിരുവാതിര ശീലുകളിൽ മതിമറന്ന അവൾ നന്ദന്റെ കാതിൽ പതിയേ മെഴിഞ്ഞു
നന്ദാ നമുക്ക് ആ കാവിലെ ചെമ്പക ചോട്ടിലെ അനന്തശയനം വിടരുന്നത് കാണാൻ പോകാ
വട്ടാണേ പെണ്ണേ ഈ പാതിരയ്ക്ക് കാവിൽ പോകാൻ
അതെ എനിക്ക് വട്ടാ 
ഈ വട്ട് നിന്നോടല്ലേ പറയാനാകൂ
ആ വാക്കിന്റെ സ്നേഹമാധുര്യം നന്ദന്റെ മനസിളക്കി 
ആദ്രനിലാവുമായി ചന്ദ്രൻ പാലാഴി കടയുന്ന ആ രാവിൽ അവർ കാവിലേക്ക് കൈ കോർത്ത് നടന്നു
പാതി വിടർന്ന അനന്തശയനത്തി നരികേ ആൽതറയിൽ ഓർമകൾ വാരി പുണർന്ന് അവർ പതിയേ മയങ്ങി
പൂനിലാവു പെഴിയുന്ന ആ ചെമ്പകചോട്ടിൽ അവൾ  പ്രാണനാഥന്റെ മാറിൽ ശയിച്ചു
നറുനിലാവും ഈറൻ കാറ്റും തഴുകിയപ്പോൾ അറിയാതെ പതിയേ നിദ്രയിലേക്ക് വഴുതി വീണു,,,   
ഏതേ ഒരു അലർച്ച കേട്ടാണ് അച്ചു ഉണർന്നത് കോലോത്തേ ശാന്തി കാരും വാല്യകാരും  എല്ലാം നിരന്നിരിക്കുന്നു നേരം വെളുത്തു തുടങ്ങിയിരിക്കുന്നു കിഴക്ക് സൂര്യഭഗവാൻ ഉണർന്നിരിക്കുന്നു
തന്റെ കൈകളിൽ തണുപ്പ് പടരുന്നത് അറിഞ്ഞാണ് അച്ചു പതിയേ തിരിഞ്ഞോക്കിയത്
' ഒന്ന് ആർത്ത് നിലവിളിക്കാൻ തോന്നിയെങ്കിലും ഒച്ച പെങ്ങിയില്ല
നന്ദൻ ക രി നീലിച്ച് തണുത്തുറഞ്ഞിരിക്കുന്നു
കാവിലെ നാഗത്താൻ മാർ ചതിച്ചു ല്ലേ ഒരു താളില പോലെ അവൾ മയങ്ങിവീണു
കോലോത്തേ കുട്ടി വാല്യ കാരനെപ്പം കാവിൽ ശയിച്ചിരിക്കുന്നു നാഗ കോ പം അല്ലാണ്ടെന്താ പറയാ
കൂടി നിൽക്കുന്നവരുടെ  സംസാരം ഇ ടി മിന്നലായി കാതിൽ പതിയുന്നത് അവളറിഞ്ഞു.
ഒരു പിൻ വിളി കേട്ട് അശ്വതി ഉണർന്നു നേരം വളരെ വൈകിയിരിക്കുന്നു നിലാവും ചന്ദ്രനും പ്രണയിച്ച് തുടങ്ങിയിരിക്കുന്നു
നിലാവിൻ സൗന്ദര്യം ആസ്വദിച്ചു അവൾ ഇല്ലത്തേക്ക് നടന്നു . പുൽക്കൊടികളിലെ തൂമഞ്ഞിൻ കണങ്ങൾ അവളുടെ കാലുകളിൽ കുളിർ മഴ പെയ്യിച്ചു . താൻ ഏതോ സ്വർഗ്ഗ ലോകത്തെന്ന പോൽ അവൾ ഇല്ലത്തിന്റെ വഴികളിലൂടെ നടന്നു . 
ഇല്ലത്തെ ചാരു കസേരയിൽ അവളെ മാത്രം കാത്ത് മുത്തശ്ശി നിൽക്കുന്നുണ്ടായിരുന്നു
ഒരു ശകാരത്തോടെ  അവർ അകത്തേക്ക് നടന്നു. ' '
അകത്ത് എല്ലാവരും  ദിനവും ഉള്ള വർത്തമാനത്തിൽ മുഴുകിയിരുന്നു ആ മുറിയിൽ ആകെ കണ്ണോടിച്ച ശേഷം
കോലായിയുടെ ഒരു മൂലയിൽ അവൾ അമ്മയുടെ മടിയിൽ മയങ്ങി കിടന്ന് മഴയുടെ സൗന്ധര്യം നുകർന്നു കെണ്ടിരുന്നു
പുറത്ത് മഴ മുറുകി കെണ്ടിരുന്നു മഴയുടെ സംഗീതം മുറുകി
കെണ്ടിരുന്നു
മരക്കെമ്പുകൾ  ഉലഞ്ഞു കെണ്ടിരുന്നു
അവളുടെ മനസ് ആകെ അടിയുലയുകയായിരുന്നു
പെട്ടന്ന് ജനാലയ്ക്കപ്പുറത്ത്  മഴയുടെ ഇരുട്ടിൽ നിഴൽ മായുന്നത് കണ്ട് സ്വപ്ന മൂർച്ചയിലെന്ന പോലെ അവൾ ഞെട്ടി തെറിച്ചു. ,
എന്താ അശ്വതി ?ആരോ അവിടെ ജനാലയ്ക്കപ്പുറത്ത് 
നിനക്ക് തോന്നിയതായിരിക്കും!
ഇവിടെ വേറെ ആരുമില്ല
ആരു പറഞ്ഞു ഞാൻ കണ്ടതല്ലേ?
എവിടെ ?
വിളറിയ മുഖത്തോടെ  അവൾ ജനാലിന്റെ നേർക്കു ചൂണ്ടി
കാട്ടി
നോക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു മരം കാറ്റിൽ ആടിയുലയുന്നു
മരകെമ്പുകളിൽ കാറ്റ് ചിന്നം വിളിക്കുന്നു
അവൾ വീണ്ടും പറഞ്ഞു 
ദെ .നന്ദൻ
അൽഭുതം നിറഞ്ഞ ഭാവത്തോടെ ഇല്ലത്തുള്ളവർ ഇമവെട്ടാതെ അവളെ നോക്കി
നന്ദനേ? എവിടെ - ? 
അവൾ വീണ്ടും ആടിയുലയുന്ന മരത്തിന്റെ നേർക്കു ചൂണ്ടി'
നീ എന്തു ദ്രാന്താണി പറയണത് ?
നിനക്കെന്തു പറ്റി' ' ' '
അവൾ ചോദ്യങ്ങൾ കേൾക്കാതെ പുറത്തേ മഴയിൽ ഇമവെട്ടാതെ നോക്കി നിന്നു
കണ്ണുകളിൽ ഭീതിയും സങ്കടവും നിറഞ്ഞു
പുറത്ത് മഴ പിന്നെയും മുറുകി കാറ്റിന് ശക്തി വർദ്ധിച്ചു അശ്വതി ക്കെന്ത് സംഭവിച്ചു എന്ന് അന്ധാളിച്ചു നിൽക്കുന്നതിനിടയിൽ അവൾ എല്ലാവരെയും നിശ്ശബ്ദമായി നോക്കിയതിനു ശേഷം
ധ്യതിയിൽ പുറത്തേ ഇരുട്ടിലേക്കും മഴയിലേക്കും കാറ്റിലേക്കും ഇറങ്ങി.!

പിന് വിളികളെന്നും അവൾ കേട്ടില്ല'
എതിർപ്പുകൾ പാടെ മറന്ന് നടന്നകന്നു
ക്ഷുഭിതനായ ആത്മാവിനെ റ അദ്യശ്യമായ സാന്നിധ്യം അവിടെ ഉള്ളതു പോലെ തോന്നി
അല്ലെങ്കിൽ ഈ അടയാളങ്ങൾ എന്തിന്റെ ആണ്
അപ്പോ ൾ  അവ്യക്തമായി വളരെ അവ്യക്തമായി ഒരു നിഴൽ അവിടെ നിറയുന്നത്  എല്ലാവരും  കണ്ടു
ആ മഴ തോർന്നില്ല
.പ്രളയകാലം പോലെ പെയ്തു കെണ്ടിരുന്നു
ഒരു ഇടി മുഴക്കത്തോടെ മഴ സ്തംഭിച്ചു നിന്നു
ആടിയുലയുന്ന മരങ്ങൾ അനങ്ങാതായി
എങ്ങും നിലാവ് പരന്നു
മഴ ശമിച്ചാ തിരിച്ചു വരും കരുതിയ അശ്വതി തിരിച്ചു വന്നില്ല'
കോലോത്ത്  നിലവിളികൾ ഉയർന്നു
ഇല്ലത്തും വയലുകളിലും ആളുകൾ നിരന്നു 
എല്ലായിടവും ചൂട്ടുമായി  ആളുകൾ ഇരച്ചു നടന്നു, ,,
നേരം പുലർന്നു  നാട്ടുകാർ എല്ലാം അവൾകായി തിരഞ്ഞു
നാടുനാടാന്തരം ആവാർത്ത പരന്നു! കാലം പിന്നെയും മുന്നോട്ട് നീങ്ങി 
നടന്നകന്ന അവളെ കുറിച്ച് ഒന്നും കണ്ടെത്താനായില്ല
അശ്വതി ഒരു ഓർമ മാത്രമായി
ഇന്നും ആ തറവാട്ടു വീട്ടിൽ രാത്രി കാലങ്ങളിൽ കോവിലകം അവൾക്കായി  തുറന്നിടാറുണ്ട്
രാത്രിയുടെ യാമങ്ങളിൽ അവൾ അവിടെ വരാറുണ്ട്
നന്ദന്റെ ഓർമകൾ തേടി
നിലയ്കാത്ത സ്നേഹത്തോടെ പ്രണയ നാഥനെറ മാറിൽ ശയിക്കാൻ

     ശുഭം
by
മനുരാഗ് നെല്ലിക്കൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge