ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഒക്ടോ 5

വൃാകുല മാനസം


വൃാകുല മാനസം
.....................................
രചന:ഡോ. പി.വി.പ്രഭാകരൻ .
വൃത്തം : ദ്രുതകാകളി.
...................................

(മോഹിച്ചതു ലഭിക്കാത്തതിലുള്ള മനസ്സിെൻറ  വൃാകുലാവസ്ഥയെപ്പറ്റി ഇവിടെ ചിത്രീകരിക്കുന്നു.)

പാഴുറ്റൊരഴലിന്നലയാഴി തൻ,
ആഴക്കയത്തിൽ മുങ്ങിത്താണു പോയി,
ആഴിയതിൽ നീന്തി നീന്തിയങ്ങിതാ,
പാഴായിതെൻ കൈകാലുകൾ രണ്ടുമേ..
കൂരിരുൾ മൂടിയെൻ ലോല ഹൃദന്തം,
പാരാതെ കൂരിരുൾ മൂടിക്കിടപ്പൂ.
മാരി പെയ്തൊഴിയും നഭസ്സു പോലേ,
വാരൊളിയിൽ തെളിയില്ലേയതിനി?

എന്തു പറ്റിയീ മനതാരിനയ്യോ,
എന്തിനു കേഴുന്നതിങ്ങിനേ, വൃഥാ,
ചിന്തിച്ചു നോക്കുകിലാദൃാന്ത ഹേതു,
എന്തെന്നു മേതെന്നുമറിയുന്നില്ല.

പട്ടു മെത്തയിലേറിക്കിടന്നിട്ടും
ഒട്ടുനിദ്ര വരാത്തൊരെൻ മനമേ?
കൂട്ടിലകപ്പെട്ട പൈങ്കിളി, നീയീ,
കാട്ടിലേക്കെന്തേ പറക്കാനൊരുങ്ങൂ?

ഒറ്റക്കിരുന്നു കരയും മനസ്സേ,
ഉറ്റവരാരും തിരിഞ്ഞു നോക്കീടാ.
ആറ്റു നോറ്റു നീ സൂക്ഷിച്ചയാർദ്രത,
ആറ്റിലൊഴുക്കിക്കളയരുതേവം.

ക്ഷേത്രമതിന്നകത്താശ വന്നെന്നാൽ,
ആർത്ത നാദാൽ കരയരുതീ വിധം.
ആർദ്ര ചിത്തേന മരുവൂ മനമേ,
തീർത്തുമചഞ്ചലമാകരുതേതും.

ഇമ്മഹിയിൽ  വയ്യ വാസമെന്നോതി,
വെണ്മലർ കരിഞ്ഞൂ മറയും പോലേ,
മാമക മനതാരിനെ വിട്ടെങ്ങും,
നിർമലേയകന്നു പോയിടൊല്ലേ നീ.

മോഹത്തിമിരാന്ധത മൂലമോ നീ,
കാഹളമോതി വിട്ടു പോവതെന്നേ.
ആഹാ വരും നല്ലൊരു നാൾ വീണ്ടുമേ,
നീഹാരമായന്നു  കുളിരേകും നീ.

മന്നിലെൻ ജീവനുള്ള നാളെത്രയും
പൊൻനിലാവായെന്നുള്ളിലിരിപ്പൂ നീ,
മുന്നമേയെന്നാശാപതിരുകളേ,
ഒന്നൊഴിയാതെ ഞാൻ വലിച്ചെറിയാം.

ഡോ. പി.വി.പ്രഭാകരൻ . വൃത്തം : ദ്രുതകാകളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge