ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, നവം 29

ലഹരിയാണ് എനിക്ക് യാത്ര

 ലഹരിയാണ് എനിക്ക് യാത്ര 

---------------------------------------------

യാത്ര അതൊരു ലഹരിയാണെനിക്കെന്നും...

സ്വപ്നത്താൽ പണിതെടുത്ത പ്രണയത്തിന് വേരുകൾ തേടി...


മറ്റുചിലർക്കോ ആ വിരഹത്തിൻ വേദന മറക്കാൻ.....


ജീവിതത്തെ കൂട്ടിലാക്കാതെ പാറി പറന്നൊരു യാത്ര...

എന്തിനും ഏതിനും ഒരന്തവും ഇല്ലാത്ത യാത്രയാണെനിക്കിഷ്ടം...


നാടറിഞ്ഞു മേടറിഞ്ഞു കാനനത്തിലേക്കൊരു യാത്ര...

വനാന്ത്യ മദ്ധ്യേ ഒഴുകുന്ന പുഴകളെ തേടിയൊരു യാത്ര...


പല വേഷങ്ങൾ അടിതിമിർക്കുന്ന ഒരു പറ്റം മനുഷ്യരെ മനസ്സിലാക്കുന്ന യാത്ര....


എന്നിലെ എന്നെ തിരിച്ചറിയാൻ ആയി... കലങ്ങിയ മനസിനെ തട്ടിമാറ്റി മധുരം നുകരാൻ പാകമാക്കിയ ഒരു യാത്ര..                          


Aiswarya s nair

Mannar, alappuzha

അക്ഷരക്കൂട്ടിൽ

അക്ഷരക്കൂട്ടിൽ 
---------------------------

അക്ഷരകുട്ടിനുമപ്പുറത്തായിയൊരു ലോകമുണ്ടോ  പങ്കുവയ്ക്കാൻ..... 

എഴുത്തിന്റെ കയ്യൊപ്പുമായി കൂടെ ചിരിക്കാൻ നിറങ്ങളെ നിങ്ങൾക്കവുമല്ലോ.......
പങ്കിട്ടഎഴുത്തുകളോരോന്നും... 
ചാർത്തിയ വേറിട്ട കാഴ്ചകൾഓർക്കുകില്ലേ.... 

ആതമ്നിവൃതിയിൽ കുളിരേറ്റുനിൽക്കുന്ന  വാകമരമേ ആദ്യാനുഭൂതി  നിമിത്തമായി...... 

വാകമരത്തിന്റെ ചുവട്ടിലായിനിൽക്കുന്ന 
പൂച്ചകണ്ണുള്ളൊരു സുന്ദരി...  
ആരെയോ തേടുന്ന   നോട്ടത്തിനുള്ളിലും.....  

നീ അറിയാതെ  
താഴേക്കു വീണുപോയ ആകുറിപ്പിൽ നിന്റെ കയ്യൊപ്പു  പകർന്നനറുവെട്ടമുണ്ടായിരുന്നു......

Girija S Nair

മസാല ദോശ

 "മസാല ദോശ"

       (കവിത)

തനിക്ക് ആരും ഇല്ലെന്ന് സ്വയം ബോധ്യം വരുന്ന നേരം

എല്ലാറ്റിനും ജോർജുകുട്ടി വേണമപ്പോൾ

എന്നത് എല്ലാവർക്കും തന്നെയറിയാം

ആരും പോകാനില്ലാത്ത നേരത്ത് തന്നെ

ജോർജ് കുട്ടി പോക്കറ്റിലും പേഴ്സിലും വേണം


നല്ല ഹോട്ടലുകളിൽ കിട്ടുന്ന ദോശ

നെയ്യൊഴിച്ച് അരിമാവിൽ 

മസാലയിട്ട്

കഴിക്കാൻ എന്തൊരു മോഹം 

കാരുണ്യമായ ധർമ്മം കൊടുക്കുന്ന കാശ്

അത് ബാങ്കിൽ കിടന്നാൽ മസാലദോശ വരുമോ?


ദൈവം തന്നെ വെച്ച് പോയ കേടും 

തന്നെ നോക്കാൻ ഭാര്യയുമില്ല 

അതെന്നോ പോയ് കാലം കഴിഞ്ഞു

പുറത്തേക്ക് പോകുവാൻ വിധി തനിക്കില്ലല്ലല്ലോ


 അതിന് പറ്റാത്ത കാലമായ് ഭുമിയിൽ

എങ്കിലും ആരെങ്കിലും വരുന്നുണ്ടോയെന്ന്

ആരും തനിക്ക് സഹായിക്കാൻ ഇല്ലല്ലോ

എല്ലാം ദൈവത്തിൻ്റെ വിധിപ്പോലെ വന്നിടാം


പണം വേണമെങ്കിൽ കൊടുക്കുവാനിഷ്ടം 

എത്രയോ അങ്ങിനെ പോയി കഴിഞ്ഞൂ

വല്ല പിള്ളേരും സഹായിക്കാനെത്തും അതിന് എന്നും തനിക്ക് നഷ്ടം മാത്രം


കാര്യങ്ങളെല്ലാം അറിയുന്ന ആളുകൾ

അവരോട് പറഞ്ഞപ്പോൾ വയ്യ പാവം

സ്വന്തം കൈകൊണ്ട് ചെയ്യുന്ന കടമകൾ

ഈശ്വരൻ്റെ പുണ്യം കൂടെവേണം


മണികണ്ഠൻ സി നായർ

തെക്കുംകര.

Gibin Mathew Chemmannar | Create Your Badge