ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2021, ഓഗ 19

മാൻമിഴി

            

  മാൻമിഴി

============


പ്രാണസഖീ...... നീ പാടിയ പാട്ടുകൾ

പാണനും പാടിടുന്നു.

സഖീ...... പാണനും പാടിടുന്നു.

പാതിരാവായിട്ടും പാട്ടുനിലക്കാതെ

കാലവും പാടിടുന്നു.

പ്രിയേ..... പിന്നെയും പാടിടുന്നു.

തോഴനെ തോളോട് ചേർത്തുവെച്ചോതിയ

തേനൂറും ഗാനമാണോ നിശാ

സ്നേഹ സുഗന്ധമാണോ

ഈണം നീ തീർത്ത രാഗമാണോ

നിൻ്റെ സ്നേഹo ഒളിപ്പിച്ച മാൻമിഴിയധരമാണോ

തോരാത്ത മഴയത്തും തേടിയലഞ്ഞിട്ടും

താളം പിടിക്കയാണോ

എൻനെഞ്ചിൽ താളം പിടിക്കയാണോ

വേളി കഴിഞ്ഞു മടങ്ങിയ നേരത്ത്

നീർമിഴിചൊല്ലിയ ഗാനം കേൾക്കാൻ

കാതരേ കൊതിച്ചു പോയി.

കേട്ടില്ലയാരും കണ്ടില്ലയാരും

കവിളിൽ ഞാൻ വരമായത്

നിൻ്റെ നിഴലായി നിളയായത്



സി.പി.എസ്സ്.പാലയാട്.

അച്ഛൻ്റെ ഭാര്യ

             

അച്ഛൻ്റെ ഭാര്യ


നീ മറന്ന വഴിയിലൂടെന്നെ               വീണ്ടും തെളിക്കുന്നുവോ     

നീ തന്ന ഭാഗ്യം പാഴാവുമോ

നീ തീർത്ത ചക്രവ്യൂഹം അവളറിഞ്ഞില്ല

നിൻ്റെയാലിംഗനത്തിൽ അവൾ  മറന്നുവോ

ആദ്യപിറവി തുടർ പിറവി എണ്ണത്തിനേഴഴക് 

നിൻ്റെ വ്യൂഹം കടന്നവൾ മറഞ്ഞിടുന്നു

പിന്നെയും ഹൃത്തിൻബലമായി നിന്നു നീ

നെഞ്ചുരുകാതിരുന്നതുകൊണ്ടു നിന്നു ഞാൻ

അകലെമായും ചന്ദ്രനെപ്പോൽ

നീ തെളിഞ്ഞു

ഒടുവിൽ നീ സ്നേഹ സൗന്ദര്യമായി

പിന്നെയൊടുവിൽ നീ    

പട്ടടയിൽ ചാരമായി

                          സി.പി.എസ്.പാലയാട്

ഞാൻ

          

ഞാൻ 

=========

പറയാൻ മറന്നൊരാ വാക്കുകൾ തേടി ഞാൻ തിരയുന്നതാlരയിന്ന്

നിളയുടെ തിരത്ത് നർത്തനം ചെയ്യ്തൊരാ

കുളിരുള്ള കാറ്റിനേയോ

ഒഴുകിയകലുന്ന തിരയിൽ ലെയിച്ചൊരാ

തൂവെള്ളപ്പൊട്ടിനേയോ  

മൊഴിയാതെ പാറിമറഞ്ഞൊരാ

മാനത്തെ മഴത്തുള്ളി മുത്തിനേയോ

മധുവുള്ള തേൻ കുടിച്ചകലുന്ന വണ്ടിൻ്റെ

വഴിയിലെ പൂമ്പൊടിച്ചുണ്ടിനേയോ

നഭസ്സിൽ വിരിഞ്ഞൊരാ                                     

               തുവെളളപ്പൊട്ടിനെ

മറയിലൊളിപ്പിച്ച കരിമേഘ കൂട്ടിനേയോ

  വഴി നീളെ നിഴൽ വീഴ്ത്തി വഴികാട്ടിയായൊരു സിന്ദൂ രപ്പൊട്ടിനേയോ

കരിവളയിട്ടെരാ കയ് വിരൽ തീർത്തൊരാ മലർ മുല്ല മൊട്ടിനേയാ   ചിതലരിച്ചിടാത്ത മനസിൻ പടിയിലെ തിരി വെക്കും പെണ്ണിനേയോ       കളകളം പാടി നടന്നൊരാ      കാർകൂന്തൽ അഴകുള്ള പെണ്ണിനേയോ ചിതയിൽ ഒടുങ്ങാത്ത സത്യം വിളമ്പിയാ പിറവിതന്നൊരമ്മയല്ലേ.....


സി.പി.എസ്സ്.പാലയാട്

ഓണം

 *ഓണം* 

ചിങ്ങം പിറന്നു  മാനം തെളിഞ്ഞു

പൂനിലാ ചന്ദ്രൻ  പാലൊളി തൂകി

കാടും മേടും  തൊടിയും

പൂങ്കാവനമെ ല്ലാം പൂത്തു

വർണ്ണ നറുമണം പരത്തി

തുമ്പപ്പൂക്കൾഓണപ്പാട്ടിൻ

താളം പിടിച്ചു 

ഊഞ്ഞാലാടി പൂത്തുമ്പികൾ

കുടചൂടി നിൽക്കുന്നു 

കാർത്തിക പൂവ് 

ഓണ സദ്യയൊരുക്കാൻ

 പുത്തരി പാടത്തു സ്വർണ്ണക്കതിർവിളഞ്ഞു

കാർഷിക വിളകളെല്ലാമൊരുങ്ങി.

അത്തം പത്തിന് പൊന്നോണം .

ഓണത്തപ്പനെ വരവേല്ക്കാൻ പൂക്കളമിടാൻ മുറ്റമൊരുങ്ങി

ബാലികാ ബാലന്മാർ പൂക്കുടയേന്തി

പൂവേപൊലി പൂവെ പൊലി പൂവെ

തെച്ചി മുല്ല ചെമ്പകം ചേമന്തി

തുടങ്ങി കുട്ട നിറയെ പൂക്കളു

മായവർ  പൂക്കളമിട്ടു.

മാവേലി തമ്പുരാനെ വരവേല്ക്കാൻ

പൊന്നോണത്തിനായ് നാടും

നഗരവും ഒരുങ്ങി.

 ........... വിജി വട്ടപ്പാറ

ശലഭം

 _*ശലഭം*...

...........................

പനനീർ  ദളങ്ങൾ വിടർത്തി 

ചാഞ്ചാടിയാടും നിർമ്മല സൂനത്തെ 

ഒരു പ്രണയിനിയെപ്പോൾ തലോടി 

സ്വർണ്ണ ചിറക്കുകൾ വിടർത്തി 

പ്രകൃതിയിൽ ഉന്മാദത്തോടെ 

തത്തിക്കളിക്കുന്നഴകുളളയാ ശലഭം .


പാറി പറന്നു നടക്കുമാവർണ്ണ ശലഭം 

പരിമളം പരത്തി നാണിച്ചു നിൽക്കുമാ പുഷ്പത്തെതലോടി പ്രേമമോടവൾ 

തൻ മധുകണങ്ങൾ നുകരുന്നു .  


കാതിൽ പ്രണയ രഹസ്യംചെല്ലി 

ദളങ്ങളിൽ മുത്തിയും നുകർന്നും

നാണിച്ചിതൾ വിടർത്തി നിൽക്കും     പുഷ്പത്തിൻ സുഗന്ധത്താൽ 

പൂമ്പൊടിയേറ്റു പരാഗണം നടത്തുന്നു 


പലവർണ്ണ ശലഭങ്ങൾ പാറി പറന്നു

പ്രകൃതിയിൽ വർണ്ണരാശി ചാർത്തി

പൂക്കളിൽ നിന്നും പൂക്കളിലേക്ക്

തെന്നി തെന്നി പറന്നകലുന്നു.


ഇനിയൊരു ജന്മമുണ്ടെങ്കിൽ 

ഞാനും മറ്റൊരു പൂവായ്

പിറന്നങ്കിലെന്നു വെറുതെ 

മോഹിച്ചു പ്രാകുന്നു ശലഭം.

തിരമാല

 *തിരമാല* 

…............................

( വിജി വട്ടപ്പാറ)

പടിഞ്ഞാറൻ 

ചക്രവാളശീമയങ്ങനെ 

വർണ്ണാഭമായി മുങ്ങിക്കുളിച്ചു

നിൽക്കുന്നർഘനെ തൻ ഹൃദയത്തിനകക്കാമ്പിൽ

ഒളിപ്പിക്കുവാനായ്


നീലപ്പട്ടുചേല ചുറ്റിയ പോലെ

നീണ്ടു നിവർന്നു കിടക്കും സാഗരം

ആർത്തുല്ലസിച്ച് 

കിതച്ചു മറിഞ്ഞു

ഓളങ്ങൾ താളത്തിലലയടിച്ചുയർന്ന്

ഹുങ്കാര ശബ്ദമോടെത്തിടുന്നു

എന്തു ഭംഗിയാണുതിരമാലകൾ

അലയടിച്ചുവരുന്നതുകാണുവാൻ


കടലിന്റെ മക്കൾ തൻ  

ഉപജീവനം തേടി

ആഞ്ഞടിച്ചു വരും 

തിരമാലകളെ 

ദേദിച്ച് ബോട്ടുകൾ,

ചെറുവള്ളങ്ങളിലായങ്ങനെ

മുന്നേറുന്നു.


നിശബ്ദമാം അലയടിച്ചു വരുന്ന

ചെറു തിരകളെ വൻ തിരകൾ

കാൽക്കീഴിൽ ഞെരിച്ചമർത്തി 

സംഹാര നൃത്തമാടി 

തീരത്താഞ്ഞടിച്ചു 

നുരഞ്ഞു കയറുന്നൂ


കടലമ്മതൻ തീരത്തു

നോക്കിനിൽക്കും നിമിഷം 

കുതിച്ചു ചാടുന്ന തിരയുടെ 

മനോഹാരമാം 

നൃത്തത്തിൽ ഇടറിയ

മനം ശാന്തമായിടുന്നു.


തിര കരയിലേക്കടിച്ചു 

പതഞ്ഞു വരുമ്പോൾ 

കൈകുമ്പിളിൽ 

ഉപ്പു കണങ്ങളെ 

കോരിയെടുത്തു നുകരുവാൻ കൊതിച്ചുപോകുന്നു.

സത്യം

 കവിത - സത്യം

    ******************

കുറ്റീരി അസീസ് 

*********************

സത്യത്തെ കഴുത്തു ഞെരിച്ച് കൊന്നത് അസത്യമായിരുന്നോ

തെളിവില്ല സാക്ഷിയില്ല

സത്യം മരിച്ചു എന്നത് മാത്രം ഈ സത്യാനന്തര കാലത്തും സത്യം.


കാക്കിയിട്ടയേമാന്മാരോ കറുപ്പിട്ട അവര്‍ രണ്ടുകൂട്ടരുമോ ഉരിയാടിയില്ല, വാദിച്ചില്ല,തര്‍ക്കിച്ചില്ല.


സത്യം അല്പം പതുക്കെയാണ് ഉടുത്തൊരുങ്ങാനും പുറപ്പെടാനും.

സത്യം ചെരിപ്പിടുമ്പോഴേക്ക് അസത്യം ലക്ഷ്യം താണ്ടിയിരിക്കും, 

നുണ വാരിവിതറിയിരിക്കും.


സത്യത്തിന്റെ വയസ്സിനെച്ചൊല്ലി യാണ് തര്‍ക്കം, സത്യത്തിനെന്നും പതിനാറാണത്രെ.

പതിനാറ് പക്വതയെത്താത്ത പ്രായമല്ലെ, 

എന്നുമങ്ങനെ നിന്നാല്‍ അസത്യന്‍ അജയ്യനാവില്ലേ.


നീതിപീഠമുണരുമോ

നീതിമാന്മാര്‍ ചലിക്കുമോ

ഇരകള്‍ക്ക് ഇനിയെങ്കിലും

നീതി കരഗതമാകുമോ


കളളന്‍ വേണ്ട കളളവും

കാരാഗൃഹങ്ങളിനിയോര്‍മ്മയാകട്ടെ 

നീതിയും ന്യായവും പുലരട്ടെ അങ്ങനെങ്കില്‍ സത്യത്തിന് പതിനാറായിക്കോട്ടെ.

             **********

വസന്തം

 വസന്തം

````````

കവിത - കുറ്റീരി അസീസ് 

```````````````````````

കാടന്ന് കനത്ത് നിന്നു

ഇലയുണ്ട് പൂക്കളില്ല.

അരുവികള്‍ നിറഞ്ഞ് നിന്നു

താഴോട്ടൊഴുകിയില്ല.

കാറ്റു വീശി ഇലകളാടി

സുഗന്ധം ഇറ്റും ഇല്ലായിരുന്നു.

പൂക്കാതെ, ഒഴുകാതെ

മണം പരത്താതെ അവര്‍

ആരോ വരാഞ്ഞതില്‍ പിണങ്ങി നിന്നു, 

വന്നാല്‍ 

സ്വാഗതമോതാന്‍ 

ഒരുങ്ങി നിന്നു.

വസന്തം വരുമെന്ന് പറഞ്ഞതും സ്വപ്നം കണ്ട്

കണ്ണിലെണ്ണയൊഴിച്ച കാത്തിരപ്പായിരുന്നു അത്.

കാലം കറുത്തകൈകളാല്‍

ജുഗുപ്സ ചേര്‍ത്ത് ഗര്‍ജ്ജിച്ചു

പേടിച്ചരണ്ട്  ചിലര്‍ കാടുവിട്ടോടി

ശേഷിച്ചവരുടെ കാത്തിരിപ്പ്,

ഒടുവില്‍ ശുഭം

കാലം കനിഞ്ഞു 

യാത്രാമംഗളമോതി

മലമുകളില്‍ മയില്‍ നൃത്തമാടി

മഴവില്ല് നിറങ്ങളുടെ വലയം തീര്‍ത്തു.

കരിമുകിലിന് കാമം, 

ഭൂമിയെ പുല്കാന്‍ അടങ്ങാത്ത ആര്‍ത്തി 

കണ്‍മിഴിയില്‍ സുര്‍മ

കൈവെളളയില്‍ നിറമൈലാഞ്ചി

വസന്തം വരികയാണ്

നിറമുണ്ട് മണമുണ്ട് വണ്ടുകള്‍ ഒപ്പമുണ്ട്.

കാടും മേടും പൂത്തുലഞ്ഞു

കടലും കായലും നീരരുവികളും

മതിമറന്നഴിഞ്ഞാടി.

ഒഴുക്കിന്റെ താളം

തിരകളുടെ സംഗീതം.

കാട് ചിരിച്ചു, പോയവര്‍ മടങ്ങി.

എന്നും ഇങ്ങനെയാവട്ടെ

വസന്തം ഈ കരയില്‍ തന്നെ  പൂവും പൂന്തേനുമായി

കാറ്റിലാടിക്കഴിഞ്ഞോട്ടെ.

                  ***********

ഞാനിവിടെ ജീവിച്ചിരുന്നു എന്നൊരടയാളപ്പെടുത്തല്‍

 ഞാനിവിടെ ജീവിച്ചിരുന്നു

എന്നൊരടയാളപ്പെടുത്തല്‍

കവിത  -   കുറ്റീരി അസീസ് 

******************************

ഞാനിവിടെ ജീവിച്ചിരുന്നു

ഞാനിവിടെ ജീവിച്ചിരുന്നു.

ചെറുപ്പത്തില്‍ വിളയാടി

കുസൃതിയായ് തിമര്‍ത്തിരുന്നു.

പഠിത്തത്തില്‍ കേമനായ്

കൂട്ടരില്‍ മുമ്പനായിരുന്നു.

മാലയോഗം, പുത്രയോഗം

കളം വാനോളം വാണിരുന്നു.

അനീതി അപ്പാടെ നീക്കണം

എന്നായി മുഷ്ടി ചുരുട്ടിയിരുന്നു.

കണ്ണീരു കാണ്‍കെയെന്നുളളം

കരയുന്നത് ഞാനറിയുമായിരുന്നു.

കാട് മുടിഞ്ഞാല് നാടെരിയും

എന്നത് നന്നായറിയുമായിരുന്നു.

നിസ്വനെ ചൂഷണം ചെയ്യുന്ന

വര്‍ഗ്ഗത്തെ എന്നും വെറുത്തിരുന്നു.

ഞാനിവിടെ ജീവിച്ചിരുന്നു,

ഞാനിവിടെ ജീവിച്ചിരുന്നു.

സന്ധ്യകള്‍ സൂര്യനെ കടലില്‍

മുക്കിക്കൊല്ലാന്‍ നോക്കുന്നതും

രാവിലെ കിഴക്ക് വീണ്ടുമുദിക്കുന്നതും കണ്ട്

മുടിവെളുത്തതും മനസ്സെത്തുന്നേടത്ത്

കയ്യെത്താതായതും നേരിട്ടറിയുമായിരുന്നു.

സാര്‍ത്ഥകമെന്‍ ജീവനമെന്ന് മനമുറക്കെപ്പറഞ്ഞത് കേള്‍ക്കേ മുഖം തുടുത്തതും

കണ്ടു ഞാനാനന്ദിച്ചിരുന്നു.

ഇനിയുളള കാലവും നന്മയെ തലോടി, ഇരുളിനെ നികൃഷ്ടമായ്ക്കണ്ട്

കഴിയണമെന്നാണ് മോഹം.

നേടിയതെല്ലാം തലയിലേറ്റി

നേട്ടങ്ങളിനിയും കൈപ്പിടിയിലാക്കി രാപ്പകലുകള്‍ വന്നുപോകുന്നതും കണ്ട്  നിറമനസ്സോടെ ഒരുനാള്‍ ഓര്‍മ്മയാകാനാണകതാരില്‍ താളം, ഓളം.

ഞാനിവിടെ ജീവിച്ചിരുന്നു,

ഞാനിവിടെ ജീവിച്ചിരുന്നു.

        `````````````````

2021, ഓഗ 2

ക്വാറന്റൈൻ

 ക്വാറന്റൈൻ 


പനി വന്നു തൊണ്ട  വരണ്ടു കിടന്നപ്പോൾ

പനി  വന്നു  മേനിയിൽ  ചൂട്   പകർന്നപ്പോൾ

ഓടി  ഞാൻ  ലാബിലേക്കാന്റിജൻ ടെസ്റ്റിനായ്

പിന്നാലെ വന്നു ഫലവും   പോസിറ്റീവായി 

എവിടുന്ന് കിട്ടിയീകടും  കയ്പ്പ് വായിൽ

എന്നറിയാതെ  

അന്ധാളിച്ചു നിന്നു ഞാൻ.

എങ്ങു നിന്നെങ്ങനെ  കിട്ടി

എനിക്കാരു പകർന്നു തന്നുയീ   ദീനം? 

ചിന്തിച്ചേറെ ഞാൻ  ആർത്തനായ് 

പെട്ടെന്ന് ചേക്കേറി  ശയന  മുറിയിൽ

കതകു  കൊട്ടിയടചേകനായിരിപ്പായി

ചിരി പോയ്‌  കളി പോയ്

ഉന്മുഖത ഒന്നിനോടും  

ഇല്ലാതെയായ് 

ഒടുവിൽ ചിന്തിച്ചുറച്ചു  ഞാൻ

ആടൽ  കൊണ്ടെന്തു 

നേടുവാൻ?

നെടുനാൾ നീണ്ടു നില്ക്കും

ക്വാറന്റൈൻ  സഹിക്കാതെയാവുമോ?

കയ്പ്പ് നീരൽപം  കുടിച്ചു വറ്റിക്കാതെ

ആവില്ലയൽപ്പം  ശാന്തി തൻ

കൽക്കണ്ടമലിയിച്ചിറക്കു വാൻ.

ഇരുളിലാരു മറിയാതെ

ആരെയും കാണാതെയെങ്കിലും

തങ്ങി  നിൽക്കുമീ മൂകത യകറ്റുവാൻ

നാലഞ്ചു പുസ്തകങ്ങൾ  വരുത്തിച്ചു

വായിച്ച് വിളയുവാനല്ല , വളയാതിരിക്കുവാൻ

വെളിച്ചക്കടലിൽ  അലിയുവാനായി

പത്തു നാളെങ്കിലും  പൊടുന്നനെ  വാടിക്കൊ ഴിയുവാൻ

എന്നാശാപതംഗം  കൊതിച്ചു.

കവിത രചിക്കുവാൻ കവിയല്ല  ഞാൻ

കവന ലീലയിൽ  വിരുതി ല്ല

എങ്കിലും ചിലതുണ്ടു  കുറിക്കുവാൻ

കുത്തിക്കുറിക്കുവാൻ  കച്ച  മുറുക്കി ഞാൻ നോക്കി

കതക്  തട്ടി  വിളിക്കുന്നു ണ്ടെൻ ഭൈമി

ഭക്ഷണത്തിനു സമയമായി

ഇടവപ്പാതിയിൽ  മഴ  പെയ്ത് തിമർക്കുന്നു

മഴ  ചീറിയലക്കുന്നു

കരൾ  പുകഞ്ഞുയരുന്നു വെങ്കിലും

ജനലഴി  പിടിച്ച് ഒട്ടു നേരം നിന്നു ഞാൻ

മഴയുടെ  മാസ്മര  സംഗീതം ശ്രവിക്കുവാൻ

മലവെള്ളപ്പാച്ചിലിൻ കുത്തൊഴുക്കു കാണുവാൻ

മദിരയിൽ മുങ്ങുവാൻ 

മദ്യപാനിയല്ലാത്തതാണി ന്നെന്റെ  ദുഃഖമെന്നോർത്ത്

നെടുവീർപ്പിട്ടു ഞാൻ

ചിതറി തെറിക്കും ചിന്ത കൾ

ഉള്ളിൽ  നിറയുന്നു

എരിയുന്നൊരായിരം   ചിന്തകൾ

വ്രതം  നോറ്റു  കാത്തിരുന്നു

ശിഷ്ട  കഷ്ട ദിനങ്ങൾ

ഓരോന്നടർന്നടർന്നു 

വീഴുവാൻ

ഇന്നലകളിൽ  കണ്ട  കരിവാന  മുഖത്ത്

ഇന്നല്പം  പുഞ്ചിരിപ്പൂ വിരിയുന്ന  കാഴ്ച 

കണ്ടേറെ രമിച്ചു  ഞാൻ 

അശുഭ ചിന്തകൾ സർവവും ചത്തൊടുങ്ങി 

ഒത്തിരി നാളായെന്നിൽ

കൂടു  കൂട്ടിയ  നോവുകൾ, നൊമ്പരങ്ങൾ

ഒന്നൊന്നായി അടർന്നു  പോയ്, ഊർന്നു പോയ്

ദുർദിനങ്ങളൊക്കെ കൊഴിഞ്ഞൊടുവിൽ 

മൗനത്തിന്റെ  പുറന്തോടു  പൊട്ടിച്ചു

ഞാനുമെത്തീയീ  നഗര  വീഥിയിൽ.


A few lines scribbled by me during my quarantine period.

Rajan. K. K,  Indeevaram, payancheri, kakkodi, Kozhikode

21/6/2021


 7902 594 306.

Gibin Mathew Chemmannar | Create Your Badge