ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, സെപ്റ്റം 28

പെയ്തൊഴിയാതെ

 *പെയ്തൊഴിയാതെ*


കുഞ്ഞി കുസൃതികൾ കാണാതെ

അച്ഛാ എന്ന വിളിക്കുത്തരം നൽകാതെ

നെഞ്ചത്തുറക്കാതെ

പാപ്പയും മിടായിയും

കയ്യിൽ കരുതാതെ

ആരോടും ഒന്നും മൊഴിയാതെ യാത്ര ചോദിക്കാതെ 

അവൻ യാത്രയായി 

രണ്ടു കുഞ്ഞു പൈതങ്ങൾ തൻ താതൻ.


കനലായ് പെയ്തിറങ്ങുന്ന

അവളുടെ കണ്ണീർ ചാലുകളിൽ ചുടു രക്തത്തിൻപാടുകൾ കാണുന്നു 

 പാതി വഴിയിൽ

എല്ലാം ഉപേക്ഷിച്ചു നീ പോയതെന്തേ 

പറക്കമുറ്റാത്ത കുഞ്ഞു പൈതങ്ങൾ അവർ 

നിഷ്കളങ്ക സ്നേഹത്തിൻ

പ്രതി രൂപങ്ങൾ മാത്രം.

അവർ കണ്ട കിനാവുകൾ

പ്രതീക്ഷകൾ

എല്ലാം തച്ചുടച്ചില്ലേ..

എല്ലാം വെന്തു വെണ്ണീറായില്ലേ..

കാലത്തിന്റെ നിർദാക്ഷിണ്യമില്ലായ്മ താങ്ങാവുന്നതിലുമപ്പുറം

ഇനിയും സ്വപ്നങ്ങളും

പ്രത്യാശകളും

പിറവിയെടുക്കും

താങ്ങായ്‌ തണലായ്‌ മാറും.


റോസ്‌ന മുഹമ്മദ്‌

പത്തപ്പിരിയം

2021, സെപ്റ്റം 23

പാതിവഴിയിൽ നാം

 *പാതിവഴിയിൽ നാം*


പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു

അറിയാതെ നാം കണ്ടു 

പറയാതെ തമ്മിലറിഞ്ഞു


ഇനിയൊരു ജന്മം പകുത്തു നല്കാമെന്ന് 

പറയാഞ്ഞതെന്തേ മൊഴികൾ 

നിറയാഞ്ഞതെന്തേ മിഴികൾ


നിനവിലും എന്നരികിലും

ഒരു പൂവായ് വിരിഞ്ഞു നിൻ ചൊടികൾ

അതിൽ മധുവായ് നിറഞ്ഞു നിൻ ചിരികൾ


പ്രണയമെന്നൊരു വാക്ക് പിന്നെയും പിന്നെയും 

പരിചിതമാകുമീ വഴിയിൽ 

ഇടതൂർന്നു നിൽക്കുമീ കണ്ണാടി മുല്ലകൾ 

പകരുന്നതിന്നതിൽ മധുരം


എരിയുമീ  കനലിൽ പുതുമഴ പോലെ വരുവാന്‍ എന്തേ നീ വൈകീ

ചുടു നിശ്വാസത്താൽ തഴുകി തലോടി 

അലിയുവാൻ എന്നിലെന്നും .. നീ..

അകലാതിരിക്കുമോ എന്നും


 പാതിവഴിയിൽ ഇളവെയിലില്‍ നീയെന്നെ കാത്തു നിന്നു



           - 🖊 ആതിര സുരേഷ്

2021, സെപ്റ്റം 15

ഡി എൻ എ

 ഡി എൻ എ


ഭാവനയുടെ ഡി എൻ എ തേടി എഴുതി കാത്തിരിപ്പൂ ചിലർ..

കഥയുടെ ജീനുകളിൽ തെളിഞ്ഞവ അല്പം ഗാഢവും പരുഷവുമായിരുന്നു.


കവിതകളുടെ വഴുവഴുത്ത ഡി എൻ എ കൈകളിൽ നിന്നൂർന്ന് വേരാഴങ്ങളിലേക്കു മറഞ്ഞു പോയതിനാൽ തെളിയാത്ത നിഴലുകളായവയെ നിമജ്ജനം ചെയ്യുന്നു


വർണ്ണപൂരിതശലഭങ്ങൾ പോൽ ചിത്രകാരൻ തൻ ഭാവനയുടെ കോശങ്ങൾ..

അവയിൽ നിറക്കൂട്ടുകൾ പൊട്ടിത്തെറിച്ചൊടുവിൽ കറുപ്പ് പുരണ്ട നിശീഥിനിയിലേക്കു തിരിച്ചു പോക്ക്...!


വിഹായസ്സിൻ തീക്ഷ്ണഭാവങ്ങളാൽ പിറവി കൊണ്ട ഉപന്യാസങ്ങളിൽ കാർമേഘങ്ങളുടെ ഇരുളിമയും പെയ്തുതോർന്നു കഴിഞ്ഞ വെണ്മേഘചാരുതയും....


ഒരു പൂവിന്നിതളിൽ പോലും ഒരു ഇതിഹാസത്തിൻ ഡി എൻ എ ഒളിച്ചിരിക്കുന്നെന്നതിലപ്പുറം നിഗൂഢമെന്ത്..?


ആശ അഭിലാഷ് മാത്ര

Asha abhilash mathra

Hsst jr chemistry 

Ghss west kallada 

Kollam

അടുക്കള

 അടുക്കള

.......................


നിഴലാട്ടങ്ങളിന്നും നിലയ്ക്കുന്നില്ല

വീടിന്റെ സ്വാദുമുറിയിൽ മധുരമൊട്ടുമില്ലാത്ത ശോഷിച്ച വിരലുകൾ


അവളെന്നും മുറുക്കുമായിരുന്നു..

ശീലങ്ങൾക്ക് അടിവരയിടാൻ അയാളോടൊപ്പം അവൾ പഠിച്ചു...


ഇഡ്ഡലിച്ചന്തത്തിലെ ചുവന്ന പൂവുകളെ അറപ്പോടെ വീക്ഷിച്ചത് വിശപ്പിൻ കനലിൽ എരിഞ്ഞു തീർന്നു...


അടുക്കളയിലായിരുന്നു ചോർച്ചകൂടുതൽ..

അരി തിളച്ച കലത്തിൽ മഴവെള്ളം അഹങ്കരിച്ച നാളിലൊരിക്കൽ അടുക്കളയോടൊപ്പം പിഴുതെടുത്ത സ്വപ്നങ്ങളുടെ ചെളിപ്പറമ്പിൽ വെന്തു തീരാതെ പൊങ്ങിക്കിടന്നിരുന്നു അരിമണികൾ...


ആശ അഭിലാഷ് മാത്ര

Asha abhilash mathra

Hsst jr chemistry 

Ghss west kallada 

Kollam



പുഴ

 _പുഴ_ 

              (വിജി വട്ടപ്പാറ)

ഭൂമിതൻ മാറു പിളർന്നവൾ തൻ 

പുത്രിയായ് ഒഴുകുന്നു  പുഴ .

കിഴക്കനർ ക്കനുദിച്ചുയരുമ്പോൾ 

പൊൻ കിരണ ശോഭയാൽ തട്ടി

പുഴയെ തഴുകിയുണർത്തുന്നു.


മഴയിൽ മനം കുളിർപ്പിച്ചും

വേനലിൽ കരളുരുക്കിയും 

പൂങ്കാടുകൾക്കും ഈറ്റക്കൂട്ടത്തിനും

ഇടയിയുടെ ഉന്മാദമായൊഴുകുന്നു


ഇരുകരയും പച്ചപിടിപ്പിച്ചു  കൊണ്ടാ 

തടങ്ങളിൽ നിന്ന് തടങ്ങളിലേക്ക്  

നിലക്കാത്ത പ്രവാഹമായ്  വളഞ്ഞുപുളഞ്ഞൊഴുകുന്നു പുഴ.


ഒരുപാടു ജീവത്തുടിപ്പുകളായ്

ആഴത്തിലൊഴുകുമ്പോൾ കരിനീല 

വർണ്ണമായ് തോന്നും വിധമങ്ങനെ

നിലക്കാതെയൊഴുകുന്നു പുഴ .


സഹൃന്റെ ജടയിൽ നിന്നൊഴുകി

യെത്തുന്ന കല്ലോലിനിയാണവൾ.

കരിമ്പാറക്കൂട്ടത്തിനിടയിലൂടെ

കാഹളം മുഴക്കിയൊഴുകുന്നു തടിനി .


പുഴയരുകിലെത്രയെത്ര പ്രണയ സല്ലാപങ്ങൾക്ക്  പുളക ചാർത്തായ് 

പ്രണയ കല്ലോലിനിയായൊഴുകുന്നു.

പച്ചപ്പട്ടു പരവതാനി വിരിച്ച നീർ

തടാകങ്ങൾക്കു കാഹളം മുഴക്കി

ഒഴുകിയെത്തുന്ന തടിനിയാണവൾ


വർഷത്തിൽ കടലായ് ഒഴുകുമ്പോൾ

അവൾതന്നരുകിൽ നിൽക്കും

മരത്തെ ചിലപ്പോൾ കടപുഴക്കി

കുത്തി ഒലിച്ചൊഴുകുന്നു തരംഗിണി .


വയലേലകൾക്ക് നീർ ചാലു കീറി

ജല സമ്പുഷ്ടമാക്കി മാറ്റിടുന്നു.

പരന്നൊഴുകുന്ന പുഴയുടെ 

ആഴങ്ങളിൽ നിന്നു മണലൂറ്റി

വില്പന ചരക്കാക്കി മാറ്റിടുന്നു.


പുഴയുടെ അരുക് വെട്ടിയെടുത്തു

കോൺക്രീറ്റ് മതിലുകെട്ടി വീതി കുറച്ചവൾക്കൊഴുകാനിടമില്ലാതെ 

മാലിന്യ കൂമ്പാരമൊഴുക്കി വിടുന്നു.


നിശബ്ദമാം പുഴ കണ്ണീരൊഴുക്കുന്നു

അവൾ തൻ ദുഃഖമറിയാതെ വേനലിൽ 

വീണ്ടു കീറുന്ന ഗതിയാക്കിടുന്നു. 

വർഷത്തിൽ ഗദ്യന്തരമില്ലാതെയവൾ കരകവിഞ്ഞു രൗദ്രഭാവത്തിലൊഴുകുന്നു.


എന്നിട്ടും തടിനി തൻ' ദുഃഖമാരു മറിയുന്നില്ല.

പുഴയുടെ തീരത്തു ജന്മ-

മെടുത്തതെത്രയെത്ര 

സംസ്കാരങ്ങളവയെല്ലാം

ഇന്നൊരു ചരിത്രമായ് മാറ്റി.

പൊരിച്ചമീൻ

 പൊരിച്ചമീൻ 

...................................

ആത്മ നിർവൃതിയോടെയാണ്

ഞാനാ മീൻ കഴിച്ചത്.

ഓരോ ഭാഗവും അടർത്തി കഴിക്കുമ്പോൾ

കണ്ണിൽ നിന്നുതിർന്നത്

വിജയത്തിന്റെ കണ്ണുനീരാണ്.


ഒത്തിരി പേരുടെ പാവാടത്തുമ്പ്

പൊക്കിയവനെ, എവിടെയൊക്കെയോ

എന്തൊക്കെയോ പരതിയവനെ

ഏറെ കാത്തിരുന്ന് കിട്ടിയപ്പോൾ

ചെറിയ ക്ലാസ്സിലെ ഏറ്റവും വികൃതികുട്ടിയായി.


കുഞ്ഞു  നഖങ്ങൾ അവന്റെ 

കണ്ണുകൾ മാന്തിക്കീറി.

നഖങ്ങൾക്കിടയിലെ

ചേറിന്റെ കൂടെ രക്തം കലർന്നപ്പോൾ

അവന്റെ രക്തത്തിൽ പോലും

കാമമായിരുന്നു.


അവന്റെ ചിറകരിഞ്ഞു

കോഴിക്ക്കൊ ടുത്തപ്പോൾ

ആഞ്ഞു കൊത്തി പ്രതിഷേധമറിയിച്ചു.


അവന്റെ വസ്ത്രങ്ങളുരിഞ്ഞു

ശരീരത്തിലൂടെ  വരകളുതിർത്തു.

ഓരോ വരകളിലും അവൻ

പൊട്ടിക്കരയുന്നുണ്ടായിരുന്നു.


കളഭവും മഞ്ഞളും ചേർത്ത്

ബലിക്കല്ലിൽ കിടത്തി തല അറുത്തപ്പോൾ

പശ്ചാത്താപം അലമുറകളായി.


ചുടുകല്ലിൽ കിടത്തി,പൊരിയുമ്പോൾ

ആദ്യമായി അമ്മയെ വിളിച്ചു കരഞ്ഞു.

അവനോർത്തില്ല അവന്റെ അമ്മ

ഒരു പെണ്ണായിരുന്നെന്ന്.

അവന്റെ ഓരോ ഭാഗവും ചൂടോടെ

അടർത്തി കഴിക്കുമ്പോൾ

എവിടെയോ വിജയ കാഹള മണി

മുഴങ്ങുന്നുണ്ടായിരുന്നു.


ശാരിയദു

Gibin Mathew Chemmannar | Create Your Badge