ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, സെപ്റ്റം 15

പുഴ

 _പുഴ_ 

              (വിജി വട്ടപ്പാറ)

ഭൂമിതൻ മാറു പിളർന്നവൾ തൻ 

പുത്രിയായ് ഒഴുകുന്നു  പുഴ .

കിഴക്കനർ ക്കനുദിച്ചുയരുമ്പോൾ 

പൊൻ കിരണ ശോഭയാൽ തട്ടി

പുഴയെ തഴുകിയുണർത്തുന്നു.


മഴയിൽ മനം കുളിർപ്പിച്ചും

വേനലിൽ കരളുരുക്കിയും 

പൂങ്കാടുകൾക്കും ഈറ്റക്കൂട്ടത്തിനും

ഇടയിയുടെ ഉന്മാദമായൊഴുകുന്നു


ഇരുകരയും പച്ചപിടിപ്പിച്ചു  കൊണ്ടാ 

തടങ്ങളിൽ നിന്ന് തടങ്ങളിലേക്ക്  

നിലക്കാത്ത പ്രവാഹമായ്  വളഞ്ഞുപുളഞ്ഞൊഴുകുന്നു പുഴ.


ഒരുപാടു ജീവത്തുടിപ്പുകളായ്

ആഴത്തിലൊഴുകുമ്പോൾ കരിനീല 

വർണ്ണമായ് തോന്നും വിധമങ്ങനെ

നിലക്കാതെയൊഴുകുന്നു പുഴ .


സഹൃന്റെ ജടയിൽ നിന്നൊഴുകി

യെത്തുന്ന കല്ലോലിനിയാണവൾ.

കരിമ്പാറക്കൂട്ടത്തിനിടയിലൂടെ

കാഹളം മുഴക്കിയൊഴുകുന്നു തടിനി .


പുഴയരുകിലെത്രയെത്ര പ്രണയ സല്ലാപങ്ങൾക്ക്  പുളക ചാർത്തായ് 

പ്രണയ കല്ലോലിനിയായൊഴുകുന്നു.

പച്ചപ്പട്ടു പരവതാനി വിരിച്ച നീർ

തടാകങ്ങൾക്കു കാഹളം മുഴക്കി

ഒഴുകിയെത്തുന്ന തടിനിയാണവൾ


വർഷത്തിൽ കടലായ് ഒഴുകുമ്പോൾ

അവൾതന്നരുകിൽ നിൽക്കും

മരത്തെ ചിലപ്പോൾ കടപുഴക്കി

കുത്തി ഒലിച്ചൊഴുകുന്നു തരംഗിണി .


വയലേലകൾക്ക് നീർ ചാലു കീറി

ജല സമ്പുഷ്ടമാക്കി മാറ്റിടുന്നു.

പരന്നൊഴുകുന്ന പുഴയുടെ 

ആഴങ്ങളിൽ നിന്നു മണലൂറ്റി

വില്പന ചരക്കാക്കി മാറ്റിടുന്നു.


പുഴയുടെ അരുക് വെട്ടിയെടുത്തു

കോൺക്രീറ്റ് മതിലുകെട്ടി വീതി കുറച്ചവൾക്കൊഴുകാനിടമില്ലാതെ 

മാലിന്യ കൂമ്പാരമൊഴുക്കി വിടുന്നു.


നിശബ്ദമാം പുഴ കണ്ണീരൊഴുക്കുന്നു

അവൾ തൻ ദുഃഖമറിയാതെ വേനലിൽ 

വീണ്ടു കീറുന്ന ഗതിയാക്കിടുന്നു. 

വർഷത്തിൽ ഗദ്യന്തരമില്ലാതെയവൾ കരകവിഞ്ഞു രൗദ്രഭാവത്തിലൊഴുകുന്നു.


എന്നിട്ടും തടിനി തൻ' ദുഃഖമാരു മറിയുന്നില്ല.

പുഴയുടെ തീരത്തു ജന്മ-

മെടുത്തതെത്രയെത്ര 

സംസ്കാരങ്ങളവയെല്ലാം

ഇന്നൊരു ചരിത്രമായ് മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge