ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ജൂൺ 6

ഉറുമ്പുകളുടെ വരി



ഉറുമ്പുകളുടെ വരി (ഗദ്യ കവിത)

(അജയ് നാരായണൻ )

വരിയായി നിൽക്കാം വര തീർത്തു നീങ്ങാം 
വരിതെറ്റാ നിഴൽ മാത്രമായിഴയാം 
മുൻപിലെയുറുമ്പിന്റെ പൊക്കിൾ കൊടിയുടെ 
തുമ്പിൽ പിടിച്ചു നടക്കാം ഇനി 
തെറ്റാതെ നിരയായി 
വരയായി മാത്രം നടക്കാം!
പിമ്പേയിഴയും ഉറുമ്പിന്റെ നിഴൽ തേടും 
പാദ ചലനങ്ങൾ തൻ നേരിയ മർമ്മരം 
കേട്ടു നടക്കാം,  
ഒരു വരി മാത്രമായ് മാറാം.  

പിൻപേ നടന്നും,  ജീവന്റെ പുതു രൂപം 
നിർവചിച്ചും 
നിഴൽപ്പാടകലങ്ങൾ  തീർത്തും 
യഹോവയെ പാഴ് വാക്കുതിർത്തും
ശപിച്ചും 
പുത്തൻ നിയമം രചിച്ചും 
മുൻപോട്ടു നീങ്ങട്ടെ ഞാനും!
സ്വർഗീയ ലോകമുണ്ടത്രെയവിടെ!
നേരെങ്കിലോ?  നേർത്ത സംശയം 
തീർക്കുവാനാരുമില്ലെങ്കിലും 
ഞാനും നടക്കുന്നു പിൻപേ!

എന്റെയീയാത്ര,  നിരാസം തുളുമ്പും പലായനമോ? 
കണ്ടു ശപിക്കട്ടെ സർവ ചരാചരജാലങ്ങളും 
മുപ്പത്തിമുക്കോടി ദൈവങ്ങളും.
എങ്കിലും ഒരുമാത്ര  നിൽക്കാതെ,  
തളരാതെ 
മുൻപോട്ടു നീങ്ങട്ടെ ഞാൻ!

പിൻവിളിക്കാരുമില്ല തിരിഞ്ഞൊന്നു 
നോക്കുവാനാശയില്ല 
വരിതെറ്റാ നിഴലായിഴഞ്ഞിടുമ്പോൾ 
ജീവന ഗാഥയുരുവിടുമ്പോൾ 
ചിന്ത, വെറുമൊരു പാഴ് വസ്തു 
ആരും തൊടാത്ത ജടില വസ്തു
പടം പോലഴിഞ്ഞൂ,  
ഞാൻ സ്വതന്ത്രനെന്നോ? 

കാണാതുരുക്കൊഴിച്ചോതുന്ന മന്ത്രം 
അതിജീവനത്തിന്റെയത്രേ!
നേരെന്നറിയില്ല, നേരവുമില്ലിനി 
വരിതെറ്റാതലയണമത്രേ, ക്ഷമയുടെ 
വരയായി മാറണമത്രേ! 
ജീർണിച്ച മന്ത്രം തിരസ്കരിച്ചും 
പുതു ജീവന്റെ 
തുടിപ്പിനായ് കാതോർത്തും  
മുൻപോട്ടു നീങ്ങുമ്പോഴും 
വര മായും നിമിഷത്തിനായി 
വരിയില്ലാ മുഹൂർത്തത്തിനായി 
കാത്തിരിക്കുന്നു 
ഉറുമ്പിന്റെ ജന്മമായ് ഞാൻ
ചെറു തരിമ്പിൻ പ്രതീക്ഷയോടെ!

കാലിലപ്പോഴും വിതുമ്പുന്നു 
പൊക്കിൾക്കൊടി തീർത്ത ബന്ധനത്തിൻ 
അഴിയാക്കുരുക്കുകൾ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge