ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, ഓഗ 14

ശവചുംബനം

ശവചുംബനം.
.
മരിച്ചുകിടക്കുമ്പോൾ, നീ
എന്നെ വന്നിങ്ങനെ 
മണത്ത് നോക്കരുത്.

നിനക്കതിൻപേര്
അന്ത്യചുംബനമെന്നാകിലും, എനിക്കത് 
സ്വർഗ്ഗനരക കവാടങ്ങളിലേക്കുളള
വഴിതെററിക്കലാണ്.
.
മരിച്ചുകിടക്കുമ്പോൾ, നീ
എന്നെ വന്നിങ്ങനെ
ഇറുകെ പുണരരുത്.

നിനക്കതെന്നോട്
പ്രാണനിലുളള പ്രേമമാണെങ്കിലും, എനിക്കത്
ദേഹത്തെ വെടിഞ്ഞുകഴിഞ്ഞ
ദേഹിയെ ബന്ധിക്കുന്നതിന് തുല്യമാണ്.
.
മരിച്ചുകിടക്കുമ്പോൾ, നീ
എൻെറകാതുകളിൽ
കരച്ചിലായ് ആർത്തലയ്ക്കരുത്

നിനക്കത്,
ഞാൻ ഉണർന്നിടാനുളള അവസാന
പിടിവളളിയാകാം.
എനിക്കത്, 
മൃതമായ തലച്ചോറിൻെറ കവാടത്തിൽ
ഒരിക്കലും കേൾക്കാനിടവരാത്ത
മരവിച്ച സംഗീതമാണ്.
.
മരിച്ച്കിടക്കുമ്പോൾ, നീ
എൻെറ കരങ്ങൾ 
ചേർത്ത് പിടിക്കരുത്

നിനക്കത്,
മരച്ച വിരലുകൾക്കിടയിലെ
ചൂട് വറ്റാത്ത സാന്ത്വനം തിരയലാവാം.
എനിക്കത്,
പരത്തിലേക്ക് സൂക്ഷിച്ചെടുത്തുവെച്ച
അവസാനശ്വാസത്തിൻ 
മുറുക്കെപ്പിടിക്കലുകളാണ്.
.
മരിച്ച്കിടക്കുമ്പോൾ നീ
എൻെറ തലയ്ക്കൽ 
തിരികൊളുത്തിവെയ്ക്കരുത്.

നിനക്കത്
ഞാനെന്നസാന്നിദ്ധ്യത്തിൻെറ
ഇരുൾനീക്കലാവാം.
എനിക്കത്,
എരിയുന്ന പട്ടടയിലേക്ക് നേരത്തേയുളള
വഴിദീപമാണ്.
.
മരിച്ച്കിടക്കുമ്പോൾ, നീ
എന്നെ കുളിപ്പിക്കാൻ കൊടുക്കരുത്

നിനക്കത്,
എൻെറ ആത്മാവിനെ കഴുകി വെടിപ്പാക്കലാകാം.
എനിക്കത്,
എരിതീയിലെ പൊളളലുകളിൽ 
മുൻകൂറായ് നീറ്റലുകളിററിക്കുന്ന
അണുക്കളിഴയുന്ന വിഷദ്രവമാണ്
.
എരിയാൻ കിടത്തുമ്പോൾ, നീ
എൻെറ മുഖംമറച്ചൊരു മരത്തുണ്ട് പോലും
വെയ്ക്കരുത്

നിനക്കത്,
എൻെറ മുഖമുരുകുന്ന കാഴ്ച
താങ്ങാൻപററാത്തതിനാലാവാം.
എനിക്കത്,
അവസാനമായുളള ആകാശക്കാഴ്ചയുടെ
മറയ്ക്കലാണ്.
.
ഇടുപ്പെല്ല് കത്തിയമരുമ്പോൾ, നീ
തിരിഞ്ഞ് നോക്കാതെ നടന്ന് മറയരുത്.
ഇടയ്ക്കൊന്ന് പൊട്ടിച്ചിതറുമ്പോൾ
എൻ തലച്ചോറിനടുത്തായി
ഇരിക്കുവാൻ നീ മാത്രമാവാം.
.
സാബു എസ് പടയണിവെട്ടം

അർബുദം

അർബുദം 
**********

അർബുദം എന്നെ
ഇഞ്ചിഞ്ചായി 
മുറിക്കുന്നു 
പലപ്പോഴും 
ഇഞ്ചിഞ്ചായി
ഞെരുക്കുന്നു 
പലപ്പോഴും 
ഇല്ലാതാക്കുന്നു 
അർബുദം എന്നെ 
തുറിച്ചു നോക്കുന്നു 
എന്നെ തിരഞ്ഞു 
പിടിക്കുന്നു
നീ ആണ് തിരിച്ചറിവ് 
നീ ആണ് സുഹൃത്ത്   
ഒഴിഞ്ഞു മാറാൻ 
കൊതിച്ച മരണത്തെ 
വീണ്ടും കൊതിക്കുന്നു. 
ജീവിതം എന്ന മിഥ്യയെ 
ആട്ടി പായിക്കുന്നു  
കരൾ പഴുക്കുന്നു 
ഹൃദയം മുറിയുന്നു 
എനിക്ക് ഞാൻ ആകേണ്ട 
ശൂന്യത മാത്രം മതി 
ആരെയും അറിയേണ്ട 
ആരിലും ചെന്നു ചേരേണ്ട 
മണ്ണടിഞ്ഞാൽ മാത്രം മതി. 

സ്മിത സ്റ്റാൻലി 
മുപ്പത്തടം

ലക്ഷണമൊത്തവൾ ഊർമ്മിള

കവിത: *ലക്ഷണമൊത്തവൾ ഊർമ്മിള*
രചന: ഉഷാമുരുകൻ 
--------------------------------------------
കണ്ണിൽനിന്നേറെയകലുന്നുസൗമിത്രി
കനിഷ്ഠപാദങ്ങളിൽസേവചെയ് വാൻ
'കരയരുതേ'യെന്നവാക്കിൻബലത്തിനാൽ
കരളിനെകല്ലാക്കികാലംകഴിച്ചവൾ
ത്രേതായുഗത്തിന്റെദു:ഖപുത്രീ,രാവു-
മായുന്നുനിൻത്യാഗംകത്തിജ്വലിക്കവേ
രാമായണങ്ങൾക്കുകൈത്തിരിയേകിയി-
ട്ടിരുളിലേറ്റംതിളങ്ങിയരത്നമേ
രാമായണക്കിളിചൊല്ലിപ്പൊലിപ്പിച്ചു- സീതയെ
മൈഥിലീവൈദേഹീധർമ്മപത്നീ
വാത്മീകിയെന്തേമുഖംതിരിച്ചൂ-നിന്നെ
വത്മീകങ്ങളിൽമൂടിവച്ചു?
അന്ത:പുരത്തിൻഅകത്തളംതന്നിലാ-
യന്തരംഗത്തിൻമോഹംതളച്ചിട്ടു
ഒരുനെടുവീർപ്പിലൊരൊറ്റനിശ്വാസത്തി-
ലൊരുജന്മംമുഴുവനുംചുട്ടെരിച്ചു
സീതായനങ്ങളെകീർത്തിച്ചകവിപോലും
വീണുപിടഞ്ഞുനിൻവിരഹാഗ്നികുണ്ഠത്തിൽ
വർണ്ണിപ്പാനശക്തനായ്പിന്തിരിയുന്നുവോ
വർണ്ണനാതീതയാംഉത്തമേനിൻവ്യഥ?
ഊർമ്മിളേചാരുതേതഴയുന്നുവോനിന്നെ
ഈരേഴുപതിനാലുസംവത്സരങ്ങളും
പാണിഗ്രഹണമന്ത്രാർത്ഥവുംലംഘിച്ചു
നിൻപ്രിയനടവിയിൽപോയ്മറഞ്ഞു
രാഗംജ്വലിക്കുന്നുത്യാഗത്തിൽ- വിരഹത്തിൽ
നേരുന്നുമംഗളംനിറമിഴിയാൽ
ഇതിഹാസങ്ങളിലന്നുംമുഴങ്ങിയീശീലുകൾ -
'മാംസനിബദ്ധമല്ലരാഗം' 
ഉയർന്നുകേൾക്കുന്നുനിന്നിടനെഞ്ചുപൊട്ടിയ 
തേങ്ങലിൻധ്വനിയിന്നുയുഗങ്ങൾക്കുമിപ്പുറം
കാലാതിവർത്തിയാംശാരികേനിന്മനം
പേറുന്നുനോവിന്നുകാലാന്തരത്തിലും
വരണമാല്യമിട്ടുവിധിയെവരിക്കുവാൻ
വികല്പമില്ലല്പവുംനന്നുപാരം
സുമിത്രാത്മജൻകാട്ടിലധിവസിച്ചു- നീയോ
ചുടുകണ്ണീർകാട്ടിലലഞ്ഞുകേണു
രാവണഭഗിനിതൻവാങ്മയാസ്ത്രങ്ങളിൽ
ചാഞ്ചല്യമില്ലാതെചൊല്ലീകുമാരനും
ലക്ഷ്മണനൊത്തതീഊർമ്മിളമാത്രമാം
ലക്ഷണമൊത്തവൾഊർമ്മിളയല്ലയോ.
--------------------------------------------

പ്രളയപയോധിയിൽ


കവിത: *പ്രളയപയോധിയിൽ*
രചന: ഉഷാമുരുകൻ
--------------------------------------------
മറക്കരുതേ.....നാമൊരുനാളുമൊരിക്കലും.......
പ്രകൃതിയെ..... മാറോടണയ് ക്കണം....നാം....
അനുഗ്രഹംചൊരിയുമാപ്രകൃതിയെനാമൊന്നാ - 
യേല്പിച്ചുനിരന്തരംനൊമ്പരങ്ങൾ
വിഷംകുടിച്ചേറ്റമായ് നീലിച്ചപ്രകൃതിയി - 
ന്നൂറ്റമായ് കൈക്കൊണ്ടുരൗദ്രഭാവം
സർവ്വംസഹയായഭൂമിയുമിന്നിപ്പോൾ
സഹനത്തിൻ നിലവിട്ടുപ്രതികരിച്ചൂ
സഹികെട്ടുസഹ്യനുംസാഹസത്തോടിന്നു 
സംഹാരതാണ്ഡവമാടീടുന്നു 
അതിവൃഷ്ടി പെരുമഴതാങ്ങുവാനാവാതെ
ഉരുൾപൊട്ടി മാമരംകടപുഴകി
മുങ്ങിമറയുന്നുമലയാളനാടാകെ
കണ്ണീരിനോർമ്മകൾബാക്കിയായി
ചൈതന്യമോടെന്നുമൊഴുകിയപുഴകളോ
മാലിന്യകൂമ്പാരംതിന്നുതീർത്തു
കടലുചുവന്നേറ്റമിളകിമറിയുന്നു
ഉഗ്രരൂപംപൂണ്ടലറിയടുക്കുന്നു
വെട്ടിനിരത്തിനാംകാടുംമരങ്ങളും
പിടിവിട്ടുമണ്ണടർന്നൂർന്നിറങ്ങി
പൊട്ടിപ്പിളർന്നെത്തിമാമലമേടുകൾ
പൊട്ടിക്കരയാനൊരിടനല്കാതെ
ഉറ്റവരെത്രയോവേർപെട്ടുപോകുന്നു
ഒറ്റനിമിഷാർദ്ധമാത്രയിലപ്പൊഴേ
മണ്ണിനായൂഴികുഴിച്ചുപലവുരു
മണ്ണിന്റെകണ്ണീരുംകണ്ടതില്ലാ
അരുതുനാംവികൃതിയീ പ്രകൃതിയോടിത്രയും
കരുതുക തകൃതിയോടേറ്റിടുമ്പോൾ
നിശ്ചയംനാംചെയ്യുമപരാധമൊരുനാളിൽ
നേർക്കുനേർവന്നെത്തുമോർമ്മവേണം
തകർന്നടിയുന്നിതാ അതിതീവ്രമാരിയിൽ
ജാതിമതങ്ങൾതൻമതിൽക്കെട്ടുകൾ
പരസ്പരംകൈകോർത്തുധൈര്യംപകരുന്നു
ഞാനെന്നഭാവവുംചോർന്നുപോയി
ഭിന്നതമറന്നുനാംസാന്ത്വനമേകുന്നു
തുല്യതകൈവന്നുപുഞ്ചിരിച്ചു
ദുരന്തമുഖങ്ങളിലെവിടെയുമെപ്പോഴും
നിരന്തരംനിലവിളിയുയർന്നുകേൾപ്പൂ
പരീക്ഷണങ്ങളുംനേരിട്ടുതളരുമ്പോൾ
പരിക്ഷീണഹസ്തങ്ങളുയർന്നുപൊങ്ങി
ഉയിരിനായ്കേഴുന്നു ഉടുതുണിമാത്രമായ് 
ഉരഗങ്ങൾ,നക്രങ്ങളലയുന്നവെള്ളത്തിൽ
വിലകുറച്ചന്നുനാം കണ്ടവരൊക്കെയു -
മേറെ വരേണ്യരായ് തീർന്നിടുന്നു 
മാനവമനമൊന്നുപരിപക്വമാക്കുവാൻ
പ്രകൃതിയൊരുക്കുന്നോവൻപ്രളയം
പ്രളയപയോധിയിൽമുങ്ങിയുയർന്നുനാം
പ്രകൃതിതൻ പാഠങ്ങളേറ്റുവാങ്ങി
മറക്കരുതേനാമൊരുനാളുമൊരിക്കലും
പ്രകൃതിയിലേക്കുമടങ്ങുക നാം...
--------------------------------------------
Gibin Mathew Chemmannar | Create Your Badge